Sabarimala Gold Theft case: ശബരിമല തന്ത്രിക്ക് തിരിച്ചടി; തെളിവില്ലെന്ന വിചാരണ കോടതി പരാമർശത്തിന് സ്റ്റേ
Sabarimala Gold Theft case: സ്വർണ്ണം മോഷണം കേസിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് എത്തിച്ചത് അന്ന് തന്ത്രിയായിരുന്ന കണ്ഠരര് രാജീവർ ആണെന്ന്....

Tantri Kandararu Rajeevaru
ശബരിമല സ്വർണ്ണ മോഷണക്കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. തന്ത്രിക്കെതിരെ സംഭവത്തിൽ തെളിവില്ല എന്ന വിചാരണ കോടതിയുടെ പരാമർശങ്ങൾക്കും സ്റ്റേ നൽകി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള പ്രത്യേക അന്വേഷണത്തിന്റെ അപ്പീലിലാണ് നോട്ടീസ്. ജസ്റ്റിസ് ബദറുദ്ദീൻ ആയ സിംഗിൾ നെഞ്ചിന്റെ ആണ് നടപടി.
ശബരിമല സ്വർണ്ണ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തന്ത്രിയും ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിചേർക്കപ്പെട്ടിരുന്നു. സ്വർണ്ണം മോഷണം കേസിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് എത്തിച്ചത് അന്ന് തന്ത്രിയായിരുന്ന കണ്ഠരര് രാജീവർ ആണെന്ന് മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ അടക്കമുള്ളവരുടെ മൊഴിയാണ് തന്ത്രിയും കേസിൽ പ്രതി ചേർക്കപ്പെടാൻ കാരണം.
സ്വർണ്ണപ്പാളികളിൽ സ്വർണ്ണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ സ്വർണ്ണം പൂഷാൻ കൊണ്ടുപോകാൻ അനുവദിക്കാവുന്നതാണെന്ന് ഉറപ്പു നൽകിയതും തന്ത്രിയാണെന്ന് കേസിൽ പറയുന്നു. എന്നാൽ 1998 സ്വർണം പൊതിഞ്ഞു എന്ന വസ്തുത ഈ കുറുപ്പിൽ ഉണ്ടായിരുന്നില്ല എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ കുറിപ്പിൽ ആണ് പിന്നീട് മുരാരി ബാബു ചെമ്പു പാളികൾ എന്ന് മാറ്റി എഴുതിയത്.