Bomb threat : വ്യാജബോംബ് ഭീഷണി; വിമാനക്കമ്പനികൾക്ക് നഷ്ടം 3 കോടി

Hoax Bomb Threat makes financial losses : സാമ്പത്തിക ഭീകരത എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനെതിരേ കർശന നടപടി വേണമെന്നാണ് അധികൃതരുടെ ആവശ്യം.

Bomb threat : വ്യാജബോംബ് ഭീഷണി; വിമാനക്കമ്പനികൾക്ക് നഷ്ടം 3 കോടി

പ്രതീകാത്മക ചിത്രം (Image courtesy : (Nasir Kachroo/NurPhoto via Getty Images)

Edited By: 

Jenish Thomas | Updated On: 12 Dec 2024 | 06:45 PM

ന്യൂഡൽഹി: വിമാനത്തിലെ വ്യാജബോംബ് ഭീഷണിയാണ് ഇപ്പോഴത്തെ പ്രധാന വാർത്തകളിൽ ഒന്ന്. അടുത്ത ദിവസങ്ങളിലായി നിരവധി വിമാനങ്ങളാണ് ബോംബ് ഭീഷണി നേരിട്ടത്. ഓരോ തവണ ഇതുണ്ടാക്കുന്ന നഷ്ടം എത്രയെന്ന് ഊഹിക്കാൻ കഴിയുന്നതിലപ്പുറമാണ്. യാത്രക്കാരുടെ സുരക്ഷാഭീഷണിയ്‌ക്കൊപ്പം ഇതുണ്ടാക്കുന്നത് കനത്ത സാമ്പത്തിക നഷ്ടം കൂടിയാണ്.

യാത്രക്കാരുടെ 340-350 ടൺ ഭാരവും അവരുടെ ബാഗിന്റെയും മറ്റുമായി 250 ടൺ ഭാരവുമായി പറന്നുയരുന്ന ബോയിങ് 777 വിമാനം അടിയന്തിരമായി താഴെ ഇറക്കാൻ വേണ്ടത് ഏകദേശം 100 ടൺ ഇന്ധനമാണ്. ഇത് ഏകദേശം ഒരുകോടി രൂപയോളം ചിലവുണ്ട്. അതായത് ഏകദേശം ഒരു ടണ്ണിന് ഒരു ലക്ഷം രൂപ ചിലവാകുമെന്ന് സാരം.

അപ്രതീക്ഷിത ലാൻഡിംഗ് ചാർജുകൾ, 200-ലധികം യാത്രക്കാർക്കും ജോലിക്കാർക്കും ഹോട്ടൽ താമസ സൗകര്യം, നഷ്ടമായ കണക്ഷനുകൾക്കുള്ള നഷ്ട പരിഹാരം, സമഗ്രമായ പരിശോധനകൾക്കായി വിമാനം നിലത്തിറക്കൽ, പുതിയ ജീവനക്കാരെ ക്രമീകരിക്കൽ തുടങ്ങിയ അധിക ചെലവുകൾ കൂടിയാകുമ്പോൾ മൊത്തത്തിലുള്ള ചെലവുകൾ വർദ്ധിക്കുന്നു. ഈ ഒരൊറ്റ വ്യാജ ഭീഷണിയുടെ ആകെ ചെലവ് മൂന്ന് കോടി രൂപ കവിയുമെന്നാണ് മുതിർന്ന ഉദ്യോഗസ്ഥർ കണക്കാക്കുന്നത്.

ഞായറാഴ്ച മുതൽ വിവിധ എയർലൈനുകളെ ലക്ഷ്യം വച്ചുള്ള ബോംബ് ഭീഷണികൾ ആരംഭിച്ചതാണ്. വ്യാഴാഴ്ച വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 40 ഓളം വ്യാജ ഭീഷണികൾ വന്നിട്ടുണ്ട്. ഇത് എയർലൈനുകൾക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഏകദേശ കണക്കുകൾ പ്രകാരം അധിക ചെലവ് 60-80 കോടി രൂപ വരും.

ALSO READ – ജീൻസ് വേണ്ട മുണ്ട് മതി, ഉദയനിധി സ്റ്റാലിനെതിരേ മദ്രാസ് ഹൈക്കോടതിയിൽ ഹർജി

ബോംബ് ഭീഷണി ഇമെയിലിനെ തുടർന്ന് ശനിയാഴ്ച ദുബായിൽ നിന്ന് ജയ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി ഇറക്കിയിരുന്നു. ഭാഗ്യവശാൽ, സുരക്ഷാ പരിശോധനയിൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല.

“സാമ്പത്തിക ഭീകരത” എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനെതിരേ കർശന നടപടി വേണമെന്നാണ് അധികൃതരുടെ ആവശ്യം. “ഇത് ഉത്സവ തിരക്കുള്ള സീസണാണ്, യാത്രക്കാർക്കിടയിൽ ഭയം സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” എന്നും ഒരു മുതിർന്ന ഉദ്യോ​ഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കി.

Follow Us
Related Stories
Indigo Liquor Bottle Case : ബാഗേജ്ജിലുണ്ടായിരുന്ന മദ്യക്കുപ്പി പൊട്ടി; ഇൻഡിഗോയ്ക്ക് 60,000 രൂപ പിഴ
പരീക്ഷാ ക്രമക്കേട് തടയുന്ന ബിൽ ലോക്സഭയിൽ പാസായി; പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി
Chennai Metro: പൂർത്തിയാകാൻ 6 സ്റ്റേഷനുകൾ കൂടി; പൂനമല്ലി-വടപളനി മെട്രോ ഉടനില്ല!
PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
‘അമ്മായിയമ്മ ദോശയുണ്ടാക്കാൻ പറഞ്ഞൂ എന്നത് ക്രൂരതയായി കണക്കാക്കാമോ?’; യുവതിയുടെ പരാതിയിൽ കർണാടക ഹൈക്കോടതി
പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിന് കടുത്ത നടപടിക്കൊരുങ്ങി കേന്ദ്രം; മെറ്റയെ വിളിപ്പിച്ച് ഐടി മന്ത്രാലയം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി