Happy New Year 2025: പ്രതീക്ഷകളുടെ 2025; പുതുവര്‍ഷത്തെ വരവേറ്റ് രാജ്യം

New Year 2025 Celebrations in India: മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്ന് കേരളത്തില്‍ കൊച്ചിയില്‍ നടക്കാറുള്ള ആഘോഷ പരിപാടികള്‍ റദ്ദ് ചെയ്തിരുന്നു. കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിയിരുന്ന പാപ്പാഞ്ഞിയെ കത്തിക്കല്‍ പരിപാടി ഇത്തവണ വേണ്ടെന്ന് വെക്കുകയും ചെയ്തു. എങ്കിലും കൊച്ചി തന്നെയായിരുന്നു ഇത്തവണത്തെ ന്യൂ ഇയര്‍ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം.

Happy New Year 2025: പ്രതീക്ഷകളുടെ 2025; പുതുവര്‍ഷത്തെ വരവേറ്റ് രാജ്യം

പുതുവര്‍ഷം

Published: 

31 Dec 2024 | 11:59 PM

ന്യൂഡല്‍ഹി: ആഹ്ലാദത്തോടെയും പ്രതീക്ഷകളോടെയും 2025നെ വരവേറ്റ് രാജ്യം. ആഘോഷത്തിമിര്‍പ്പുകളോടെയാണ് 2024നെ യാത്രയാക്കി 2025നെ ഇന്ത്യക്കാര്‍ സ്വാഗതം ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ തോതിലുള്ള ന്യൂ ഇയര്‍ ആഘോഷ പരിപാടികള്‍ തന്നെയാണ് സംഘടിപ്പിക്കപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്ന് വിവിധയിടങ്ങളിലെ പരിപാടികള്‍ റദ്ദാക്കിയിരുന്നു.

ഡിസംബര്‍ മാസം പകുതിയോടെയാണ് പുതുവത്സര-ക്രിസ്തുമസ് ആഘോഷങ്ങള്‍ ആരംഭിച്ചത്. ഡിസംബര്‍ 31ന് വൈകീട്ടോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ പുതുവത്സരാഘോഷ പരിപാടികള്‍ ആരംഭിച്ചിരുന്നു.

മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്ന് കേരളത്തില്‍ കൊച്ചിയില്‍ നടക്കാറുള്ള ആഘോഷ പരിപാടികള്‍ റദ്ദ് ചെയ്തിരുന്നു. കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിയിരുന്ന പാപ്പാഞ്ഞിയെ കത്തിക്കല്‍ പരിപാടി ഇത്തവണ വേണ്ടെന്ന് വെക്കുകയും ചെയ്തു. എങ്കിലും കൊച്ചി തന്നെയായിരുന്നു ഇത്തവണത്തെ ന്യൂ ഇയര്‍ ആഘോഷങ്ങളുടെ പ്രധാന കേന്ദ്രം.

കാര്‍ണിവല്‍ കമ്മിറ്റിയുടെ പാപ്പാഞ്ഞി ഇല്ലെങ്കിലും ഇത്തവണയും പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ട് തന്നെയാണ് കൊച്ചിക്കാര്‍ ന്യൂ ഇയര്‍ ആഘോഷിച്ചത്. ഗാലാഡി ഫോര്‍ട്ട് കൊച്ചി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇത്തവണ പാപ്പാഞ്ഞി ഒരുങ്ങിയത്. കൊച്ചി വെളി മൈതാനിയിലായിരുന്നു ഈ പാപ്പാഞ്ഞിയെ കത്തിച്ചത്.

കൊച്ചിക്ക് പുറമേ പുതുവത്സരം ആഘോഷിക്കുന്നതിനായി തിരുവനന്തപുരം മാനവീയം വീഥി, കനകക്കുന്ന്, കോവളം, ശംഖുമുഖം, വര്‍ക്കല ബീച്ച്, കോഴിക്കോട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലും ആളുകള്‍ തിങ്ങിനിറഞ്ഞിരുന്നു. വലിയ ജനത്തിരക്കാണ് ഈ സ്ഥലങ്ങളിലെല്ലാം അനുഭവപ്പെട്ടത്.

Also Read: Happy New Year 2025 : കിരിബാത്തിയില്‍ പുതുവര്‍ഷമെത്തി; 2025ന് സ്വാഗതമരുളി ലോകം

കുടുംബത്തോടൊപ്പം പുതുവത്സരാഘോഷാ പരിപാടികളില്‍ മുഴുകിയവരും ഒട്ടനവധി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. സംസ്ഥാന വ്യാപകമായി പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. കൂടാതെ പുതുവര്‍ഷം ആഘോഷിക്കാന്‍ ബാറിലെത്തുന്നവരെ വീട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ബാറുകള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാകുന്ന അപകടങ്ങളെ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നടപടി. ബാറിന് പുറത്ത് പ്രൊഫഷണല്‍ ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നായിരുന്നു എംവിഡിയുടെ നിര്‍ദേശം. മദ്യപിക്കുന്നതിന് മുമ്പ് തന്നെ അവിടെ എത്തുന്നവരോട് ഡ്രൈവര്‍ പുറത്തുന്നുണ്ടെന്ന് അറിയിക്കണമെന്നും വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും എറണാകുളം ജില്ലയിലെ ബാര്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് എംവിഡി കൈമാറിയ ഉത്തരവില്‍ പറഞ്ഞിരുന്നു.

അതേസമയം, രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലും കനത്ത സുരക്ഷയൊരുക്കിയിരുന്നു. ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ കനത്ത സുരക്ഷയ്ക്കിടെയാണ് ആഘോഷങ്ങള്‍ നടന്നത്. ഗോവയിലും ഷിംലയിലും പുതുവര്‍ഷം ആഘോഷിക്കുന്നതിനായി നിരവധി ആളുകളെത്തിയിരുന്നു.

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍