S-400 Missile System: 600 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ വരൈ തകർക്കുന്ന ഇന്ത്യൻ വജ്രായുധം, എസ്-400

S-400 Missile System: ഇതിൻ്റെ റഡാറിന് 600 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ വരെ ട്രാക്ക് ചെയ്യാൻ കഴിയും. റഷ്യൻ നിർമ്മിത സംവിധാനമാണിത്. 2018 ഒക്ടോബറിലാണ് എസ്-400-ൻ്റെ അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി 5 ബില്യൺ ഡോളറിൻ്റെ കരാറിൽ ഒപ്പുവെച്ചിരുന്നു.

S-400 Missile System: 600 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ വരൈ തകർക്കുന്ന ഇന്ത്യൻ വജ്രായുധം, എസ്-400

S 400 Defence System

Published: 

09 May 2025 08:26 AM

അതിർത്തി ഭേദിക്കുന്ന ഏത് ശത്രുവിനെയും ആകാശത്തിൽ വെച്ച് തന്നെ തകർക്കാൻ ഇന്ത്യയുടെ പക്കലുള്ള വജ്രായുധമാണ് എസ്-400 എന്ന വ്യോമപ്രതിരോധ സംവിധാനം. പാക് ആക്രമണത്തിൽ നിന്നും ഇന്ത്യയുടെ 15 നഗരങ്ങൾക്ക് കവചമായി നിന്നത് എസ്-400 ആണ്. ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നാണ് എസ്-400. 2014 ൽ ചൈനയാണ് എസ്-400 ആദ്യം വാങ്ങിയത്. മിസൈൽ ലോഞ്ചറുകൾ, ശക്തമായ ഒരു റഡാർ, ഒരു കമാൻഡ് സെന്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് എസ്-400 ഉള്ളത്.

വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, വേഗത്തിൽ സഞ്ചരിക്കുന്ന ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ പോലും എസ്-400-ൻ്റെ മുന്നിൽ പിടിച്ച് നിൽക്കില്ല. ദീർഘദൂര ശേഷിയുള്ള സംവിധാനമായതിനാൽ തന്നെ NATO അംഗങ്ങൾക്ക് പോലും എസ്-400-നെ ഭയമാണെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. മിക്കവാറും എല്ലാത്തരം ആധുനിക യുദ്ധവിമാനങ്ങളെയും നേരിടാൻ എസ്-400 ന് കഴിയും. ഇതിൻ്റെ റഡാറിന് 400 കിലോമീറ്ററിനും അകലെയുള്ള ലക്ഷ്യങ്ങൾ വരെ ട്രാക്ക് ചെയ്യാൻ കഴിയും. റഷ്യൻ നിർമ്മിത സംവിധാനമാണിത്. 2018 ഒക്ടോബറിലാണ് എസ്-400-ൻ്റെ അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി 5 ബില്യൺ ഡോളറിൻ്റെ കരാറിൽ ഒപ്പുവെച്ചിരുന്നു.

മെയ് 07-08 തീയ്യതികളിലായി രാത്രിയിൽ, അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഢ്, നാൽ, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവയുൾപ്പെടെ വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ നിരവധി സൈനിക ലക്ഷ്യങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ പാക് ആക്രമണത്തെ . ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങൾ നിർവീര്യമാക്കിയിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും