Fresh Cut Waste Plant: ഫ്രഷ് കട്ട് പ്ലാൻ്റ് ഇന്ന് മുതൽ പ്രവർത്തിക്കും; അടച്ചു പൂട്ടും വരെ സമരമെന്ന് നാട്ടുകാർ

Kozhikode Fresh Cut Waste Plant Operate: അറവ് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചു പൂട്ടുന്നത് വരെ ഫാക്ടറിക്ക് മുന്നിൽ സമരം തുടരുമെന്ന നിലപാടിലാണ് സമരസമിതി. വരും ദിവസങ്ങളിലും പ്രതിഷേധിക്കാനാണ് ഇവരുടെ നീക്കം. സംസ്കരിക്കുന്ന മാലിന്യത്തിൻറെ അളവ് 25 ടണിൽ നിന്നും 20 ടണ്ണായി കുറക്കണമെന്ന നിബന്ധനയോടെയാണ് പ്ലാൻ്റ് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്.

Fresh Cut Waste Plant: ഫ്രഷ് കട്ട് പ്ലാൻ്റ് ഇന്ന് മുതൽ പ്രവർത്തിക്കും; അടച്ചു പൂട്ടും വരെ സമരമെന്ന് നാട്ടുകാർ

ഫ്രഷ് കട്ട് പ്ലാൻ്റിന് മുന്നിലെ പ്രതിഷേധം

Published: 

31 Oct 2025 | 07:06 AM

കോഴിക്കോട്: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അടച്ചിട്ട കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് മുതൽ പ്രവർത്തിച്ച് തുടങ്ങും. ഉപാധികളോടെ പ്രവർത്തിക്കാൻ ജില്ലാ ഭരണകൂടമാണ് അനുമതി നൽകിയത്. അതേസമയം അറവ് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചു പൂട്ടുന്നത് വരെ ഫാക്ടറിക്ക് മുന്നിൽ സമരം തുടരുമെന്ന നിലപാടിലാണ് സമരസമിതി. വരും ദിവസങ്ങളിലും പ്രതിഷേധിക്കാനാണ് ഇവരുടെ നീക്കം.

മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ എന്നിവരുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഫ്രഷ് കട്ട്‌ തുറക്കാൻ തീരുമാനമായത്. പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിൻറെ അളവ് 25 ടണിൽ നിന്നും 20 ടണ്ണായി കുറക്കണമെന്ന നിബന്ധനയോടെയാണ് പ്ലാൻ്റ് തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. നിബന്ധനകൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പ്ലാൻ്റ് ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: ചെമ്പല്ലി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 35 പേര്‍ ആശുപത്രിയില്‍

അതിനിടെ, സമരത്തെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രാത്രി സമയത്ത് വീട് കയറിയുള്ള പരിശോധന ഒഴിവാക്കുമെന്ന് സർവകക്ഷി യോഗത്തിൽ പോലീസ് അറിയിച്ചു. ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാൻറ് തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നതിനായി ഇന്നലെ വൈകിട്ട് ജില്ലാ തല ഫെസിലിറ്റേഷൻ കമ്മറ്റി യോഗം വിളിച്ചു ചേർത്തിരുന്നു. ഫ്രഷ് കട്ടിൻറെ പ്രവർത്തനം ചട്ടങ്ങൾ പാലിച്ചുകൊണ്ടാണെന്നാണ് ശുചിത്വ മിഷനും, മലിനീകരണ നിയന്ത്രണ ബോർഡും റിപ്പോർട്ട് നൽകിയിരിക്കുന്നത്.

ഫ്രഷ് കട്ട്‌ സമരവുമായി ബന്ധപ്പെട്ട സംഘർഷം നടന്ന സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തത്. സമരസമിതിയിലെ പ്രവർത്തകരുടെ വീടുകളിൽ കയറിയുള്ള പോലീസ് പരിശോധനയ്ക്ക് എതിരെ യോഗത്തിൽ രൂക്ഷവിമർശനമാണ് ഉയർന്നത്. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ വരെ പോലീസ് പരിശോധന നടത്തുന്നത് അവസാനിപ്പിക്കണന്നും ആവശ്യം ഉയർന്നു. എന്നാൽ കുറ്റക്കാർക്കെതിരെ മാത്രമേ നടപടി സ്വീകരിക്കൂ എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

Related Stories
Medisep Phase 2: അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ, മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ
Crime News: വിവാഹത്തെ എതിർത്തു; ടെക്സ്റ്റൈൽസ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മകന്റെ കാമുകി
Christmas New Year Bumper 2026: 20 കോടിയിലേക്ക് ഇനി 3 ദിവസം മാത്രം, റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്- പുതുവത്സര ബമ്പർ
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ