Amoebic Meningoencephalitis: ക്ലോറിനേഷൻ നടത്തി ശുചീകരിച്ച ജലാശയങ്ങളിൽ അമീബ വളരാൻ സാധ്യത കുറവോ? ഡിവൈഎഫ്ഐ രംഗത്ത്
DYFI to Launch Actions Stating Amoeba Growth: ആരോഗ്യവകുപ്പുമായി സഹകരിച്ച് സംസ്ഥാന വ്യാപകമായി ജലാശയങ്ങൾ ശുചീകരിക്കാനും ക്ലോറിനേറ്റ് ചെയ്യാനും ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് രംഗത്തിറങ്ങും.

Brain Eating Amoeba
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുമെന്ന് ഡി.വൈ.എഫ്.ഐ അറിയിച്ചു. മസ്തിഷ്കം ഭക്ഷിക്കുന്ന അമീബ എന്നറിയപ്പെടുന്ന നൈഗ്ലേറിയ ഫൗളറി മൂലമുണ്ടാകുന്ന അണുബാധയാണ് പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (P A M).
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം
- അമീബയുടെ സാന്നിധ്യം: തടാകങ്ങൾ, നദികൾ, മോശമായി പരിപാലിക്കപ്പെടുന്ന നീന്തൽക്കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിലെ അടിത്തട്ടിലെ ചെളിയിലാണ് ഈ അമീബ കാണപ്പെടുന്നത്.
- രോഗബാധ: ചെളി കലർന്ന മലിനജലം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് സാധാരണയായി രോഗബാധ ഉണ്ടാകുന്നത്. ശരിയായ രീതിയിൽ ക്ലോറിനേഷൻ നടത്തുന്ന ജലാശയങ്ങളിൽ അമീബ വളരാനുള്ള സാധ്യത കുറവാണ്.
- ഡി. വൈ. എഫ്. ഐയുടെ പങ്ക്: ആരോഗ്യവകുപ്പുമായി സഹകരിച്ച് സംസ്ഥാന വ്യാപകമായി ജലാശയങ്ങൾ ശുചീകരിക്കാനും ക്ലോറിനേറ്റ് ചെയ്യാനും ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് രംഗത്തിറങ്ങും.
അതേസമയം, അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷം സർക്കാരിനും ആരോഗ്യവകുപ്പിനും എതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. പ്രതിപക്ഷ എം.എൽ.എ. എൻ. ഷംസുദ്ദീൻ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി.