Guillain Barre Syndrome: ഗില്ലെയ്ൻ ബാരെ സിൻഡ്രോം: ആന്ധ്രയിൽ ഒരു മരണം കൂടി, പ്രതിരോധ പ്രവർത്തനം ഊർജ്ജിതം

Guillain Barre Syndrome Death: ഗിഡ്ഡലൂർ സർക്കാർ ആശുപത്രിയിൽ നിന്ന് രോ​ഗം മൂർച്ഛിച്ചതിനെ തുടർന്നാണ് കമലമ്മയെ ഗുണ്ടൂരിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. രോഗബാധ സ്ഥിരീകരിച്ച കമലമ്മയെ ആദ്യം തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് ഫെബ്രുവരി 10 മുതൽ വെന്റിലേറ്റർ സഹായത്തോടെയാണ് ഇവർ കഴിഞ്ഞിരുന്നത്.

Guillain Barre Syndrome: ഗില്ലെയ്ൻ ബാരെ സിൻഡ്രോം: ആന്ധ്രയിൽ ഒരു മരണം കൂടി, പ്രതിരോധ പ്രവർത്തനം ഊർജ്ജിതം

പ്രതീകാത്മക ചിത്രം

Published: 

17 Feb 2025 | 02:24 PM

ഗുണ്ടൂർ: രാജ്യത്ത് ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി. ആന്ധ്ര പ്രദേശിലാണ് രോ​ഗം ബാധിച്ച് കമലമ്മ (45) എന്ന സ്ത്രീ മരിച്ചത്. ഗുണ്ടൂർ സർക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് (ഞായറാഴ്ച്ച) ഇവർ മരിക്കുന്നത്. ആന്ധ്രാ പ്രദേശിലെ കൊമറോൾ മണ്ഡൽ സ്വദേശിയാണ് ഇവർ. ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം ഇതോടെ രണ്ടായി. കഴിഞ്ഞ ആഴ്ച ശ്രീകാകുളം സ്വദേശിയായ 10 വയസുകാരൻ ലക്ഷണങ്ങളോടെ മരിച്ചിരുന്നു.

ഗിഡ്ഡലൂർ സർക്കാർ ആശുപത്രിയിൽ നിന്ന് രോ​ഗം മൂർച്ഛിച്ചതിനെ തുടർന്നാണ് കമലമ്മയെ ഗുണ്ടൂരിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. രോഗബാധ സ്ഥിരീകരിച്ച കമലമ്മയെ ആദ്യം തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് ഫെബ്രുവരി 10 മുതൽ വെന്റിലേറ്റർ സഹായത്തോടെയാണ് ഇവർ കഴിഞ്ഞിരുന്നത്. പിന്നാലെ ഇവരുടെ ആരോഗ്യ സ്ഥിതി മോശമാവുകയും മൂന്ന് തവണ ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. ഇതേതുടർന്ന് ഞായറാഴ്ചയാണ് 45കാരിയുടെ അന്ത്യം.

അതേസമയം കമലമ്മയുടെ മരണത്തിന് പിന്നാലെ ​ഗ്രാമത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിശകലനത്തിനായി അധികാരികൾ പ്രാദേശിക കുഴൽക്കിണറുകളിൽ നിന്ന് ജല സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ജല മലിനീകരണമാണ് രോ​ഗം പടരാനുള്ള പ്രധാന കാരണമായി സംശയിക്കുന്നത്. ചത്തതും അഴുകിയതുമായ ജീവികളുടെ ജഡം കുടിവെള്ളവുമായി സമ്പർക്കം പുലർത്തുന്നതോടെ രോ​ഗവ്യാപനത്തിന് കാരണമാവുകയാണ്.

മഹാരാഷ്ട്രയിലെ പൂനെയിലാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. കാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയയാണ് പൂനെയിൽ ഗില്ലെയ്ൻ ബാരെ സിൻഡ്രോമിന് കാരണമായത്. ഫെബ്രുവരി 15 വരെ ആന്ധ്രാപ്രദേശിൽ മാത്രം 17 ജിബിഎസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പനി, ചുമ, മൂക്കൊലിപ്പ്, വയറുവേദന, ഒഴിച്ചിൽ തുടങ്ങിയവയാണ് ഇതിൻ്റെ ലക്ഷണം. ശരിയായ രീതിയിൽ പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുക, കൃത്യമായ രീതിയിൽ പാസ്ചറൈസ് ചെയ്യാത്ത പാൽ, പാൽ ഉൽപ്പന്നങ്ങൾ, വൃത്തിയില്ലാത്ത കുടിവെള്ളം തുടങ്ങിയവയാണ് രോഗം പടരുന്നതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്.

 

Related Stories
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
Bengaluru Special Trains: ബെംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; ശരവേഗം ലക്ഷ്യസ്ഥാനത്തെത്താം
Chennai college Assault Case: ചെന്നൈയിൽ കോളേജ് കാമ്പസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി; കാന്റീൻ ഉടമ ഉൾപ്പടെ 3 പേർ പിടിയിൽ
Bihar: 10,000 രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയിലേക്ക്; വനിതാ സംരംഭകർക്ക് നൽകുന്ന ധനസഹായത്തിൽ വൻ വർധനവുമായി ബീഹാർ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ