Amoebic Meningoencephalitis: 17കാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത് സ്വിമ്മിംഗ് പൂളിലെ വെള്ളത്തിലൂടെ? പുതിയ ആശങ്ക
Amoebic Meningoencephalitis in Kerala: നാല് കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ മറ്റ് മൂന്ന് കുട്ടികൾക്കും ഇത് വരെ രോഗ ലക്ഷണങ്ങൾ ഇല്ലെന്ന് ആരോഗ്യവകപ്പ് വ്യക്തമാക്കുന്നു. ഇവർ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം. കഴിഞ്ഞ ദിവസം തിരുവനന്തപുരം പൂവാർ സ്വദേശിയായ 17-കാരന് രോഗം ബാധിച്ചത് സ്വിമ്മിംഗ് പൂളിൽ നിന്നെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് . സ്വിമ്മിംഗം പൂളിലെ വെള്ളം മൂക്കിൽ കയറിയതാണ് രോഗകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നതെന്ന് ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
നാല് കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ മറ്റ് മൂന്ന് കുട്ടികൾക്കും ഇത് വരെ രോഗ ലക്ഷണങ്ങൾ ഇല്ലെന്ന് ആരോഗ്യവകപ്പ് വ്യക്തമാക്കുന്നു. ഇവർ നിരീക്ഷണത്തിലാണ്. എല്ലാവരും സ്കൂൾ, ട്യൂഷൻ സെന്ററിലെ സഹപാഠികളാണ്. ആഗസ്റ്റ് 16നാണ് ഇവർ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂളിൽ ഇറങ്ങിയത്. ഇതിനി തൊട്ടടുത്ത ദിവസം തന്നെ കുട്ടിക്ക് കടുത്ത തലവേദന അനുഭവപ്പെട്ടു. ശാരീരിക അസ്വസ്ഥത കൾ കൂടിയതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
Also Read:അമീബിക് മസ്തിഷ്ക ജ്വരം: അന്തരീക്ഷത്തിലും അമീബയുടെ സാന്നിധ്യം കണ്ടെത്തി
എന്നാൽ ഇവിടെ വച്ച് രോഗം മൂര്‍ച്ഛിച്ചതോടെ അനന്തപുരി ആശൂപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.നിലവിൽ കുട്ടി ഐസിയുവിൽ ചികിത്സയിലാണ്.
അതേസമയംരോഗം സ്ഥിരീകരിച്ചതോടെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ആഗസ്റ്റ് 16 മുതൽ കഴിഞ്ഞ ദിവസം വരെ പൂളിൽ ഇറങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ഇവരെയും നിരീക്ഷണത്തിലാക്കും. പൂളിലെ വെള്ളത്തിന്റെ പരിശോധന ഫലം വന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.