Happy New Year 2026: തലസ്ഥാനത്തും പാപ്പാഞ്ഞി കത്തും; കൊച്ചി വേണ്ട ന്യൂയറിന് കോവളം മതി

Thiruvananthapuram New Year Events: 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കാണാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ തന്നെ ആളുകള്‍ എത്തുന്നുണ്ട്. എപ്പിലോഗ് എന്ന പേരിലാണ് പുതുവത്സരാഘോഷങ്ങള്‍ നടത്തുന്നത്.

Happy New Year 2026: തലസ്ഥാനത്തും പാപ്പാഞ്ഞി കത്തും; കൊച്ചി വേണ്ട ന്യൂയറിന് കോവളം മതി

പ്രതീകാത്മക ചിത്രം

Published: 

28 Dec 2025 | 07:45 AM

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ പാപ്പാഞ്ഞിയെ കത്തിക്കാനൊരുങ്ങി തലസ്ഥാന നഗരിയും. തിരുവനന്തപുരം വെള്ളാറിലെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജിന്റെ നേതൃത്വത്തിലാണ് പാപ്പാഞ്ഞിയെ ഒരുക്കുന്നത്. കോവളത്ത് ക്രാഫ്റ്റ് വില്ലേജിലെ പത്തോളം കലാകാരന്മാരുടെ നേതൃത്വത്തില്‍ പാപ്പാഞ്ഞിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കാണാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇപ്പോള്‍ തന്നെ ആളുകള്‍ എത്തുന്നുണ്ട്. എപ്പിലോഗ് എന്ന പേരിലാണ് പുതുവത്സരാഘോഷങ്ങള്‍ നടത്തുന്നത്. പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് പുറമെ വേറെയും ഒട്ടേറെ പരിപാടികള്‍ ഇവിടെ നടക്കും.

അഭയ ഹിരണ്‍മയിയുടെ നേതൃത്വത്തില്‍ ഹിരണ്‍മയം ബാന്‍ഡിന്റെ സംഗീത വിരുന്നുണ്ടാകും. ഇതുകൂടാതെ ഡിജെ പാര്‍ട്ടി, ഫുഡ് ഫെസ്റ്റ്, ചെണ്ട ഫ്യൂഷന്‍, വെടിക്കെട്ട് ഉള്‍പ്പെടെയുള്ളവയും ആഘോഷത്തിന് മാറ്റുകൂട്ടാന്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

Also Read: Kochi Metro: പുതുവത്സരം കൊച്ചിയില്‍ ആഘോഷിക്കാം; പാതിരാത്രിയും മെട്രോ സര്‍വീസ് ഉറപ്പ്

കലാപരിപാടികള്‍ ആരംഭിക്കുന്നതിന് മുമ്പ് പൊതു സന്ദര്‍ശനമുണ്ടാകും. ഡിസംബര്‍ 31ന് വൈകിട്ട് മൂന്ന് മണി വരെയാണ് സന്ദര്‍ശന സമയം. വൈകിട്ട് ഏഴ് മണിയോടെ കലാപരിപാടികള്‍ ആരംഭിക്കും. രാത്രി 12 മണി വരെയായിരിക്കും പരിപാടികള്‍. പുതുവര്‍ഷത്തില്‍ വെടിക്കെട്ടോടെ പാപ്പാഞ്ഞിയെ കത്തിക്കും, ഇതോടെ ആഘോഷങ്ങള്‍ സമാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ചക്കയരക്ക് കൈയിലൊട്ടില്ല, വഴിയുണ്ട്
ചിരവയുടെ ആവശ്യമില്ല, തേങ്ങ ചിരകാന്‍ ഇതാ എളുപ്പവഴികള്‍
ഇനി പാൽ തിളച്ചു തൂവില്ല, വഴിയുണ്ട്
മുട്ട പെട്ടെന്ന് കേടുവരില്ല, മാസങ്ങളോളം സൂക്ഷിക്കാനുള്ള ടിപ്പിതാ
ഇത് മാക്രോണല്ലേ? മുംബൈയില്‍ ജോഗിങ് നടത്തുന്ന ഫ്രഞ്ച് പ്രസിഡന്റ്‌
കാശല്ലേ ഈ വീശിയെറിയുന്നത്? ഒരു പഞ്ചാബി കല്യാണ അപാരത
കോഴിക്കോട് ജയലക്ഷ്മി സിൽക്ക്സിന് തീപിടിച്ചു
ഒറ്റപ്പാലത്ത് ഓടുന്ന ബസിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി