Meenakshipuram: ഒടുവിൽ കന്ദസാമിയും മരിച്ചു; പ്രേതഗ്രാമമായി മീനാക്ഷിപുരം

Kandaswami at meenakshipuram : ഞായറാഴ്ച മീനാക്ഷിപുരത്ത് 73 കാരനായ കന്ദസാമി നായക് അവസാന ശ്വാസം എടുത്തപ്പോൾ, അത് തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ തൻ്റെ ഗ്രാമത്തിൻ്റെ അവസാന ശ്വാസമാണെന്ന് അദ്ദേഹം തിരിച്ചറിയുമായിരുന്നു.

Meenakshipuram: ഒടുവിൽ കന്ദസാമിയും മരിച്ചു; പ്രേതഗ്രാമമായി മീനാക്ഷിപുരം

ധനുഷ്കോടി - 1946ൽ ഉണ്ടായ ചുഴലിക്കാറ്റിനെ തുടർന്നാണ് ധനുഷ്കോടി ഒരു പ്രേതനഗരമായി മാറിയത്.

Updated On: 

31 May 2024 | 06:07 PM

തൂത്തുക്കുടി : തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ ഒരു ഗ്രാമമാണ് മീനാക്ഷിപുരം. അവസാനത്തെ താമസക്കാരനായ 73 കാരനായ കന്ദസാമി നായകിൻ്റെ മരണത്തോടെയാണ് മീനാക്ഷിപുരം ആളില്ലാത്ത പ്രേതഗ്രാമമായി മാറിയത്. ഒരുകാലത്ത് 1,296 കുടുംബങ്ങളുള്ള ഗ്രാമമായിരുന്നു ഇത്. പാരിസ്ഥിതിക മാറ്റങ്ങളും ക്രമരഹിതമായ മഴയും കടുത്ത വരൾച്ചയും ഗ്രാമം അഭിമുഖീകരിച്ചു.

തുടർന്ന് ഇവിടുത്തുകാർ ​ഗ്രാമം ഉപേക്ഷിക്കാൻ തുടങ്ങി. 20 വർഷം മുമ്പ് ഭാര്യയെ നഷ്ടപ്പെട്ട കന്ദസാമി നായ്ക്കർ ഏറെ ബുദ്ധിമുട്ടുകൾക്കിടയിലും സ്വന്തം നാട്ടിൽ തന്നെ തുടരാൻ തീരുമാനിക്കുകയും ചെയ്തു. ഗ്രാമത്തിൽ ആളൊഴിഞ്ഞ ശേഷവും ഇവിടെ ഒറ്റയ്ക്ക് താമസിച്ച അയാൾ പ്രായമായപ്പോഴും മറ്റൊരാളുടെ സഹായം ആവശ്യമായി വന്നപ്പോഴും ഗ്രാമം വിട്ടുപോയില്ല.

തൻ്റെ ജീവിതം ഈ ഗ്രാമത്തിൽ തന്നെ കഴിയട്ടെ എന്ന ശാഠ്യത്തോടെ അവിടെ നിന്നു. ഞായറാഴ്ച മീനാക്ഷിപുരത്ത് 73 കാരനായ കന്ദസാമി നായക് അവസാന ശ്വാസം എടുത്തപ്പോൾ, അത് തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ തൻ്റെ ഗ്രാമത്തിൻ്റെ അവസാന ശ്വാസമാണെന്ന് അദ്ദേഹം തിരിച്ചറിയുമായിരുന്നു.

തുടർച്ചയായ പാരിസ്ഥിതിക മാറ്റങ്ങളും ക്രമരഹിതമായ മഴയും മാരകമായ വരൾച്ചയും ആണ് ​ഗ്രാമവാസികളെ കൂട്ട പലായനത്തിലേക്ക് നയിച്ചത്. ഒരിക്കൽ ഫലഭൂയിഷ്ഠമായ വയലുകൾ തരിശുഭൂമിയായി മാറി.

ആളുകൾ കുടുംബത്തോടൊപ്പം മറ്റിടങ്ങളിലേക്ക് താമസം മാറ്റി. 20 വർഷം മുമ്പ് ഭാര്യ നഷ്ടപ്പെട്ട കന്ദസാമി നായ്ക്കർ മാത്രമാണ് താൻ ജനിച്ച് വളർന്ന അതേ ഗ്രാമത്തിൽ താമസിക്കാൻ തീരുമാനിച്ചത്.

ALSO READ – ഇരുട്ടു വീണാൽ തിളങ്ങുന്ന കാട് ; ഇന്ത്യൻ വനത്തിലെ അപൂർവ്വ കാഴ്ചകൾ

അദ്ദേഹത്തിന് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുണ്ട്. മീനാക്ഷിപുരം ഗ്രാമം കൃഷിയെ ആശ്രയിച്ചായിരുന്നുവെന്നും മഴക്കുറവും വെള്ളത്തിൻ്റെ ദൗർലഭ്യവും മൂലം ഗ്രാമത്തിൻ്റെ സ്ഥിതി മോശമാകാൻ തുടങ്ങിയതായും ഇളയ മകൻ ബാലകൃഷ്ണൻ പറഞ്ഞു. വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാൻ ആളുകൾ 3-4 കിലോമീറ്റർ നടക്കേണ്ടതിനാൽ ഗ്രാമത്തിൽ താമസിക്കാൻ ആളുകൾ താൽപ്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ഗ്രാമത്തിൽ തന്നെ മരിക്കണമെന്നായിരുന്നു കന്ദസാമി നായക്കിൻ്റെ അവസാന ആഗ്രഹം. ഇക്കാരണത്താൽ, അവസാന നാളുകളിലും അദ്ദേഹം തനിയെ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു. ഒടുവിൽ ഏതാനും ദിവസം മുമ്പ് മകൻ ബാലകൃഷ്ണൻ തൻ്റെ പിതാവിനെ കാണാൻ ആളെ ഏർപ്പാടാക്കി.

ഞായറാഴ്ച വൈകീട്ട് കന്ദസ്വാമിയെ കാണാനെത്തിയ ആളാണ് മരിച്ച വിവരം അറിഞ്ഞത്. 73 കാരനായ കന്ദസാമി നായക്കിൻ്റെ മരണത്തോടെ മീനാക്ഷിപുരം ഇപ്പോൾ ആളില്ലാത്ത പ്രേതഗ്രാമമായി മാറിയിരിക്കുകയാണ്.

Follow Us
Related Stories
Namma Metro: നമ്മ മെട്രോ റെഡ് ലൈനില്‍ സ്‌റ്റേഷനുകള്‍ കുറവ്; വെറ്ററിനറി കോളേജില്‍ ട്രെയിന്‍ നിര്‍ത്തില്ല
Tiruchirappalli Farmers Gather: തിരുച്ചിറപ്പള്ളിയിൽ പതിനായിരക്കണക്കിന് കർഷകരുടെ മഹാസംഗമം; നാളേയ്ക്കുള്ള നേർക്കാഴ്ച
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Chennai Metro: ട്രെയിൻ വരാൻ വൈകിയാലും ബോറടിക്കില്ല! ഈ മെട്രോ സ്റ്റേഷനിൽ വന്ന് ജോലി ചെയ്യാം, ഷോപ്പിംഗും നടത്താം
Bengaluru Vande Bharat: ബെംഗളൂരു-മംഗലാപുരം-ചെന്നൈ യാത്രകള്‍ വേണ്ട; ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം