Kerala Election 2026: നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്; അപരന്മാര്‍ തലവേദന
Kerala Assembly Election Nomination paper Scrutiny: നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. 1204 പേരാണ് പത്രിക നല്‍കിയത്. സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാരുടെ ഭീഷണിയുള്ളത് മുന്നണികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. സ്ഥാനാര്‍ത്ഥിത്വം മാര്‍ച്ച് 26 വരെ പിന്‍വലിക്കാം. അപരന്മാരെയും, വിതന്മാരെയും പിന്തിരിപ്പിക്കാനാണ് മുന്നണികളുടെ ശ്രമം.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 1204 സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയത്. വിവിധ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അപരന്മാരുടെ ഭീഷണിയുള്ളത് മുന്നണികള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ മാര്‍ച്ച് 26 വരെ സമയമുണ്ട്. ഈ സമയപരിധിക്കുള്ളില്‍ അപരന്മാരെയും, വിതന്മാരെയും പിന്തിരിപ്പിക്കാനാണ് മുന്നണികളുടെ ശ്രമം.
മാര്‍ച്ച് 26-ന് ശേഷം നിയമസഭ തിരഞ്ഞെടുപ്പിലെ അന്തിമ മത്സരച്ചിത്രം തെളിയും. ഇന്നലെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരുന്നത്. കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പത്രിക സമര്‍പ്പിച്ചത്. 18 പേരാണ് കൊടുവള്ളിയില്‍ പത്രിക സമര്‍പ്പിച്ചത്.
രണ്ടായിരത്തിലേറെ പത്രികകളാണ് സംസ്ഥാനത്ത് ആകെ സമര്‍പ്പിച്ചത്. പിഴവുകളുണ്ടെങ്കില്‍ ആ പ്രശ്‌നം പരിഹരിക്കുന്നതിനായി ചില സ്ഥാനാര്‍ത്ഥികള്‍ രണ്ടോ മൂന്നോ സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതാണ്, സ്ഥാനാര്‍ത്ഥികളുടെ എണ്ണവും, പത്രികയുടെ എണ്ണവും വ്യത്യാസപ്പെടാന്‍ കാരണം. ഇന്ന് 11-ന് സൂക്ഷ്മപരിശോധന തുടങ്ങും. വ്യാഴാഴ്ച മൂന്ന് മണി വരെ പത്രിക പിന്‍വലിക്കാം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 957 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു.
ആകെ പത്രികകള്‍
| ജില്ല | എണ്ണം |
| തിരുവനന്തപുരം | 136 |
| കൊല്ലം | 86 |
| പത്തനംതിട്ട | 32 |
| ആലപ്പുഴ | 68 |
| കോട്ടയം | 76 |
| ഇടുക്കി | 39 |
| എറണാകുളം | 95 |
| തൃശൂര്‍ | 109 |
| മലപ്പുറം | 137 |
| പാലക്കാട് | 107 |
| കോഴിക്കോട് | 141 |
| വയനാട് | 28 |
| കണ്ണൂര്‍ | 117 |
| കാസര്‍കോട് | 33 |