Man Stabbed to Death: ഉപയോഗിച്ച് ഫ്ലഷ് ചെയ്യ്തില്ല; വാടകക്കാർക്കിടയിൽ തർക്കം, 18കാരൻ കുത്തേറ്റ് മരിച്ചു

Fight over Toilet Flushing: ഇരുവീട്ടുകാരും തമ്മിൽ കയ്യേറ്റത്തിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് 18കാരന് കുത്തേറ്റത്. നെഞ്ചിൽ കത്തി തറച്ച നിലയിലാണ് യുവാവിനെ വെള്ളിയാഴ്ച രാത്രി 11.30 ഓടെ ആശുപത്രിയിലെത്തിച്ചത്.

Man Stabbed to Death: ഉപയോഗിച്ച് ഫ്ലഷ് ചെയ്യ്തില്ല; വാടകക്കാർക്കിടയിൽ തർക്കം, 18കാരൻ കുത്തേറ്റ് മരിച്ചു

representation image (image credits: social media)

Published: 

07 Dec 2024 | 05:24 PM

ഡൽഹി: ശുചി മുറി വൃത്തിയാക്കുന്നതിനെ ചൊല്ലി വാടകക്കാർ തമ്മിലുണ്ടായ തർക്കത്തിൽ 18കാരൻ കുത്തേറ്റ് മരിച്ചു. ദക്ഷിണ ഡൽഹിയിലെ ഗോവിന്ദാപുരിക്ക് സമീപത്ത് ആക്രി കച്ചവടം ചെയ്തിരുന്ന സുധീറാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഒരേ കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്നവർ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെയാണ് സുധിറിനെ കുത്തേൽക്കുന്നത്.

ഗോവിന്ദാപുരിയിൽ ഒരു കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുന്ന ഇവർക്ക് പൊതുവായി ഒറ്റ ശുചിമുറി മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ ഇത് ഉപയോ​ഗിച്ചതിനു ശേഷം ആളുകൾ ഫ്ലഷ് ചെയ്യാറില്ലെന്ന് വാടകക്കാർക്കിടയിൽ പരാതി പതിവായിരുന്നു. വെള്ളിയാഴ്ച വൈകിട്ടും അയൽവാസിയുടെ മകൻ ടൊയ്ലെറ്റ് ഉപയോ​ഗിച്ചതിനു ശേഷം ഫ്ലഷ് ചെയ്തിരുന്നില്ല. ഇതാണ് പിന്നീട് വാക്ക് തർക്കത്തിലേക്ക് നീങ്ങുകയും ഇത് കയ്യേറ്റത്തിലും തുടർന്ന് കത്തിക്കുത്തിലും അവസാനിക്കുകയായിരുന്നു. ഉത്തർ പ്രദേശ് സ്വദേശിയായ സുധീർ മൂവായിരം രൂപ മാസ വാടക നൽകിയാണ് ഇവിടെ താമസിച്ചിരുന്നത്. ഇവിടെ ഇയാൾക്കൊപ്പം സഹോദരി ഭർത്താവാണ് താമസിച്ചിരുന്നത്. സംഭവത്തിൽ ഭികാം സിംഗ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ 45 ദിവസം മുൻപാണ് ഡൽഹിയിലേക്ക് എത്തിയത്. ഗോവിന്ദാപുരിയിലുള്ള കെട്ടിട നിർമ്മാണ സാധനങ്ങൾ വിൽക്കുന്ന കടയിലെ ജോലിക്കാരനാണ് ഇയാൾ. ഇരുവീട്ടുകാരും തമ്മിൽ കയ്യേറ്റത്തിനിടെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് 18കാരന് കുത്തേറ്റത്. നെഞ്ചിൽ കത്തി തറച്ച നിലയിലാണ് യുവാവിനെ വെള്ളിയാഴ്ച രാത്രി 11.30 ഓടെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ കഴുത്തിലും നെറ്റിയിലും കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കുകളുണ്ട്.

Also Read-Google Map Tragedy: പോകേണ്ടത് ​ഗോവയ്ക്ക് ​ഗൂ​ഗിൾ മാപ്പ് എത്തിച്ചത് കൊടുംകാട്ടിൽ; കാറിനുള്ളിൽ കഴിഞ്ഞ് കുടുംബം

വാക്കുതർക്കത്തിനിടെ ഭികാം സിംഗിന്റെ വയോധികയായ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഭികാം സിംഗിനേ ഭാര്യയും മൂന്ന് കുട്ടികളും അടക്കമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. സുധീറിന്റെ സഹോദരി ഭർത്താവ് പ്രേം ഇവരുടെ സുഹൃത്തായ സാഗർ എന്നിവർ ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലാണുള്ളത്. സംഭവത്തിൽ കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് പോലീസ് എടുത്തിട്ടുള്ളത്.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ