Modi 3.0 Ministry Charges: മൂന്നാം മോദി സര്‍ക്കാര്‍; മൂന്ന് വകുപ്പുകളുമായി ജോര്‍ജ് കുര്യനും തിളങ്ങും

Modi 3.0 Ministry George Kurian Charges: 2016ല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജോര്‍ജ് കുര്യന്‍ മത്സരിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ സീറോ മലബാര്‍ സഭാംഗം കൂടിയാണ് ജോര്‍ജ്.

Modi 3.0 Ministry Charges: മൂന്നാം മോദി സര്‍ക്കാര്‍; മൂന്ന് വകുപ്പുകളുമായി ജോര്‍ജ് കുര്യനും തിളങ്ങും
Updated On: 

10 Jun 2024 | 08:24 PM

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്ന് ഇത്തവണ രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായതുകൊണ്ട് തന്നെ അവര്‍ക്ക് ലഭിക്കാന്‍ പോകുന്ന വകുപ്പ് ഏതാണെന്ന കാര്യത്തില്‍ ആകാംക്ഷയിലാണ് ജനങ്ങള്‍. സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും സഹമന്ത്രി പദവിയാണ് ലഭിച്ചിരിക്കുന്നത്.

സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും മൂന്ന് വകുപ്പുകളിലാണ് സഹമന്ത്രിപദം ലഭിച്ചിരിക്കുന്നത്. ന്യൂനപക്ഷകാര്യം, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ മൂന്ന് വകുപ്പുകളാണ് ജോര്‍ജ് കുര്യന് ലഭിച്ചിരിക്കുന്നത്. കോട്ടയം കാണക്കാരി സ്വദേശിയാണ് ജോര്‍ജ് കുര്യന്‍. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം.

2016ല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജോര്‍ജ് കുര്യന്‍ മത്സരിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ സീറോ മലബാര്‍ സഭാംഗം കൂടിയാണ് ജോര്‍ജ്.

ജോര്‍ജ് കുര്യന്‍ നാലരപ്പതിറ്റാണ്ട് കാലമായി ബിജെപിയില്‍ സജീവമാണ്. 1977ല്‍ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ത്ഥി ജനതയിലൂടെയാണ് ജോര്‍ജ് കുര്യന്‍ പൊതുരംഗത്തേക്ക് എത്തിയത്. 1980ല്‍ ബിജെപി രൂപീകൃതമായപ്പോള്‍ മുതല്‍ ബിജെപിക്കൊപ്പം ജോര്‍ജ് കുര്യന്‍ ചേര്‍ന്നു.

അതേസമയം, പ്രകൃതിവാതകം, ടൂറിസം, പെട്രോളിയം എന്നീ വകുപ്പുകളില്‍ സഹമന്ത്രിയായിട്ടാണ് സുരേഷ് ഗോപി പ്രവര്‍ത്തിക്കുക. സുരേഷ് ഗോപി കേന്ദ്രമന്ത്രി പദവി ഒഴിയുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും പിന്നീട് അങ്ങനെ ഒരു തീരുമാനമില്ലെന്നും മോദി മന്ത്രിസഭയുടെ ഭാഗമാകുന്നതില്‍ അഭിമാനമാണെന്നും സുരേഷ് ഗോപി പ്രതികരിക്കുകയായിരുന്നു.

കേന്ദ്രസഹമന്ത്രി സ്ഥാനം തുടരുമെന്നും സ്ഥാനം ഒഴിയുന്നതിനെ കുറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നുമായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്. സഹമന്ത്രി പദവിയില്‍ അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയായിരുന്നു വിശദീകരണവുമായി രംഗത്തെത്തിയത്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ