Soldier Martyred: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

Jammu and Kashmir Kishtwar Encounter: കിഷ്ത്വാറിൽ ജെയ്ഷെ മുഹമ്മദ് അംഗങ്ങളായ നാലോളം ഭീകരവാദികൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം പ്രദേശം വളഞ്ഞത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പോലീസ്, സൈന്യം, അർധസൈനിക വിഭാഗങ്ങൾ എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്.

Soldier Martyred: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം

Updated On: 

22 May 2025 | 06:04 PM

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. വ്യാഴാഴ്ച രാവിലെ മുതൽ നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികന് വീരമൃത്യു. രണ്ടു ഭീകരരും കൊല്ലപ്പെട്ടു. കിഷ്ത്വാർ ജില്ലയിലെ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു.

കിഷ്ത്വാറിൽ ജെയ്ഷെ മുഹമ്മദ് അംഗങ്ങളായ നാലോളം ഭീകരവാദികൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം പ്രദേശം വളഞ്ഞത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പോലീസ്, സൈന്യം, അർധസൈനിക വിഭാഗങ്ങൾ എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്. പിന്നാലെ ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു.

പ്രദേശത്ത് ഇപ്പോഴും വെടിവെപ്പ് തുടരുകയാണെന്നും ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന സൈനികൻ വീരമൃത്യു വരിച്ചതായും വൈറ്റ് നൈറ്റ് കോപ്സ് അറിയിച്ചു. എക്‌സിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഓപ് ത്രാഷി’ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷൻ തുടരുകയാണെന്നും ഭീകരരെ ഇല്ലായ്മ ചെയ്യുന്നതിനായി സംയുക്ത ശ്രമങ്ങൾ നടത്തി വരികയാണെന്നും എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ സേന വ്യക്തമാക്കി.

ALSO READ: മഹാരാഷ്ട്രയിൽ 100-ലധികം കോവിഡ് കേസുകൾ; ഭയം വേണ്ട ജാ​ഗ്രത മതിയെന്ന് ഡോക്ടർമാർ

വൈറ്റ് നൈറ്റ് കോപ്സ് എക്‌സിൽ പങ്കുവെച്ച പോസ്റ്റ്:

Follow Us
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു