Kavadiyar Palace Theft: കവടിയാർ കൊട്ടാരത്തിൽ മോഷണം എളുപ്പമല്ല… കള്ളൻ കപ്പലിലോ?, സന്ദർശകരുടെ ലിസ്റ്റെടുത്തു..

Antique jewellery theft from Kowdiar palace: യുട്യൂബർമാർ‍‍‍‍ അടക്കമുള്ള സന്ദർശകരുടെ ലിസ്റ്റെടുത്തിട്ടുണ്ട് എന്നാണ് വിവരം. മോഷണം നടന്നതായി കരുതുന്ന ഒക്ടോബർ–നവംബർ കാലത്ത് കൊട്ടാരത്തിലെത്തിയ മുഴുവൻ പേരുടെയും പട്ടിക പോലീസ് ശേഖരിച്ചിട്ടുണ്ട്.

Kavadiyar Palace Theft: കവടിയാർ കൊട്ടാരത്തിൽ മോഷണം എളുപ്പമല്ല... കള്ളൻ കപ്പലിലോ?, സന്ദർശകരുടെ ലിസ്റ്റെടുത്തു..

Kowdiar Palace

Updated On: 

17 Mar 2026 | 02:21 PM

തിരുവനന്തപുരം : 2 കോടിയോളം രൂപ മൂല്യം വരുന്ന പൗരാണിക ആഭരണങ്ങൾ തിരവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാൻ സാധ്യത. കേസിന്റെ അന്വേഷണത്തിന്റെ ഭാ​ഗമായി ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ പോലീസ് ഇന്നലെ കൊട്ടാരത്തിലെത്തി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി അടക്കം രാജകുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ഗൗരി ലക്ഷ്മിബായിയുടെ അലമാരയിൽ നിന്നാണ് വജ്രാഭരണങ്ങളും പുരാതന സ്വർണശേഖരവുമടക്കം നഷ്ടമായത് എന്നാണ് വിവരം. സംഭവത്തിനു പിന്നാലെ ജീവനക്കാരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊട്ടാരം സന്ദർശിച്ച വിദേശികളടക്കമുള്ളവരെയും ചോദ്യം ചെയ്യും എന്നാണ് സൂചന.

കൊട്ടാരത്തിനു പുറത്തുള്ളവർക്ക് മോഷണം അത്ര എളുപ്പമാകില്ല എന്നാണ് സൂചന. രണ്ടാം നിലയിലെ കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിലെ ലോക്കറിൽ നിന്നാണ് ആഭരണം മോഷ്ടിച്ചത്. കൂടാതെ ആഭരണങ്ങൾ പലപ്പോഴായി കടത്തിയതാണെന്നും സംശയമുണ്ട്. അതിനാൽ തന്നെ പരിചയമില്ലാത്തവർക്ക് മോക്ഷണം നടത്തുക അത്ര എളുപ്പവുമല്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇവിടെ പതിവായെത്തുന്ന ചിലരും നിരീക്ഷണത്തിലാണ്. 40ൽ അധികം ജീവനക്കാരും നാലു കുടുംബങ്ങളുമാണ് കൊട്ടാരത്തിലുള്ളത്.

Also Read – കവടിയാർ കൊട്ടാരത്തിൽ നിന്നും 2 കോടിയുടെ ആഭരണങ്ങൾ മോഷണം പോയി

2 കോടി രൂപ പ്രാഥമിക കണക്കാണെന്നും മൂല്യം ഇതിലും അധികമാവാമെന്നും പോലീസ് പറയുന്നു. ശേഷിക്കുന്ന ആഭരണങ്ങൾ പോലീസിന്റെ നിർദേശപ്രകാരം സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. നവംബറിൽ ബെംഗളൂരുവിൽ പോകുന്നതിനു മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായത് അറിഞ്ഞതെന്ന് ഗൗരി ലക്ഷ്മിബായി പോലീസിനോടു പറഞ്ഞു. മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ സമ്മാനിച്ചവയും നഷ്ടമായ ആഭരണങ്ങളിലുണ്ട് എന്നത് നഷ്ടമായ ആഭരണങ്ങളുടെ പ്രാധാന്യം കൂട്ടുന്നു. കൊട്ടാരത്തിൽ വിശദ പരിശോധന നടത്തിയിട്ടും ലഭിക്കാതെ വന്നതോടെയാണ് പോലീസ് മേധാവിക്കു പരാതി നൽകിയതെന്നും അവർ വ്യക്തമാക്കി.

യുട്യൂബർമാർ‍‍‍‍ അടക്കമുള്ള സന്ദർശകരുടെ ലിസ്റ്റെടുത്തിട്ടുണ്ട് എന്നാണ് വിവരം. മോഷണം നടന്നതായി കരുതുന്ന ഒക്ടോബർ–നവംബർ കാലത്ത് കൊട്ടാരത്തിലെത്തിയ മുഴുവൻ പേരുടെയും പട്ടിക പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊട്ടാരത്തിന്റെ പ്രത്യേകതകൾ, പഴക്കമേറിയ കാറുകൾ, പൗരാണിക മൂല്യമുള്ള വസ്തുക്കൾ എന്നിവ കേന്ദ്രീകരിച്ചുള്ള ചിത്രീകരണങ്ങളാണ് ഏറെയും നടന്നിട്ടുള്ളത്.

Follow Us
Related Stories
Kerala Assembly Election 2026: ലീഗിന്റെ പട്ടികയുമെത്തി; ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളിതാ
Kerala Assembly Election 2026: താരപ്പൊലിമയിൽ ട്വന്റി-20; വീണ നായരും അഞ്ജലി നായരും സ്ഥാനാർഥികൾ
Kerala Assembly Election 2026: ഞങ്ങള്‍ക്കല്‍പ്പം വേഗത കുറവാണ്, നിങ്ങള്‍ സിപിഎമ്മിനെ കുറിച്ച് സംസാരിക്കൂ; വാക്കില്‍ വ്യക്തതയില്ലാതെ കെസി
Brahmagiri Society Scam: ’14 ലക്ഷം രൂപ എന്റെ അടുത്ത് നിന്ന് കട്ടു’; ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ സിപിഎം പ്രവര്‍ത്തകന്റെ പ്രതിഷേധം
Kerala Rain Alert: ഇന്നു മാത്രമല്ല നാളെയും ഇടിമിന്നലിനെ പേടിക്കണം, നാളെ മഴ ആർക്കെല്ലാം?
Kerala Assembly Election 2026: കൂടുവിട്ടു കൂടുമാറ്റങ്ങള്‍ നടന്ന കൊട്ടാരക്കര; ‘ഇടതു’മണ്ണില്‍ ചുവപ്പിന്റെ കരുത്തോ, മാറ്റത്തിന്റെ കാറ്റോ?
ചക്കക്കുരു മാങ്ങാകറി കഴിച്ചിട്ടുണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം
കുളിക്കുന്നതിന് എത്ര നേരം മുമ്പ് മുടിയില്‍ എണ്ണ തേയ്ക്കണം?
രാവിലെ ഈ മൂന്ന് തെറ്റുകൾ ചെയ്യരുത്
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണമെന്ന് വി.ഡി. സതീശന്‍
കണ്ടിട്ട് തന്നെ പേടിയാകുന്നു, അപ്പോള്‍ അത് അനുഭവിച്ചവരുടെ അവസ്ഥയോ? ഒഡീഷയില്‍ വീശിയടിച്ച ചുഴലിക്കാറ്റ്‌
ജെസ്ന കേസിൽ കൂടുതൽ തെളിവ്? സിബിഐ എത്തി
റോബിൻ ബസ് അപകടത്തിൽപ്പെട്ടു