Kochi Infrastructure: ഇടപ്പള്ളി റെയിൽവേ മേൽപാലം നിർമ്മാണം നാളെ ആരംഭിക്കും; ദേശീയപാത വികസനം ഇനി കണ്ണടച്ചു തുറക്കും മുമ്പേ…

NH 66 Development: നിലവിലുള്ള രണ്ടുവരി മേൽപാലത്തിന് പുറമേയാണ് മൂന്ന് വരികളുള്ള പുതിയ പാലം നിർമ്മിക്കുന്നത് എന്നാണ് വിവരം. പുതിയ മേൽപാലത്തിന് ആകെ 607 മീറ്റർ നീളമുണ്ടാകും. ഈ വർഷം അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നത്. ഈ ഭാഗത്ത് ആവശ്യമായ ഇടങ്ങളിൽ അടിപ്പാത അനുവദിക്കുന്ന കാര്യവും അധികൃതരുടെ പരിഗണനയിലുണ്ട്.

Kochi Infrastructure: ഇടപ്പള്ളി റെയിൽവേ മേൽപാലം നിർമ്മാണം നാളെ ആരംഭിക്കും; ദേശീയപാത വികസനം ഇനി കണ്ണടച്ചു തുറക്കും മുമ്പേ...

പ്രതീകാത്മക ചിത്രം

Published: 

23 Apr 2026 | 08:09 PM

ചേരാനല്ലൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള ഇടപ്പള്ളി റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഏപ്രിൽ 24-ന് പുനരാരംഭിക്കും. റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾ നീങ്ങിയതോടെയാണിത്. ഈ പാലം കൂടി പൂർത്തിയാകുന്നതോടെ കൊടുങ്ങല്ലൂർ മുതൽ ഇടപ്പള്ളി വരെയുള്ള 26.3 കിലോമീറ്റർ ദേശീയപാത നിർമ്മാണം അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലുള്ള രണ്ടുവരി മേൽപാലത്തിന് പുറമേയാണ് മൂന്ന് വരികളുള്ള പുതിയ പാലം നിർമ്മിക്കുന്നത് എന്നാണ് വിവരം. പുതിയ മേൽപാലത്തിന് ആകെ 607 മീറ്റർ നീളമുണ്ടാകും. ഈ വർഷം അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ദേശീയപാത അതോറിറ്റി ലക്ഷ്യമിടുന്നത്. ഈ ഭാഗത്ത് ആവശ്യമായ ഇടങ്ങളിൽ അടിപ്പാത അനുവദിക്കുന്ന കാര്യവും അധികൃതരുടെ പരിഗണനയിലുണ്ട്.

Also Read – ട്രെയിനിൽ തിരക്ക് കുറയും… മംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സമ്മർ സ്പെഷ്യൽ ചാകര

2023 മേയിൽ മേൽപാലത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും നിർമ്മാണ സമയത്ത് വേണ്ട ഗതാഗത നിയന്ത്രണങ്ങൾ സംബന്ധിച്ച് റെയിൽവേയുടെ അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് റെയിൽവേയിൽ നിന്ന് അനുകൂലമായ അറിയിപ്പ് ലഭിച്ചത്. ഇതോടെ പണികൾ അതിവേഗം പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് നിർദ്ദേശം നൽകി. കൊടുങ്ങല്ലൂർ-ഇടപ്പള്ളി റൂട്ടിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുന്ന ഈ മേൽപാലം പൂർത്തിയാകുന്നതോടെ ദേശീയപാത 66-ലൂടെയുള്ള യാത്ര കൂടുതൽ സുഗമമാകും.

കൊല്ലം ദേശീയപാത വികസനം: ഉയരപ്പാതയ്ക്ക് പകരം മേൽപാലങ്ങൾ വരുന്നു

ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി കൊല്ലം കാവനാട് – കടമ്പാട്ടുക്കോണം റീച്ചിൽ നിർമ്മിക്കാനിരുന്ന ഉയരപ്പാതകൾക്ക് (RE Wall) പകരം മേൽപാലങ്ങൾ നിർമ്മിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകി. മൈലക്കാട്, മേവറം, കടവൂർ എന്നിവിടങ്ങളിലാണ് മണ്ണിട്ടു നികത്തിയുള്ള ഉയരപ്പാതകൾക്ക് പകരം പില്ലറുകളിൽ സ്ഥാപിക്കുന്ന മേൽപാലങ്ങൾ വരുന്നത്. കടവൂരിൽ 440 മീറ്റർ നീളത്തിലും മേവറത്ത് 190 മീറ്റർ നീളത്തിലുമുള്ള മേൽപാലമാണ് വരുന്നത്. മൈലക്കാടാകട്ടെ 150 മീറ്റർ നീളത്തിലുള്ള മേൽപാലമാണ് നിർമ്മിക്കുക.

മൈലക്കാട് നിർമ്മാണത്തിലിരുന്ന ഉയരപ്പാത ഇടിഞ്ഞുവീണ് വലിയ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായ പശ്ചാത്തലത്തിലും, പ്രദേശവാസികളുടെ തുടർച്ചയായ സമരത്തെത്തുടർന്നുമാണ് ഈ നടപടി. നാലുമാസം മുൻപ് മൈലക്കാട് ഉയരപ്പാതയുടെ മണ്ണ് ഇടിഞ്ഞുവീണത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. സ്കൂൾ കുട്ടികൾ സഞ്ചരിച്ച വാൻ കടന്നുപോയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ അപകടം. ഈ പ്രദേശത്തെ മണ്ണിന്റെ പ്രത്യേകതകൾ കാരണം ഉയരപ്പാതകൾ സുരക്ഷിതമല്ലെന്ന വിദഗ്ദ്ധ റിപ്പോർട്ടും കളക്ടറുടെ ശുപാർശയും എൻ.കെ. പ്രേമചന്ദ്രൻ എം.പി പാർലമെന്റിൽ ഉന്നയിച്ച വിഷയങ്ങളും പുതിയ തീരുമാനത്തിലേക്ക് നയിച്ചു.

പുതിയ മാറ്റങ്ങൾ സംബന്ധിച്ച് കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും തമ്മിൽ സെറ്റിൽമെന്റ് കരാർ ഒപ്പുവെച്ചു. മൈലക്കാട്ടെ മേൽപാലം കരാർ കമ്പനി സ്വന്തം ചെലവിലാണ് നിർമ്മിക്കുന്നത്. മേവറത്തും കടവൂരിലും കമ്പനി ചെലവിൽ തന്നെയാണ് നിർമ്മാണം നടക്കുക. മണ്ണിന്റെ ഘടന പരിശോധിച്ച ശേഷം ആർ.ഇ വാൾ രീതി അപ്രായോഗികമാണെന്ന് കണ്ടതിനെ തുടർന്നാണ് മാറ്റം വരുത്തിയത്.

Follow Us
പച്ചമുളക് വാടിപ്പോകുന്നോ? ഈ വിദ്യകൾ പരീക്ഷിക്കൂ
പാമ്പ് കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത്...-
ഒരു നേരം എത്ര ചപ്പാത്തി കഴിക്കാം?
ചികിത്സ വേണം, ഉത്കണ്ഠ രോ​ഗമാണ്, ലക്ഷണം ഇതാ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്