Olive Ridley Turtle Travel: കടലാമ പണ്ടേ കില്ലാഡിയല്ലേ, 51 ദിവസത്തിനുള്ളിൽ 1,000 കിലോമീറ്റർ; ഒഡീഷയിൽ നിന്ന് ആന്ധ്രാ തീരത്തെത്തി ‘ഒലിവ് റിഡ്‌ലി’

Olive Ridley Turtle Travel: ഒലിവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമയാണ് ഈ കഥയിലെ നായിക. വെറും 51 ദിവസങ്ങൾക്കുള്ളിൽ, 1,000 കിലോമീറ്റർ ദൂരമാണ് ഈ കടലാമ താണ്ടിയത്. ശ്രീലങ്ക, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ സമുദ്രാതിർത്തികളിലൂടെ സഞ്ചരിച്ച് ഒടുവിൽ ആന്ധ്രാപ്രദേശ് തീരത്തെത്തിയ ആമയുടെ സഞ്ചാരം കൗതുകമുണർത്തുകയാണ്.

Olive Ridley Turtle Travel: കടലാമ പണ്ടേ കില്ലാഡിയല്ലേ, 51 ദിവസത്തിനുള്ളിൽ 1,000 കിലോമീറ്റർ; ഒഡീഷയിൽ നിന്ന് ആന്ധ്രാ തീരത്തെത്തി ഒലിവ് റിഡ്‌ലി
Published: 

19 May 2025 13:58 PM

ഒഡീഷയിലെ കടൽത്തീരങ്ങളിൽ നിന്നൊരു അത്ഭുത യാത്ര, അവസാനിച്ചതോ ഇങ്ങ് ആന്ധ്രാപ്രദേശിലും. ബംഗാൾ ഉൾക്കടലിൽ ഒരു ചെറിയ പ്രദക്ഷിണം നടത്തി ശാസ്ത്രജ്ഞരെ പോലും അത്ഭുതപ്പെടുത്തിയ ഒരു സമുദ്ര യാത്ര.

ഒലിവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമയാണ് ഈ കഥയിലെ നായിക. വെറും 51 ദിവസങ്ങൾക്കുള്ളിൽ, 1,000 കിലോമീറ്റർ ദൂരമാണ് ഈ കടലാമ താണ്ടിയത്.
ശ്രീലങ്ക, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ സമുദ്രാതിർത്തികളിലൂടെ സഞ്ചരിച്ച് ഒടുവിൽ ആന്ധ്രാപ്രദേശ് തീരത്തെത്തിയ ആമയുടെ സഞ്ചാരം കൗതുകമുണർത്തുകയാണ്.

ഒഡീഷയിലെ പ്രശസ്തമായ ഗഹിർമാത ബീച്ചിലാണ് ഈ ആമയെ ടാഗ് ചെയ്തിരിക്കുന്നത്. വനം വകുപ്പുമായി സഹകരിച്ച് വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞർ പ്ലാറ്റ്‌ഫോം ട്രാൻസ്മിറ്റർ ടെർമിനലുകളോ സാറ്റലൈറ്റ് ട്രാൻസ്മിറ്ററുകളോ ഘടിപ്പിച്ചാണ് ഇവയുടെ സഞ്ചാര പാത മനസ്സിലാക്കുന്നത്.

ഈ വർഷം തന്നെ മറ്റൊരു കടലമാ സഞ്ചാരവും വലിയ ശ്രദ്ധ നേടിയിരുന്നു. 2021-ൽ, 03233 നമ്പറിൽ ടാഗ് ചെയ്തിരുന്ന ഒരു ഒലിവ് റിഡ്‌ലി ആമയെ ഗഹിർമാതയിൽ തുറന്നുവിട്ടിരുന്നു. പിന്നീടിവയെ 2025 ജനുവരി 31-ന് മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ ഗുഹാഗർ ബീച്ചിൽ കണ്ടെത്തി. ഏകദേശം 3,500 കിലോമീറ്ററോളം സഞ്ചരിച്ച ഈ ആമയും ഗവേഷകരെ അമ്പരപ്പിച്ചിരുന്നു.

ഒരു സാറ്റലൈറ്റ് ജിപിഎസ് ട്രാൻസ്മിറ്ററിന് ഏകദേശം 10,00,000 രൂപയാണ് ചിലവാകുന്നത്. അതിനാൽ വനം വകുപ്പിനോ മറ്റ് വന്യജീവി സംഘടനകൾക്കോ ​​ധാരാളം ആമകളിൽ ഇത് സ്ഥാപിക്കാൻ കഴിയില്ല. അതിനാൽ കുറഞ്ഞ ചെലവിലുള്ള ഫ്ലിപ്പർ ടാഗിംഗാണ് കടൽ ആമകളിൽ ഘടിപ്പിക്കുന്നത്. ഈ ടാഗുകളിലൂടെ ഗവേഷകർക്ക് കടലാമകളുടെ ചലനങ്ങൾ ട്രാക്ക് ചെയ്യാൻ സാധിക്കും. ഒരു ഫ്ലിപ്പർ ടാഗിന് വെറും 100 രൂപ മാത്രമേ വിലയുള്ളൂ.

2021 നും 2024 നും ഇടയിൽ, റുഷികുല്യ, ഗഹിർമാത എന്നിവിടങ്ങളിൽ ഏകദേശം 12,000 ആമകളെയാണ് ഗവേഷകർ ടാഗ് ചെയ്തത്. 2022 ൽ, ഒഡീഷയിൽ നിന്നുള്ള അഞ്ച് ടാഗ് ചെയ്ത ഒലിവ് റിഡ്‌ലി ആമകളെ ശ്രീലങ്കയിലും, 2024 ൽ രണ്ടെണ്ണത്തെ തമിഴ്‌നാട് തീരത്തും കണ്ടെത്തിയിരുന്നു.

2026 മുതൽ 2031 വരെ ഗഹിർമാതയിലും റുഷികുല്യയിലും ഉള്ള ഒരു ലക്ഷം ആമകളെ ടാഗ് ചെയ്യുന്നതിനുള്ള നിർദ്ദേശം വനം വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഈ സമുദ്രജീവികളുടെ ദേശാടന രീതികൾ, കൂടുകെട്ടുന്ന ശീലങ്ങൾ, അതിജീവന നിരക്ക് എന്നിവ മനസ്സിലാക്കാനും അതിലൂടെ വംശനാശ ഭീഷണി നേരിടുന്ന ഇവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാനും സാധിക്കുമെന്ന് അധികൃതർ പറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും