Guillain Barre Syndrome : ആശങ്കയായി ഗീലന്‍ ബാ സിന്‍ഡ്രോം; ഒരു മരണം കൂടി; ഇതുവരെ ജീവന്‍ പൊലിഞ്ഞത് ഏഴു പേര്‍ക്ക്‌

Guillain Barre Syndrome Pune : കൈകാലുകളില്‍ ബലഹീനത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പൂനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 1ന് അദ്ദേഹത്തെ കർണാടകയിലെ നിപാനിയിലേക്ക് മാറ്റാൻ തീരുമാനിച്ചു. അവിടെ, ഇൻട്രാവണസ് ഇമ്യൂണോഗ്ലോബുലിൻ നൽകി. പിന്നീട് ആരോഗ്യനില വഷളായി. ഫെബ്രുവരി 5 ന്, പൂനെയിലെ കമല നെഹ്‌റു ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Guillain Barre Syndrome : ആശങ്കയായി ഗീലന്‍ ബാ സിന്‍ഡ്രോം; ഒരു മരണം കൂടി; ഇതുവരെ ജീവന്‍ പൊലിഞ്ഞത് ഏഴു പേര്‍ക്ക്‌

പ്രതീകാത്മക ചിത്രം

Published: 

11 Feb 2025 | 07:45 PM

ഗീലന്‍ ബാ സിന്‍ഡ്രോം (ജിബിഎസ്) ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പൂനെ സ്വദേശിയായ യുവാവാണ് മരിച്ചത്. 37കാരനായ ഇയാള്‍ ഡ്രൈവറായിരുന്നു. അപൂർവവും മാരകവുമായേക്കാവുന്ന നാഡീവ്യവസ്ഥാ രോഗമായ ജിബിഎസ് ബാധിച്ചത് മേഖലയില്‍ ഇതുവരെ ഏഴു പേരാണ് മരിച്ചത്. മരിച്ച ഡ്രൈവറെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൈകാലുകളില്‍ ബലഹീനത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ പൂനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 1 ന് അദ്ദേഹത്തെ കർണാടകയിലെ നിപാനിയിലേക്ക് മാറ്റാൻ ബന്ധുക്കൾ തീരുമാനിച്ചു. അവിടെ, ജിബിഎസിനുള്ള ഒരു സാധാരണ ചികിത്സയായ ഇൻട്രാവണസ് ഇമ്യൂണോഗ്ലോബുലിൻ നൽകി.

എന്നാല്‍ പിന്നീട് ആരോഗ്യനില വഷളായി. ഫെബ്രുവരി 5 ന്, രോഗിയെ പൂനെയിലെ കമല നെഹ്‌റു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ, ഇയാള്‍ക്ക്‌ സുപ്ര വെൻട്രിക്കുലാർ ടാക്കിക്കാർഡിയ (ഹൃദയസംബന്ധമായ പ്രശ്‌നം) അനുഭവപ്പെട്ടു. ഫെബ്രുവരി ഒമ്പതിന് ഹൃദയാഘാതം സംഭവിച്ചു. പിന്നീട് മരിക്കുകയായിരുന്നു.

Read More : ജമ്മു കശ്മീരിൽ കുഴിബോംബ് സ്ഫോടനം; രണ്ട് ജവന്മാർക്ക് വീരമൃത്യൂ

പൂനെയില്‍ നിരവധി പേര്‍ക്കാണ് രോഗം ബാധിച്ചത്. 167 പേരില്‍ സ്ഥിരീകരിച്ചു. 192 പേര്‍ക്ക് രോഗം സംശയിക്കുന്നു. ഇതില്‍ 39 രോഗികൾ പൂനെ മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. 29 പേർ പിംപ്രി ചിഞ്ച്‌വാഡ് സിവിൽ ബോഡിയിൽ നിന്നുള്ളവരാണ്. 25 പേർ പൂനെ റൂറൽ മേഖലയിൽ നിന്നുള്ളവരാണ്. എട്ട് പേർ മറ്റ് ജില്ലകളിൽ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയില്‍ കഴിഞ്ഞ 91 പേര്‍ ഡിസ്ചാര്‍ജായി. 48 പേര്‍ ഐസിയുവിലാണ്. 21 പേര്‍ വെന്റിലേറ്ററിലും ചികിത്സയില്‍ കഴിയുന്നുവെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗപ്രതിരോധവുമായി ബന്ധപ്പെട്ടുള്ള നടപടികളും, നിരീക്ഷണവും അധികാരികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

അപൂര്‍വമായ ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡറാണ് ജിബിഎസ്. ഇതില്‍ ശരീരത്തിന്റെ പ്രതിരോധസംവിധാനം പെരിഫെറല്‍ നെര്‍വുകളെ കീഴടക്കും. പേശി ക്ഷയിക്കുന്നതിലേക്ക് അടക്കം ഇത് നയിക്കാം. അമിതമായ തളര്‍ച്ച, ആഹാരം കഴിക്കുന്നതിലുള്ള ബുദ്ധിമുട്ട്, കാഴ്ചാപ്രശ്‌നങ്ങള്‍ നേരിടുക തുടങ്ങിയവ രോഗലക്ഷണങ്ങളാണ്.

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ