AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മോദിയുടെ ബില്ലിനെ കോണ്‍ഗ്രസ് നേരിട്ടത് ശക്തമായ ഭാഷയില്‍; പ്രതിപക്ഷം ആഘോഷിക്കുകയല്ലെന്ന് ഖാര്‍ഗെ

Congress Reacts Strongly to Modi’s Statement: ഭരണഘടനയുടെ 131-ാമത് ഭേദഗതിയായി വന്ന ഈ നിര്‍ദ്ദേശം, നിയമസഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുകയെന്ന ലക്ഷ്യത്തോടെ ഉള്ളതാണ്. ലോക്സഭയില്‍ ചര്‍ച്ചകള്‍ നടന്നിട്ടും, ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബില്‍ പാസായില്ല. ചരിത്രപരമായ ഭേദഗതിയായാണ് സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിലും, ബില്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു.

മോദിയുടെ ബില്ലിനെ കോണ്‍ഗ്രസ് നേരിട്ടത് ശക്തമായ ഭാഷയില്‍; പ്രതിപക്ഷം ആഘോഷിക്കുകയല്ലെന്ന് ഖാര്‍ഗെ
മല്ലികാര്‍ജുന്‍ ഖാര്‍ഗെImage Credit source: PTI
Shiji M K
Shiji M K | Updated On: 19 Apr 2026 | 09:44 AM

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വാര്‍ത്താ സമ്മേളനം ഭരണകക്ഷിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വനിതാ ബില്‍ വളരെ നിര്‍ണായകമാണെന്നാണ് സര്‍ക്കാരിന്റെ പക്ഷം, എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസ് ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.

ഭരണഘടനയുടെ 131-ാമത് ഭേദഗതിയായി വന്ന ഈ നിര്‍ദ്ദേശം, നിയമസഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുകയെന്ന ലക്ഷ്യത്തോടെ ഉള്ളതാണ്. ലോക്സഭയില്‍ ചര്‍ച്ചകള്‍ നടന്നിട്ടും, ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബില്‍ പാസായില്ല. ചരിത്രപരമായ ഭേദഗതിയായാണ് സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിലും, ബില്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നു.

ബില്‍ പരാജയപ്പെട്ടതില്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷത്തെയാണ്. രാജ്യത്തെ അമ്മമാരോടും പെണ്‍മക്കളോടും ക്ഷമാപണം നടത്തിയ അദ്ദേഹം, സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് തടസങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളുടെ മനോഭാവം മൂലമാണ് ഈ സാഹചര്യം ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. ഈ ബില്‍ ആരെയും ദ്രോഹിക്കില്ലെന്നും സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ്. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രസംഗത്തില്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസിനെ പരാമര്‍ശിച്ചത് സര്‍ക്കാരിന്റെ മുന്‍ഗണന എന്താണെന്ന് വ്യക്തമാക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. വനിതാ സംവരണത്തില്‍ വ്യക്തത നല്‍കേണ്ടിയിരുന്ന പ്രധാനമന്ത്രി, പ്രതിപക്ഷ വിമര്‍ശനത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയതെന്ന് അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രീയ പകപോക്കലുകള്‍ക്കായി സര്‍ക്കാര്‍ അധികാരം ഉപയോഗിക്കുന്നതായും ഖാര്‍ഗെ ആരോപിച്ചു.

Also Read: PM Narendra Modi: സ്ത്രീകളുടെ സ്വപ്‌നം തകര്‍ത്തു; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

12 വര്‍ഷത്തെ ഭരണത്തില്‍ എടുത്തുപറയാന്‍ ഒന്നുമില്ലാത്ത പ്രധാനമന്ത്രി ഇങ്ങനെയാണ് സംസാരിക്കുന്നത്. ബില്‍ തള്ളിയതിന് ശേഷം പ്രതിപക്ഷം ആഘോഷിക്കുകയാണെന്ന് ആരോപിക്കുന്നത് ശരിയല്ല. രാജ്യത്തുടനീളമുള്ള സ്ത്രീകള്‍ ഈ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഇത് ഭാവിയിലെ തിരഞ്ഞെടുപ്പുകളെ ബാധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Follow Us