സർവ്വകലാശാലകളിൽ സർവ്വത്ര അഴിച്ചപണി: അധികാരകേന്ദ്രങ്ങളുടെ തട്ടുകൾ കുറയും

അക്കാദമിക പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അക്കാദമിക് കൗൺസിലിനുകീഴിൽ ഒരു എക്സിക്യുട്ടീവ് സമിതിയും രൂപവത്കരിക്കും.

സർവ്വകലാശാലകളിൽ സർവ്വത്ര അഴിച്ചപണി:  അധികാരകേന്ദ്രങ്ങളുടെ തട്ടുകൾ കുറയും
Updated On: 

17 Apr 2024 | 09:40 AM

തിരുവനന്തപുരം: സർവ്വകലാശാലകളിൽ സർവ്വത്ര അഴിച്ചപണി നടക്കുമ്പോൾ അക്കാദമികവും ഭരണപരവുമായ അധികാരം വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവരിൽ നിക്ഷിപ്തമാകുന്നു. പുതിയ ഭേദ​ഗതി അനുസരിച്ച് സർവകലാശാലകളിൽ അധികാരകേന്ദ്രങ്ങളുടെ തട്ടുകൾ കുറയും. ഇപ്പോൾ ഏഴുതട്ടിലുള്ള അധികാരഘടന പരമാവധി മൂന്നുതട്ടിലേക്കു ചുരുക്കാനാണ് തീരുമാനം. ഇതിനായി സർവകലാശാലകൾക്കായി ‘റൂൾസ് ഓഫ് ബിസിനസ്’ തയ്യാറാക്കാനും സർക്കാർ തീരുമാനിച്ചു. ഒരു ഫയൽ, അസിസ്റ്റന്റ് മുതൽ രജിസ്ട്രാറോ വൈസ് ചാൻസലർവരെയോ ഉള്ള ഏഴുതട്ടുകളിൽ പരിശോധന നടത്തി തീരുമാനമെടുക്കുന്നതാണ് ഇപ്പോഴുള്ള രീതി. ചിലതാവട്ടെ, സിൻഡിക്കേറ്റിലേക്കോ അതിന്റെ ഉപസമിതിയിലേക്കോ പരിഗണനയ്ക്കു വിടും. ഇങ്ങനെ, ഒരു ഫയലിൽ തീരുമാനമെടുക്കാൻ മൂന്നുമുതൽ ആറുവരെ മാസങ്ങളെടുക്കും.
വലിയതോതിൽ കാലതാമസമെടുക്കുന്ന ഇത്തരം ഫയൽനീക്കം ഒഴിവാക്കാനാണ് സർവകലാശാലകളിൽ അധികാരത്തിന്റെ തട്ടുകൾ ചുരുക്കാനുള്ള സർക്കാർ ശുപാർശ ചെയ്തിരിക്കുന്നത്.
സർവകലാശാലയുടെ അക്കാദമികഭരണകാര്യങ്ങളുടെ ചുമതല വി.സി.ക്കും രജിസ്ട്രാർക്കുമായിരിക്കും. അപേക്ഷകളിലും സർട്ടിഫിക്കറ്റുകളിലും ഡെപ്യൂട്ടി രജിസ്ട്രാർ തലത്തിലുള്ള ഉദ്യോഗസ്ഥൻ തീരുമാനമെടുക്കും. അക്കാദമികഭരണകാര്യങ്ങളുടെ ചുമതല വി.സി.ക്കും രജിസ്ട്രാർക്കും നൽകുന്നതോടെ, നയപരമായി തീരുമാനമെടുക്കേണ്ട വിഷയങ്ങൾമാത്രമേ സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്കു വിടൂ.ബിരുദം അംഗീകരിക്കാൻ സെനറ്റിനാണ് ഇപ്പോൾ അധികാരം ഉളളത്. നാലുമാസത്തിൽ ഒരിക്കലേ സെനറ്റ് ചേരാറുള്ളൂ എന്നതിനാൽ കാലതാമസം ഒഴിവാക്കാനായി ഈ അധികാരം സിൻഡിക്കേറ്റിനു കൈമാറും.
അക്കാദമിക പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അക്കാദമിക് കൗൺസിലിനുകീഴിൽ ഒരു എക്സിക്യുട്ടീവ് സമിതിയും രൂപവത്കരിക്കും. ഈ സമിതി മാസത്തിൽ രണ്ടുതവണ യോഗംചേർന്ന് തീർപ്പുണ്ടാക്കും. ജൂണിലോ ജൂലായിലോ ചേരുന്ന നിയമസഭാസമ്മേളനം സർവകലാശാലാനിയമങ്ങളുടെ പരിഷ്കാരം പരിഗണിക്കുമെന്നാണ് വിവരം. നാലുവർഷ ബിരുദത്തിന്റെ ചുവടുപിടിച്ചാണ് കേരള, കാലിക്കറ്റ്, എം.ജി, കാലടി, കണ്ണൂർ, കുസാറ്റ്, മലയാള സർവകലാശാലകളിലെ നിയമങ്ങളിൽ ഭേദഗതി വരുത്തി അടിമുടി പരിഷ്കാരത്തിനു സർക്കാർ തയ്യാറെടുക്കുന്നത്.
സർവ്വകലാശാല വി.സി. നിയമനമുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് നിലവിലെ ഭരണ പരിഷ്കാരത്തിനുള്ള നിർദ്ദേശം. ഡോ എപിജെ അബ്ദുകൾ കലാം സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ തീരുമാനം എടുത്തിരുന്നു. സർവകലാശാല ചാൻസലറായ ഗവർണറെ പൂർണമായും അവഗണിച്ചു കൊണ്ടാണ് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്. രാഷ്ട്രപതി അനുവാദം നൽകാത്ത ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ചാണ് ഈ ഉത്തരവ്. വൈസ് ചാൻസിലറെ നിയമിക്കാൻ സർക്കാരിന് അവകാശം നൽകുന്നതായിരുന്നു നിയമ ഭേദഗതി. സേർച്ച് കമ്മിറ്റിയിൽ യൂണിവേഴ്സിറ്റി, യു ജി സി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളെ ഉൾപെടുത്താനാണ് തീരുമാനം. ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്കാണ് നിലവിൽ സാങ്കേതിക സർവകലാശാലയുടെ അധിക ചുമതല നൽകിയിരിക്കുന്നത്.

Related Stories
പെൺസുഹൃത്ത് ജീവനൊടുക്കിയതിന് പിന്നാലെ പോലീസുകാരനായ യുവാവും ജീവനൊടുക്കി
CJ Roy Death: സി.ജെ.റോയിയുടെ മരണം: അഡീഷനല്‍ കമ്മിഷണര്‍ മാനസികമായി പീഡിപ്പിച്ചുവെന്ന് സഹോദരൻ
Kerala Rain Alert: ഫെബ്രുവരി എത്തുന്നത് മഴയുടെ അകമ്പടിയോടെ? മൂന്ന് ജില്ലകളില്‍ സാധ്യത
Sabarimala Gold Theft Case: ശബരിമല സ്വർണമോഷണം; എ പത്മകുമാറിന്റെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എം.എ.ബേബിക്ക് ചെന്നിത്തലയുടെ തുറന്നകത്ത്
SIR ചമഞ്ഞ് സ്ത്രീ വേഷത്തിൽ എത്തിയ യുവാവ് മലപ്പുറം സ്വദേശിനിയുടെ സ്വർണ്ണം കവർന്നു
CJ Roy Death: വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്, വെടിയുണ്ട ഹൃദയത്തിലേക്ക് കയറി മരണം; സി ജെ റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഇത് വെള്ളച്ചാട്ടമല്ല, 'മഞ്ഞുച്ചാട്ടം'! ഹിമാചല്‍ പ്രദേശിലെ ദൃശ്യങ്ങള്‍
'തല' ഉയരുന്നത് കണ്ടോ? തിരുവനന്തപുരത്ത് ആരാധകര്‍ സ്ഥാപിച്ച ധോണിയുടെ കട്ടൗട്ട്‌
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി