India AI Summit : ഇന്ത്യയുടെ എഐ ഇംപാക്ട് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂ ഡൽഹി ഭാരത് മണ്ഡപത്തിൽ വെച്ച് ഇന്ന് ഫെബ്രുവരി 16 മുതൽ 20-ാം തീയതി വരെയാണ് ഉച്ചകോടി സംഘടിപ്പിക്കുക. വികസ്വര രാജ്യങ്ങളിൽ ആദ്യമായി നടക്കുന്ന എഐ ഉച്ചക്കോടിക്കാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്.
ന്യൂ ഡൽഹി : ഇന്ത്യയുടെ എഐ ഇംപാക്ട് ഉച്ചകോടി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടക്കുന്ന എക്സ്പോയിലെ വിവിധ എക്സിബിഷൻ പവലിയനുകൾ സന്ദർശിച്ചാണ് പ്രധാനമന്ത്രി ഉച്ചകോടിയുടെ നിർവഹിച്ചത്. ഫെബ്രുവരി 16 മുതൽ 20-ാം തീയതി വരെയാണ് ഉച്ചക്കോടി സംഘടിപ്പിക്കുക. വികസ്വര രാജ്യങ്ങളിൽ ആദ്യമായി സംഘടിപ്പിക്കുന്ന എഐ ഉച്ചകോടിക്കാണ് ഇന്ത്യ ആതിഥേയത്വം വഹിച്ചിരിക്കുന്നത്.
എഐയുടെ പുതിയ നയം, പുതിയ കണ്ടെത്തലുകൾ, നടപ്പാക്കൽ എന്നിവയെല്ലാം ഒരു കുടക്കീഴിൽ ഒരുമിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നിർമിത ബുദ്ധിയുടെ ഉച്ചകോടിക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. പത്ത് വേദികളിലായിട്ടാണ് എഐ എക്സ്പോ സംഘടിപ്പിക്കുന്നത്. പ്രമുഖമായ ടെക് കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, അക്കാഡമിക് ഗവേഷണ സ്ഥാപനങ്ങൾ എഐ എക്സ്പോയുടെ ഭാഗമാകുന്നുണ്ട്. പുറമെ ഓസ്ട്രേലിയ, ജപ്പാൻ, റഷ്യ, യു.കെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലാൻഡ്സ്, സ്വിറ്റ്സർലാൻഡ്, സെർബിയ, എസ്റ്റോണിയ, തജിക്കിസ്ഥാൻ, മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ എഐ ഉച്ചകോടിയുടെ ഭാഗമാകും. 13 രാജ്യങ്ങളുടെ പ്രത്യേക പവലിയനുകളും എക്സ്പോയിലുണ്ടാകും.
എല്ലാവരെയും ഉൾക്കൊള്ളുന്നതും ഉത്തരവാദിത്തമുള്ളതും ഫലപ്രദവുമായ ഒരു AI ഭാവി രൂപപ്പെടുത്താനുള്ള ഇന്ത്യയുടെ ലക്ഷ്യം ഉച്ചകോടിയിൽ പ്രദർശിപ്പിക്കും. ഇന്ത്യാ എഐ മിഷന്റെ കീഴിൽ, ആഭ്യന്തര സ്റ്റാർട്ടപ്പുകളും കൺസോർഷ്യകളും വികസിപ്പിച്ചെടുത്തതും വിശാലമായ ഇന്ത്യൻ ഡാറ്റാസെറ്റുകളിൽ പരിശീലനം ലഭിച്ചതും രാജ്യത്തിന്റെ 22 ഔദ്യോഗിക ഭാഷകൾക്ക് അനുയോജ്യവുമായ 12 തദ്ദേശീയ ഫൗണ്ടേഷൻ മോഡലുകൾ രാജ്യം അനാച്ഛാദനം ചെയ്യും. 2027 ഓടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണി 17 ബില്യൺ ഡോളർ കടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ ഉച്ചകോടി ഒരു നയതന്ത്ര വിജയത്തേക്കാൾ വലുതാണ്. 800 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കൾ, കുതിച്ചുയരുന്ന സ്റ്റാർട്ടപ്പ് രംഗം, ലോകോത്തര ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ എന്നിവ ഉപയോഗിച്ച് ഇന്ത്യ നവീകരണത്തിനും സ്വാധീനത്തിനും ഇടയിലുള്ള പാലമായി സ്വയം സ്ഥാനം പിടിക്കുന്നു.