Son Kills Mother in Bhopal: നീറ്റ് പരീക്ഷയ്ക്ക് പഠിക്കാത്തതിൽ ഫോൺ ഉപയോഗം തടഞ്ഞു; അമ്മയെ അടിച്ചുകൊന്ന് 20കാരൻ, പിതാവ് ചികിത്സയിൽ

Son Kills Mother in Bhopal After Blocking Phone Usage: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പാസാക്കണം എന്ന് പറഞ്ഞ് മാതാപിതാക്കൾ തന്റെ മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് സത്യ പൊലീസിന് നൽകിയ മൊഴി. ഇക്കാര്യം പറഞ്ഞ് യുവാവിനെ മാതാപിതാക്കൾ ആവർത്തിച്ച് ശകാരിക്കുകയും ചെയ്തിരുന്നു.

Son Kills Mother in Bhopal: നീറ്റ് പരീക്ഷയ്ക്ക് പഠിക്കാത്തതിൽ ഫോൺ ഉപയോഗം തടഞ്ഞു; അമ്മയെ അടിച്ചുകൊന്ന് 20കാരൻ, പിതാവ് ചികിത്സയിൽ

പ്രതീകാത്മക ചിത്രം

Published: 

06 Mar 2025 | 10:34 AM

ഭോപ്പാൽ: ഭോപ്പാലിൽ അമ്മയെ അടിച്ചു കൊലപ്പെടുത്തി മകൻ. കോട്ടയിലെ എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠനം ഉപേക്ഷിച്ച് മടങ്ങിയെത്തിയ 20കാരനാണ് ഇരുമ്പ് വടി ഉപയോഗിച്ച് അടിച്ച് അമ്മയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ സത്യം കാത്രെ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പിതാവിനും ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം നിലവിൽ ചികിത്സയിലാണ്.

തിങ്കളാഴ്ച വൈകീട്ടോടെ ആയിരുന്നു സംഭവം നടന്നത്. മാതാപിതാക്കൾ മൊബൈൽ ഫോൺ ഉപയോഗം തടഞ്ഞതിൽ ഉണ്ടായ പ്രകോപനമാണ് അക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ആശുപത്രിയിൽ ചികിത്സയിരിക്കെ ചൊവ്വാഴ്ച വൈകീട്ടാണ് സത്യയുടെ അമ്മ പ്രതിഭ മരണപ്പെടുന്നത്. അച്ഛൻ കിഷോർ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ സത്യം കാത്രെയ്ക്കെതിരെ കൊലപാതകക്കുറ്റത്തിനും കൊലപാതകശ്രമത്തിനും പോലീസ് കേസെടുത്തു.

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പാസാക്കണം എന്ന് പറഞ്ഞ് മാതാപിതാക്കൾ തന്റെ മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് സത്യ പൊലീസിന് നൽകിയ മൊഴി. ഇക്കാര്യം പറഞ്ഞ് യുവാവിനെ മാതാപിതാക്കൾ ആവർത്തിച്ച് ശകാരിക്കുകയും ചെയ്തിരുന്നു. അതിനിടെ ആണ് തിങ്കളാഴ്ച പിതാവ് ഫോൺ ഉപയോഗവും തടഞ്ഞത്. ഇതിൽ പ്രകോപിതനായാണ് സത്യ മാതാപിതാക്കളെ ആക്രമിച്ചത്.

ALSO READ: തോക്ക് ചൂണ്ടി ക്രഷർ മാനേജറിൽ നിന്ന് തട്ടിയെടുത്തത് 10 ലക്ഷം; മണിക്കൂറുകൾക്കകം പ്രതികളെ പോലീസ് പിടികൂടി

തോക്ക് ചൂണ്ടി ക്രഷർ മാനേജറിൽ നിന്ന് സംഘം തട്ടിയെടുത്തത് 10 ലക്ഷം

കാഞ്ഞങ്ങാട് തോക്ക് ചൂണ്ടിക്കാണിച്ച് ക്രഷർ മാനേജരുടെ കൈയിൽ നിന്ന് 10.30 ലക്ഷം രൂപ തട്ടിയെടുത്ത് സംഘം. മണിക്കൂറുകൾക്കകം കർണാടക പോലീസിന്റെ പിടിയിലായ പ്രതികളെ ഹൊസ്ദുർഗ് പൊലീസിന് കൈമാറി. ബിഹാർ സ്വദേശികളായ ഇബ്രാൻ, മാലിക് എന്നിവരും അസം സ്വദേശിയുമായ ഒരു യുവാവുമാണ് പോലീസ് പിടിയിലായത്. ബുധനാഴ്ച വൈകിട്ടോടെ കാഞ്ഞങ്ങാട് കല്യാൺ റോഡിൽ വെച്ചാണ് സംഭവം.

കോഴിക്കോട് സ്വദേശിയും ജാസ് ഗ്രാനൈറ്സ് എന്ന ക്രഷറിന്റെ മാനേജരുമായ രവീന്ദ്രനിൽ നിന്നാണ് പണം തട്ടിയെടുത്തത്. ക്രഷറിൽ നിന്ന് കാഞ്ഞങ്ങാട്ടെ താമസ സ്ഥലത്തേക്ക് പോകാൻ ഓട്ടോറിക്ഷയി കാത്തുനിൽക്കുന്ന സമയത്താണ് മൂന്നംഗ സംഘം എത്തി തോക്ക് ചൂണ്ടി ഇയാളെ ചവിട്ട് നിലത്തിട്ടു ശേഷം പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ച് വാഹനത്തിൽ കയറി സ്ഥലംവിട്ടത്. വിവരം അറിഞ്ഞതോടെ ജില്ലാ പോലീസ് മേധാവി ഡി ശില്പ ഉടൻ കർണാടക പോലീസിൽ കാര്യം അറിയിച്ചു. തുടർന്ന് മംഗളൂരുവിൽ വെച്ചാണ് മൂന്ന് പേരെയും പിടികൂടിയത്.

Follow Us
Related Stories
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം