Sabarimala Women Entry: കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് എങ്ങനെ പറയും?; ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീം കോടതി
Sabarimala Women Entry Latest Update: ഹർജിക്കാരുടേത് അനാവശ്യ ഇടപെടലെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ഇതിനോട് യോജിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ വിധിക്കാനാകുമെന്നതായിരുന്നു ചോദ്യം. 10 വയസ് മുതൽ 50 വരെയുള്ളവർക്ക് മാത്രമാണ് വിലക്ക്. ഇത് ലിംഗവിവേചനമല്ലെന്ന് ദേവസ്വം ബോർഡിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു.
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനുമായി (Sabarimala Women Entry) ബന്ധപ്പെട്ട വാദത്തിനിടെ നിർണ്ണായക നിരീക്ഷണവുമായി സുപ്രീം കോടതി. ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസിക്കുന്ന ഒരു ആചാരത്തെ കോടതി എങ്ങനെ തെറ്റാണെന്ന് പറയാനാകുമെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചത്. അവിശ്വാസികളുടെ ഹർജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
സാമൂഹിക പരിഷ്ക്കരണം എന്ന പേരിൽ മതത്തിന്റെ അന്തസത്ത ഇല്ലാതെയാക്കാനാകില്ലെന്നാണ് കേസിൽ ജസ്റ്റിസ് നാഗരത്നയുടെ വാദം. ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ് വിയാണ് ഹാജരായത്. ഈ വാദത്തിനിടെയാണ് സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം.
ALSO READ: വനിത സംവരണ ഭേദഗതി ബില്ലുമായി കേന്ദ്ര സർക്കാർ, പാർലമെന്‍റ് സമ്മേളനം നാളെ മുതൽ
ഹർജിക്കാരുടേത് അനാവശ്യ ഇടപെടലെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ഇതിനോട് യോജിച്ചാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ വിധിക്കാനാകുമെന്നതായിരുന്നു ചോദ്യം.
യുവതി പ്രവേശനത്തിന് വിലക്കുള്ള ഒരെയൊരു ക്ഷേത്രം ശബരിമലയാണ്. അതിന് കാരണം അവിടുത്തെ പ്രതിഷ്ഠയാണ്. വ്രതം എടുത്ത് ആർക്കും ശബരിമലയിൽ പോകാം. 10 വയസ് മുതൽ 50 വരെയുള്ളവർക്ക് മാത്രമാണ് വിലക്ക്. ഇത് ലിംഗവിവേചനമല്ലെന്ന് ദേവസ്വം ബോർഡിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു. വർഷങ്ങളായി ശബരിമലയിലും ഗുരുവായൂരൂം നിലനിൽക്കുന്ന ആചാരങ്ങളെ ചോദ്യം ചെയ്താൽ അംഗീകരിക്കാനാകില്ലെന്നും ബോർഡ് വാദത്തിനിടെ വ്യക്തമാക്കി.