G Sukumaran: ‘തൃശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാൻ വരേണ്ട’; സുരേഷ് ഗോപിക്കെതിരെ സുകുമാരൻ നായർ

G Sukumaran Nair Slams Suresh Gopi: സുരേഷ് ​ഗോപി ജനിച്ചതിന ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്നും ഒരിക്കൽ വന്നത് രാഷ്ട്രിയ ലക്ഷ്യവുമായാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

G Sukumaran: തൃശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാൻ വരേണ്ട; സുരേഷ് ഗോപിക്കെതിരെ സുകുമാരൻ നായർ

Suresh Gopi

Published: 

18 Jan 2026 | 01:36 PM

തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ​ഗോപിയെ രൂക്ഷമായി വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സുരേഷ് ​ഗോപി ജനിച്ചതിന ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്നും ഒരിക്കൽ വന്നത് രാഷ്ട്രിയ ലക്ഷ്യവുമായാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

വിഎസ് അച്യുതാനന്ദൻ കെ കെ രാമയെ കാണാൻ പോയതു പോലെയാണ് സുരേഷ് ഗോപി ഇവിടെ വന്നത്. ബജറ്റ് ദിവസമായിരുന്നു സുരേഷ് ഗോപിയുടെ വരവ്. എൻഎസ്എസ് പരമാധികാര സഭയിൽ വന്നത് ആരോടും ചോദിക്കാതെയാണ്. അയാൾ തൃശ്ശൂർ പിടിച്ച പോലെ എൻഎസ്എസ് പിടിക്കാൻ വരണ്ട എന്നും ജി സുകുമാരൻ നായർ പറഞ്ഞു.

Also Read:എന്നാലും ആരാണീ കനഗോലു? വല്ല പിടിയുമുണ്ടോ?

അതേസമയം ലീ​ഗിനെതിരെയും രൂക്ഷ വിമർശനമാണ് സുകുമാരൻ നായർ നടത്തിയത്. ലീ​ഗ് എന്നാൽ മുഴുവൻ മുസ്ലിങ്ങൾ അല്ല എന്ന് അദ്ദേഹം പറഞ്ഞു. എൻഎസ്എസിന്‍റെ ഇത്തരം നീക്കത്തിന് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന രാഷ്ട്രീയ വിമർശനങ്ങളെയും സുകുമാരൻ നായർ എതിർത്തു.

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും സുകുമാരൻ നായര്‍ രൂക്ഷ വിമർശനം ഉന്നയിച്ചു. സമുദായത്തിൻ്റെ പിന്തുണ നേടി വിജയിച്ച ശേഷം സമുദായ നേതാക്കളുടെ പിന്തുണ തേടി തിണ്ണ നിരങ്ങില്ലെന്ന് സതീശൻ പറഞ്ഞു. സതീശന് അത് പറയാൻ അർഹതയില്ലെന്നും ഈ സമീപനം തുടർന്നാൽ തിരിച്ചടി കിട്ടുമെന്നും സുകുമാരൻ നായർ പറഞ്ഞു. സതീശനെ കോൺ​ഗ്രസ് അഴിച്ച് വിട്ടിരിക്കുകയാണെന്നും സുകുമാരൻ നായർ പറഞ്ഞു.

ക്യാരറ്റ് വാടി പോയോ? നാരങ്ങ നീര് മതി ഫ്രഷാക്കാം
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ എത്ര നാള്‍ സൂക്ഷിക്കാം?
പച്ച വെളുത്തുള്ളി കഴിച്ചാൽ ഗുണങ്ങൾ പലതുണ്ട്
വിവാദ ചിത്രം ടോക്സിക്കിൽ യഷിൻ്റെ പ്രതിഫലം!
മത്സരിക്കുമോ? ബിജെപിയിലെത്തിയ മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ
കഞ്ചാവ് ഉണക്കാനിട്ട ശേഷം കോഴിക്കോട് ബീച്ചില്‍ കിടന്നുറങ്ങുന്ന യുവാവ്‌
മനുഷ്യത്വം മരിച്ചിട്ടില്ല; വൈദ്യുതാഘാതമേറ്റ കുരങ്ങിനെ സിപിആര്‍ നല്‍കി രക്ഷിക്കുന്ന ലൈന്‍മാന്‍
ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം; ബിഹാറിലെ മോത്തിഹാരിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍