India Pakistan Conflict: യുദ്ധം പരിഹാരമല്ല, സമ്മാനിക്കുന്നത് വൻ സാമ്പത്തിക ബാധ്യത

War affect the economy of a country: യുദ്ധം ആരംഭിച്ചാൽ ജനങ്ങൾക്ക് മേലെ യുദ്ധക്കാല സെസ് സാധ്യത വർധിക്കും. കൂടാതെ ഇന്ത്യ പാകിസ്താൻ യു​ദ്ധം നടന്നാൽ ഓഹരിവിപണിയിലും വലിയ മാറ്റം ഉണ്ടാകും.

India Pakistan Conflict: യുദ്ധം പരിഹാരമല്ല, സമ്മാനിക്കുന്നത് വൻ സാമ്പത്തിക ബാധ്യത
Published: 

10 May 2025 05:47 AM

പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ പാകിസ്താൻ സംഘർഷം ദിവസംപ്രതി രൂക്ഷമാവുകയാണ്. സാധാരണക്കാരെ ലക്ഷ്യം വച്ച് കൊണ്ടുള്ള പാകിസ്താൻ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകുന്നുമുണ്ട്. എന്നാൽ, ഇതിന്റെ അവസാനം എന്താകും? യുദ്ധസമാനമായ സാഹചര്യത്തിലേക്കാണോ രാജ്യം നീങ്ങുന്നത്?

യുദ്ധത്തിലേക്ക് ഇരുരാജ്യങ്ങളും കടന്നാൽ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. കണക്കുകൾ പ്രകാരം ഒരു ദിവസത്തെ യുദ്ധത്തിന് ഇന്ത്യയ്ക്ക് 1460 കോടി മുതൽ അയ്യായിരം കോടി രൂപയെങ്കിലും ചെലവാക്കേണ്ടി വരും. സംഘർഷത്തിന്റെ തോത്, രാജ്യത്തിന്റെ സ്ഥാനം, രാജ്യങ്ങളുടെ പിന്തുണ തുടങ്ങിയ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് യു​ദ്ധചെലവ് നിർണയിക്കുന്നത്.

ദീർഘകാല യുദ്ധത്തിലേക്കാണ് കടക്കുന്നതെങ്കിൽ ഈ കണക്കിലും മാറ്റം വരും. കാർ​ഗിൽ യുദ്ധത്തിൽ പ്രതിദിനം ഇന്ത്യ ചെലവാക്കിയത് 1400 കോടി രൂപയാണ്. അതേസമയം പാകിസ്താന് ചെലവായത് 370 കോടി രൂപയും. സൈനിക ചെലവിലേക്കായി ഈ ബജറ്റിൽ നീക്കി വച്ചിരിക്കുന്നത് 6.21 ലക്ഷം കോടി രൂപയാണ്. ജിഡിപിയുടെ രണ്ട് ശതമാനത്തിന് താഴെയാണിത്. അതിനാൽ യുദ്ധം ആരംഭിച്ചാൽ ജനങ്ങൾക്ക് മേലെ യുദ്ധക്കാല സെസ് സാധ്യത വർധിക്കും. കൂടാതെ ഇന്ത്യ പാകിസ്താൻ യു​ദ്ധം നടന്നാൽ ഓഹരിവിപണിയിലും വലിയ മാറ്റം ഉണ്ടാകും.

ALSO READ: പാക് ഡ്രോൺ ആക്രമണം; രാജ്യത്തെ 32 വിമാനത്താവളങ്ങൾ അടച്ചു, നിയന്ത്രണം 5 ദിവസത്തേക്ക്

യുദ്ധത്തിന്റെ സാമ്പത്തിക ചെലവുകൾ പലരീതിയിൽ തരംതിരിക്കാവുന്നതാണ്.  സൈനിക ചെലവുകളാണ് ആദ്യത്തേത്. യുദ്ധത്തിന് വേണ്ടത് ആയുധങ്ങൾ, റിക്കറ്റ്, വിമാനങ്ങൾ, പെട്രോൾ, യൂണിഫോം, ഭക്ഷണം എന്നിവയാണ്. ഇവയുടെ ചെലവ് വളരെ വലുതാണ്. കൂടാതെ യുദ്ധം നശിപ്പിക്കുന്ന കെട്ടിടങ്ങൾ, റോഡുകൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവ വീണ്ടും പണിയേണ്ടി വരും. ഇതിന് വലിയ തുക ആവശ്യമാണ്.

ഒട്ടനവധി പണം യുദ്ധത്തിൽ ചെലവാകുന്നതിനാൽ ആരോഗ്യ, വിദ്യാഭ്യാസ, കുടിവെള്ളം പോലുള്ള ജനപക്ഷ സേവനങ്ങൾക്ക് പണം കുറയുന്നു. യുദ്ധം ആരംഭിച്ചാൽ രാജ്യാന്തര വ്യാപാരം തടസ്സപ്പെടുകയും സാമ്പത്തിക ബന്ധങ്ങൾ നഷ്ടപ്പെടുകയും ചെയ്യാം. വിദേശ നിക്ഷേപകരും ആഭ്യന്തര വ്യവസായികളും പിന്മാറാനുള്ള സാധ്യതയും കൂടുതലാണ്. ഇതെല്ലാം ഒരു രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ വലിയതോതിൽ ബാധിക്കും.

 

Related Stories
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം