Cherthala Jainamma Missing Case: സെബാസ്റ്റ്യൻ്റെ വീട്ടിൽ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേത്; കേസിൽ നിർണായക തെളിവ് പുറത്ത്

Cherthala Jainamma Missing Case Latest Update: പ്രതി സെബാസ്റ്റ്യൻറെ പള്ളിപ്പുറത്തെ വീട്ടിൽ പലപ്പോഴായി നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. കേസിൻറെ ചുരുളഴിക്കുന്ന മറ്റുചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ജെയ്നമ്മ ഉൾപ്പെടെ 2006 നും 2025 നും കാണാതായ നാല് സ്ത്രീകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒടുവിൽ സെബാസ്റ്റ്യനിലേക്ക് എത്തിച്ചേർന്നത്.

Cherthala Jainamma Missing Case: സെബാസ്റ്റ്യൻ്റെ വീട്ടിൽ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേത്; കേസിൽ നിർണായക തെളിവ് പുറത്ത്

Jainamma Missing Case

Published: 

14 Aug 2025 | 12:18 PM

ആലപ്പുഴ: ജെയ്നമ്മ തിരോധാനക്കേസിൽ (Jainamma Missing Case) നിർണായക തെളിവ് പുറത്ത്. പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്നു കണ്ടെത്തിയ രക്തകറ ജെയ്നമ്മയുടേതെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരണം. തിരുവനന്തപുരത്തെ ഫോറെൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ ഡിഎൻഎ പരിശോധന ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല. രക്തക്കറ ജെയ്നമ്മയുടേതെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കേസിൽ വലിയ വഴിത്തിരിവ് ഉണ്ടായേക്കും.

പ്രതി സെബാസ്റ്റ്യൻറെ പള്ളിപ്പുറത്തെ വീട്ടിൽ പലപ്പോഴായി നടത്തിയ പരിശോധനയിലാണ് രക്തക്കറ കണ്ടെത്തിയത്. കേസിൻറെ ചുരുളഴിക്കുന്ന മറ്റുചില തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ജെയ്നമ്മ ഉൾപ്പെടെ 2006 നും 2025 നും കാണാതായ നാല് സ്ത്രീകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒടുവിൽ സെബാസ്റ്റ്യനിലേക്ക് എത്തിച്ചേർന്നത്. നാല്പതിനും 50 നും ഇടയിൽ പ്രായമുള്ളവരാണ് കാണാതായിരിക്കുന്നത്.

ബിന്ദു പത്മനാഭൻ എന്ന സ്ത്രീയെ 2006ലാണ് കാണാതായത്, 2012ൽ ഐഷ, 2020ൽ സിന്ധു, 2024 ഡിസംബറിൽ ജെയ്നമ്മ ഇങ്ങനെ പല വർഷങ്ങളിലായി നാല് സ്ത്രീകളെ കാണാതാവുകയായിരുന്നു. ഇവർക്ക് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അന്വേഷണത്തോട് പ്രതിയായ സെബാസ്റ്റ്യൻ സഹകരിക്കാത്തതും കേസിലെ വലിയ വെല്ലുവിളിയാണ്. ഇയാളുടെ പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ ജെയ്നമ്മയുടെ കേസ് കൊലപാതകമെന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘം.

മകളുടെ വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുൻപാണ് സിന്ധുവെന്ന സ്ത്രീയെ കാണാതായത്. വൈകിട്ട് അമ്പലത്തിലേക്ക് പോയ സിന്ധുവിനെ പിന്നീട് ആരും കണ്ടിട്ടില്ല. അർത്തുങ്കൽ പോലീസാണ് സിന്ധുവിൻ്റെ തിരോധാനം അന്വേഷിച്ചത്. എന്നാൽ അവർക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് ഈ കേസും സെബാസ്റ്റ്യനിലേക്ക് വിലർചൂണ്ടിയത്. നിലവിൽ ചേർത്തലയിലും പരിസരപ്രദേശങ്ങളിലുമായി കാണാതായ സ്ത്രീകളുടെ കേസുകൾ വീണ്ടും അന്വേഷിക്കുകയാണ് പോലീസ്.

Related Stories
Kerala Rain Alert: ഫെബ്രുവരി എത്തുന്നത് മഴയുടെ അകമ്പടിയോടെ? മൂന്ന് ജില്ലകളില്‍ സാധ്യത
Sabarimala Gold Theft Case: ശബരിമല സ്വർണമോഷണം; എ പത്മകുമാറിന്റെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എം.എ.ബേബിക്ക് ചെന്നിത്തലയുടെ തുറന്നകത്ത്
SIR ചമഞ്ഞ് സ്ത്രീ വേഷത്തിൽ എത്തിയ യുവാവ് മലപ്പുറം സ്വദേശിനിയുടെ സ്വർണ്ണം കവർന്നു
CJ Roy Death: വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്, വെടിയുണ്ട ഹൃദയത്തിലേക്ക് കയറി മരണം; സി ജെ റോയിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala Lottery Result: ഒന്നാം സമ്മാനം ഒരു കോടി രൂപ; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kochi Water Metro : കൊച്ചി വാട്ടര്‍ മെട്രോ ഇത്ര വലിയ സംഭവമോ? വാനോളം പുകഴ്ത്തി ദേശീയ സാമ്പത്തിക സര്‍വേ
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
സ്വകാര്യ ബസിടിച്ച് കൊച്ചിയിൽ എട്ട് വയസുകാരന് ദാരുണാന്ത്യം, CCTV ദൃശ്യം
മലമുകളിലെ കുഴിയിൽ കാട്ടുപോത്ത് വീണു, രക്ഷകരായി വനപാലകർ
5,600 രൂപ കൈക്കൂലി വാങ്ങി, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌