Delhi Blast: ഡൽഹി സ്ഫോടനം; ചാവേർ ഉമ‍ർ നബിയുടെ വീട് ബോംബ് വച്ച് തകർത്തു

Umar Nabi’s house blown up in Pulwama: ജെയ്‌ഷ്-ഇ-മുഹമ്മദ്, അൻസാർ ഗസ്‌വത്ത്-ഉൽ-ഹിന്ദ് എന്നീ നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരു ഭീകര മൊഡ്യൂളിലെ പ്രധാനിയായിരുന്നു ഉമർ നബിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

Delhi Blast: ഡൽഹി സ്ഫോടനം; ചാവേർ ഉമ‍ർ നബിയുടെ വീട് ബോംബ് വച്ച് തകർത്തു

Delhi Blast

Updated On: 

14 Nov 2025 | 08:53 AM

ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനക്കേസിൽ മുഖ്യ പങ്കുണ്ടെന്ന് കരുതുന്ന ഡോ. ഉമർ നബിയുടെ വീട് ബോംബ് വച്ച് തകർത്തു. ജമ്മു കശ്മീരിലെ പുൽവാമയിലുള്ള വീടാണ് സുരക്ഷാ ഏജൻസികൾ തകർത്തത്. ജെയ്‌ഷ്-ഇ-മുഹമ്മദ്, അൻസാർ ഗസ്‌വത്ത്-ഉൽ-ഹിന്ദ് എന്നീ നിരോധിത ഭീകര സംഘടനകളുമായി ബന്ധമുള്ള ഒരു ഭീകര മൊഡ്യൂളിലെ പ്രധാനിയായിരുന്നു ഉമർ നബിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

സ്ഫോടനസ്ഥലത്ത് നിന്ന് ലഭിച്ച ഡിഎൻഎ സാമ്പിളുകൾ ഉമറിന്റേതാണെന്ന് പരിശോധനയിലൂടെ സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് പുൽവാമയിലെ വീട് സുരക്ഷാ ഏജൻസികൾ തകർത്തത്. ഡോക്ടർമാർ, മതപണ്ഡിതന്മാർ, മറ്റ് പ്രൊഫഷണലുകൾ എന്നിവർ ഉൾപ്പെട്ട ‘വൈറ്റ് കോളർ ഭീകര മൊഡ്യൂളിൽ’ അന്വേഷണം പുരോഗമിക്കുകയാണ്.

ഈ മൊഡ്യൂളിലെ ഡോക്ടർമാർ അവരുടെ മെഡിക്കൽ ഐഡൻ്റിറ്റി ഉപയോഗിച്ച് സ്ഫോടക വസ്തുക്കളുടെ നിർമ്മാണത്തിന് ആവശ്യമായ രാസവസ്തുക്കളും മറ്റ് സാധനങ്ങളും ശേഖരിച്ചതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

ALSO READ: ഫാം ഹൗസ് ഉടമകൾ, ക്വാറി നടത്തിപ്പുകാർ… വൈറ്റ് കോളർ സംഘം പ്രത്യക്ഷപ്പെടുന്നത് വിവിധ വേഷത്തിലും ഭാവത്തിലും

13 പേർ കൊല്ലപ്പെടുകയും 20 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ചെങ്കോട്ട സ്ഫോടനത്തിൽ ഡോ. ഉമറിന്റെ മൂന്ന് കുടുംബാംഗങ്ങൾ ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തു. ഫരീദാബാദിൽ നിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്ത കശ്മീരിൽ നിന്നുള്ള മറ്റ് രണ്ട് ഡോക്ടർമാരുമായി ഉമർ ബന്ധം പുലർത്തിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

സ്‌ഫോടകവസ്തുക്കൾ നിറച്ച ഹ്യുണ്ടായ് ഐ20 ഓടിച്ചിരുന്ന ഡോ. ഉമർ നബി, ഡോ. മുസമ്മിൽ അഹമ്മദ് ഗനായ്, ഡോ. ഷഹീൻ ഷാഹിദ് എന്നിവർ ചേർന്ന് ഗൂഢാലോചന ആസൂത്രണം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനും സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള എൻക്രിപ്റ്റ് ചെയ്ത പ്ലാറ്റ്‌ഫോമായ ത്രീമയെയാണ് ആശ്രയിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ