kilimanoor temple fire death: ഗ്യാസ് ലീക്കായത് അറിഞ്ഞില്ല, തിടപ്പള്ളിയിലേക്ക് കയറിയപ്പോൾ തീയാളിക്കത്തി; കിളിമാനൂരിൽ മേൽശാന്തിക്ക് ദാരുണാന്ത്യം

Kilimanoor Puthiyakav temple fire: സിലിണ്ടറിന്റെ വാൽവിൽ നിന്നാണ് പാചക വാതകം ചോർന്നത്. സംഭവത്തെ തുടർന്ന് സാരമായി പൊള്ളലേറ്റ മേൽശാന്തിയെ ആശുപത്രിയിൽ എത്തിച്ചു.

kilimanoor temple fire death: ഗ്യാസ് ലീക്കായത് അറിഞ്ഞില്ല, തിടപ്പള്ളിയിലേക്ക് കയറിയപ്പോൾ തീയാളിക്കത്തി; കിളിമാനൂരിൽ മേൽശാന്തിക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

Updated On: 

11 Oct 2024 | 01:24 PM

തിരുവനന്തപുരം: ക്ഷേത്രത്തിൽ തീപ്പിടിത്തമുണ്ടായി പൂജാരി മരിക്കുന്ന അപൂർവ്വ സംഭവങ്ങളുടെ പട്ടികയിലേക്ക് ഒന്നു കൂടി. കിളിമാനൂരിൽ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തിയാണ് മരിച്ചിരിക്കുന്നത്. ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.

കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ പാചകവാതകം ചോർന്നതാണ് അപകട കാരണം. ഒക്ടോബർ ഒന്നിന് വൈകിട്ട് 6.15 നായിരുന്നു സംഭവം നടക്കുന്നത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ മേൽശാന്തി പാചക വാതകം ചോർന്ന വിവരം അറിഞ്ഞില്ല.

ALSO READ – താന്‍ എന്തു പൊട്ടനാടോ എന്നു ചോദിക്കാത്ത് തേജോവധം ചെയ്യുമെന്നു പേടിച്ചിട്ടാണ് – മന്ത്രി ഗണേഷിനെതിരെ ഉദ്യോഗസ്ഥന്‍

ശേഷം വിളക്കുമായി വീണ്ടും അകത്ത് കയറുമ്പോഴാണ് തീപടർന്നത്. സിലിണ്ടറിന്റെ വാൽവിൽ നിന്നാണ് പാചക വാതകം ചോർന്നത്. സംഭവത്തെ തുടർന്ന് സാരമായി പൊള്ളലേറ്റ മേൽശാന്തിയെ ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഭാര്യ: ഉമാദേവി, മക്കൾ: ആദിത്യ നാരായണൻ നമ്പൂതിരി, ആരാധിക.

Follow Us
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു