Operation Sindoor: ഓപ്പറേഷൻ സിന്ദൂർ: അടുത്ത 48 മണിക്കൂറിലേക്ക് വിമാനത്താവളങ്ങൾ അടച്ചു

Airports Closed Due To Operation Sindoor: പാകിസ്താനിലേയ്ക്കുള്ള വിമാനസർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി ഖത്തർ എയർവേയ്‌സ് അധികൃതർ അറിയിച്ചു. അമൃത്സറിലേക്ക് പോകേണ്ടിയിരുന്ന രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഡൽഹിയിലേക്ക് വഴിതിരിച്ചുവിട്ടു. പാക് അധീന കശ്മീരിലേത് അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. പുലർച്ചെ 1.44ഓടെയായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.

Operation Sindoor: ഓപ്പറേഷൻ സിന്ദൂർ: അടുത്ത 48 മണിക്കൂറിലേക്ക് വിമാനത്താവളങ്ങൾ അടച്ചു

പ്രതീകാത്മക ചിത്രം

Updated On: 

07 May 2025 | 06:36 AM

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യ കനത്ത തിരിച്ചടി നൽകിയതിനെ തുടർന്ന് മുന്നൊരുക്കമെന്ന നിലയിൽ വടക്കേ ഇന്ത്യയിലുള്ള വിമാനത്താവളങ്ങളിൽ പലതും താത്കാലികമായി അടച്ചു. അടുത്ത 48 മണിക്കൂറത്തേക്കാണ് വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുന്നത്. ശ്രീനഗർ, ജമ്മു, ലേ, ധരംശാല, അമൃത്സർ എന്നീ വിമാനത്താവളങ്ങളും അടച്ചതായി അധികൃതർ അറിയിച്ചു. പാകിസ്ഥാനിലേക്കുള്ള മറ്റ് രാജ്യങ്ങളിലെ വിമാനസർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

പാകിസ്താനിലേയ്ക്കുള്ള വിമാനസർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി ഖത്തർ എയർവേയ്‌സ് അധികൃതർ അറിയിച്ചു. അമൃത്സറിലേക്ക് പോകേണ്ടിയിരുന്ന രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഡൽഹിയിലേക്ക് വഴിതിരിച്ചുവിട്ടു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, മെയ് ഏഴിന് ഉച്ചയ്ക്ക് 12 മണി വരെ ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ഭുജ്, ജാംനഗർ, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കി.

നിലവിലെ ഇന്ത്യ പാക് പ്രശ്നങ്ങൾ വിമാനസർവീസുകളെ ബാധിച്ചിട്ടുണ്ടെന്നും സമയക്രമങ്ങളിൽ വന്നിരിക്കുന്ന മാറ്റങ്ങൾ അറിയുന്നതിന് പൊതുജനങ്ങൾ ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കണമെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ധർമ്മശാല, ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ എന്നിവയുൾപ്പെടെ നിരവധി വടക്കേ ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കുള്ള വിമാനസർവീസ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചതായി സ്‌പൈസ് ജെറ്റ് എയർലൈൻസ് അറിയിച്ചു.

അതേസമയം ഇന്ത്യ പാകിസ്ഥാൻ കനത്ത തിരിച്ചടിയാണ് നൽകിയത്. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സൈനിക നടപടിയിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർത്തതായാണ് റിപ്പോർട്ട്. ഇതിൻ്റെ പശ്ചാതലത്തിലാണ് രാജ്യത്തെ മുന്നൊരുക്കങ്ങൾ. പാക് അധീന കശ്മീരിലേത് അടക്കം ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. പുലർച്ചെ 1.44ഓടെയായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ബഹവൽപൂർ, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. ആറ് സ്ഥലങ്ങളിലായി 24 ആക്രമണങ്ങൾ നടന്നതായി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സ്ഥിരീകരിച്ചിട്ടുണ്ട്‌.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ