Bihar Lightning Strike Death: ഇടിമിന്നലേറ്റുള്ള മരണം: 24 മണിക്കൂറിൽ ബിഹാറില്‍ മരിച്ചത് 19 പേര്‍

19 Killed by Lightning Strikes in Bihar: ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് നളന്ദയിലാണ്. അഞ്ച് പേരാണ് മരിച്ചത്. കൂടാതെ, വൈശാലിയിൽ നാല് പേരും, പാട്നയിൽ രണ്ടു പേരും, ഷെയ്ഖ്പുര, നവാഡ, ജെഹാനാബാദ്, ഔറംഗബാദ്, ജമുയി, സമസ്തിപൂർ ജില്ലകളിൽ ഓരോരുത്തർ വീതവും മരിച്ചു.

Bihar Lightning Strike Death: ഇടിമിന്നലേറ്റുള്ള മരണം: 24 മണിക്കൂറിൽ ബിഹാറില്‍ മരിച്ചത് 19 പേര്‍

പ്രതീകാത്മക ചിത്രം

Updated On: 

17 Jul 2025 | 09:44 PM

പട്ന: ബിഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇടിമിന്നലേറ്റ് 19 പേർ മരണപ്പെട്ടുവെന്ന് റിപ്പോർട്ട്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് നളന്ദയിലാണ്. അഞ്ച് പേരാണ് മരിച്ചത്. കൂടാതെ, വൈശാലിയിൽ നാല് പേരും, പാട്നയിൽ രണ്ടു പേരും, ഷെയ്ഖ്പുര, നവാഡ, ജെഹാനാബാദ്, ഔറംഗബാദ്, ജമുയി, സമസ്തിപൂർ ജില്ലകളിൽ ഓരോരുത്തർ വീതവും മരിച്ചു.

മരണത്തിൽ അനുശോചനം അറിയിച്ച മുഖ്യമന്ത്രി നിതീഷ് കുമാർ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. മോശം കാലാവസ്ഥ മുൻനിർത്തി ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മോശം കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാനും സുരക്ഷിതരായിരിക്കാനും ബീഹാർ സർക്കാർ അഭ്യർത്ഥിച്ചു. ഇടിമിന്നലും കൊടുങ്കാറ്റും ഉണ്ടാകുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ വകുപ്പ് പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്നും അറിയിച്ചു.

ALSO READ: മൂർഖന്മാരുമായി നൃത്തം ചെയ്യുന്ന ഭക്തർ; വൈറലായി നാഗപഞ്ചമി മേള ദൃശ്യങ്ങൾ

അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധയിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജൂലൈ 17, 18, 21 തീയതികളിൽ മധ്യപ്രദേശ്, ജൂലൈ 21 മുതൽ 23 വരെ വിദർഭ, ജൂലൈ 17 ഛത്തീസ്ഗഢ്, ജൂലൈ 20 മുതൽ 23 വരെയുള്ള തീയതികളിൽ ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പുണ്ട്.

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു