Explosion at Virudhunagar: പടക്കനിർമാണശാലയിൽ വൻ സ്ഫോടനം, 20 പേർക്ക് ദാരുണാന്ത്യം

Firecracker Factory Explosion at Virudhunagar: വനജ എന്ന സ്വകാര്യ പടക്ക ഫാക്ടറിയിലാണ് അപകടം നടന്നത്. പതിവ് പോലെ തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് വലിയ ശബ്ദത്തോടെ പൊട്ടിതെറിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് പ്രദേശം മുഴുവൻ കറുത്ത പുക കൊണ്ട് മൂടി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Explosion at Virudhunagar: പടക്കനിർമാണശാലയിൽ വൻ സ്ഫോടനം, 20 പേർക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 29 Apr 2026 | 11:52 AM

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുന​ഗറിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ 20 പേർ കൊല്ലപ്പെട്ടതായി വിവരം. പരിക്കേറ്റവരുടെ നില ​ഗുരുതരമാണ്. അമ്പതിലേറെ പേർ അപകടസ്ഥലത്തുണ്ടായിരുന്നുവെന്നും പലരും കുടുങ്ങി കിടക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ മുത്തു മുനിയാണ്ടിയുടെ ഉടമസ്ഥതയിലുള്ള വനജ എന്ന സ്വകാര്യ പടക്ക ഫാക്ടറിയിലാണ് അപകടം നടന്നത്. നാല് മുറികളുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. എല്ലാ മുറികളും സ്ഫോടനത്തിൽ തകർന്നു.
പതിവ് പോലെ തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് വലിയ ശബ്ദത്തോടെ പൊട്ടിതെറിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് പ്രദേശം മുഴുവൻ കറുത്ത പുക കൊണ്ട് മൂടി. ഇത് കണ്ട സമീപവാസികൾ ഫയർ സ്റ്റേഷനെയും പോലീസ് വകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു.

അതേസമയം, സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫാക്ടറി ഉടമയെയും മാനേജരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പും ഈ പ്രദേശത്ത് മറ്റൊരു സ്ഫോടനം നടന്നിരുന്നു.

അപകടം നടന്ന സ്ഥലം


ALSO READ: ടിക്കറ്റ് നിരക്കിൽ ഇളവ്, മെട്രോ യാത്രക്കാരുടെ കൈയിൽ ഈ കാർഡുണ്ടോ?

ചരക്ക് വിട്ടുനൽകാൻ ചോദിച്ചത് 55 ലക്ഷം; ജിഎസ്ടി ഉദ്യോ​ഗസ്ഥർ പിടിയിൽ

ഗുജറാത്തിൽ കൈക്കൂലി ആവശ്യപ്പെട്ട രണ്ട് സെൻട്രൽ ജിഎസ്ടി ഉദ്യോഗസ്ഥർ അറസ്റ്റിൽ. പിടിച്ചെടുത്ത ചരക്ക് വാഹനം വിട്ടുനൽകാൻ 55 ലക്ഷം രൂപ ആവശ്യപ്പെട്ട ഇവരെ അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. ജിഎസ്ടി സൂപ്രണ്ട് (ക്ലാസ്-2) അമർനാഥ് ഗോവർധൻറാം സരോജ്, ജിഎസ്ടി ഇൻസ്പെക്ടർ (ക്ലാസ്-2) സുബോധ് സുഭാഷ് ചൗഹാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നദിയാദിലെ സെൻട്രൽ ജിഎസ്ടി ഭവനിൽ വെച്ച് 10 ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെയാണ് പിടിയിലായത്.

രേഖകളിൽ പോരായ്മയുണ്ടെന്ന് ആരോപിച്ച് പരാതിക്കാരനായ ട്രാൻസ്പോർട്ട് ഉടമയുടെ സാധനങ്ങൾ കയറ്റിയ ട്രക്ക് പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് നിയമനടപടികൾ ഒഴിവാക്കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാൽ കൈക്കൂലി നൽകാൻ തയ്യാറാകാതെ പരാതിക്കാരൻ എസിബി ഹെൽപ്‌ലൈൻ നമ്പറായ 1064-ൽ വിവരം അറിയിക്കുകയായിരുന്നു.

Follow Us
Related Stories
Bengaluru Flyover: ബെംഗളൂരു എസ്‌വി റോഡും സില്‍ക്ക് ബോര്‍ഡ് ജങ്ഷനും ഒന്നാകും; വമ്പന്‍ പ്ലാനൊരുക്കി സര്‍ക്കാര്‍
മോദിയുടെ ഭരണം ഇന്ത്യയുടെ ആത്മവിശ്വാസം വീണ്ടെടുത്ത സുവർണ കാലഘട്ടം: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
PM Modi: ജനാധിപത്യം പരിണാമത്തിന്റെ പാതയില്‍; നെഹ്‌റുവിനെ മറികടന്ന മോദിയെ പ്രശംസിച്ച് ദേവഗൗഡ
PM Ujjwala Yojana: ഉജ്ജ്വല യോജന ഗ്യാസ് കണക്ഷനാണോ? സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചു
Delhi Metro: ഡൽഹി മെട്രോയുടെ പുതിയ മാസ്റ്റർ പ്ലാൻ; പാർലമെന്റിലേക്കും സുപ്രീംകോടതിയിലേക്കും പെട്ടെന്നെത്താം!
SIPRI 2026 Report: പാകിസ്താൻ വീണ്ടും തോറ്റു, ഇന്ത്യയുടെ ആണവായുധ ശേഖരം വർധിച്ചുവെന്ന് സിപ്രി
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ