India Pakistan Conflict: ‘പാകിസ്ഥാൻ ഷെല്ലാക്രമണം പ്രത്യേക ലക്ഷ്യത്തോടെ’; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമമെന്ന് വിദേശകാര്യ സെക്രട്ടറി

Vikram Misri on Pakistan Shelling: ഗുരുദ്വാരകൾ, ക്ഷേത്രങ്ങൾ, പള്ളികൾ അടക്കമുള്ള ആരാധനാലയങ്ങൾക്ക് നേരെ പ്രത്യേക ലക്ഷ്യത്തോടെ പാക്കിസ്ഥാൻ  ഷെല്ലാക്രമണം നടത്തുകയാണെന്നും ഇത് തരംതാണ നടപടിയാണെന്നും വിക്രം മിസ്രി വിമർശിച്ചു.

India Pakistan Conflict: പാകിസ്ഥാൻ ഷെല്ലാക്രമണം പ്രത്യേക ലക്ഷ്യത്തോടെ; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമമെന്ന് വിദേശകാര്യ സെക്രട്ടറി

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

Published: 

09 May 2025 | 07:28 PM

ന്യൂഡൽഹി: പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സ്‌കൂളുകളും ആരാധനാലയങ്ങളും ലക്ഷ്യം വെച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ബുധനാഴ്ച പുലർച്ചെ ഉണ്ടായ ഷെല്ലാക്രമണത്തിനിടയിൽ പൂഞ്ചിലെ ക്രൈസ്റ്റ് സ്‌കൂളിന് പിന്നിലായി ഒരു ഷെൽ പതിക്കുകയും രണ്ട് കുട്ടികൾ മരിക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ മാതാപിതാക്കൾക്കും ആക്രമണത്തിൽ പരിക്കേറ്റു. കൂടാതെ, പൂഞ്ചിലെ ഗുരുദ്വാരയും ഷെല്ലാക്രമണത്തിൽ തകർന്നതായി മിസ്രി പറയുന്നു.

പാകിസ്ഥാനിൽ നിന്നും തൊടുത്ത ഒരു ഷെൽ പതിച്ചത് ക്രൈസ്റ്റ് സ്‌കൂളിലെ വിദ്യാർത്ഥികളുടെ വീടിന് മുകളിലാണ്. ആക്രമണം നടക്കുന്ന സമയത്ത് ഭൂരിഭാഗം ആളുകളും നാട്ടുകാരും സ്‌കൂളിലെ ഭൂഗർഭ ഹാളിലാണ് അഭയം തേടിയത്. സ്‌കൂൾ പ്രവർത്തിക്കാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

ഗുരുദ്വാരകൾ, ക്ഷേത്രങ്ങൾ, പള്ളികൾ അടക്കമുള്ള ആരാധനാലയങ്ങൾക്ക് നേരെ പ്രത്യേക ലക്ഷ്യത്തോടെ പാക്കിസ്ഥാൻ  ഷെല്ലാക്രമണം നടത്തുകയാണെന്നും ഇത് തരംതാണ നടപടിയാണെന്നും വിക്രം മിസ്രി വിമർശിച്ചു. പതിവുപോലെ ലോകത്തെ വഞ്ചിക്കാനുള്ള നുണകൾ പടച്ചുവിട്ട് ജനങ്ങൾക്കിടയിൽ മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം പാകിസ്ഥാൻ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ശേഷം അത് ഇന്ത്യ ചെയ്‍തതാണെന്ന തരത്തിൽ പാകിസ്ഥാൻ വ്യാജപ്രചരണം നടത്തുകയാണെന്നും വിക്രം മിസ്രി കൂട്ടിച്ചേർത്തു.

ALSO READ: സംസ്ഥാനങ്ങൾ പൂഴ്ത്തിവച്ചത് 33 ഇരട്ടിയോളം കൊവിഡ് മരണങ്ങൾ; ശരിയായ കണക്ക് പുറത്തുവിട്ട് കേന്ദ്രം

അമൃത്സറിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന തരത്തിൽ പാകിസ്ഥാൻ പ്രചരണം നടത്തിയെന്നും ഇത്തരം പ്രവർത്തി അവരുടെ ചരിത്രത്തിൽ തന്നെയുണ്ടെന്നും, ഇന്ത്യയിൽ മതസ്പർദ്ധ വളർത്താനാണ് പാകിസ്ഥാൻ ശ്രമിച്ചതെന്നും മിസ്രി ആരോപിച്ചു. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് കർത്താർപുർ സാഹിബ് ഇടനാഴിയുടെ സേവനങ്ങൾ നിർത്തിവെച്ചതായും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

എഎൻഐ പങ്കുവെച്ച പോസ്റ്റ്:

Follow Us
Related Stories
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം