AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kozhikode Firecracker explosion: കോഴിക്കോട് പടക്ക നിർമ്മാണശാലയിൽ ഉഗ്രസ്ഫോടനം: രണ്ടു മരണം; ആറുപേർക്ക് പരിക്ക്

Kozhikode Illegal Firework Unit Massive Explosion: യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിച്ചിരുന്ന അനധികൃത പടക്ക നിർമ്മാണ കേന്ദ്രമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു. ജനവാസ മേഖലയിൽ ഇത്തരത്തിൽ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി വരികയാണ്. വരും ദിവസങ്ങളിൽ ജില്ലയിലെ സമാനമായ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Kozhikode Firecracker explosion: കോഴിക്കോട് പടക്ക നിർമ്മാണശാലയിൽ ഉഗ്രസ്ഫോടനം: രണ്ടു മരണം; ആറുപേർക്ക് പരിക്ക്
Firecracker ExplosionImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 05 Apr 2026 | 06:03 AM

കോഴിക്കോട്: വിഷു ആഘോഷങ്ങൾക്കായി അനധികൃതമായി പടക്കം നിർമ്മിച്ചിരുന്ന കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കുന്നമംഗലം കുരുക്കത്തൂരിൽ ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. നിർമ്മാണശാല പ്രവർത്തിച്ചിരുന്ന വീടിന്റെ ഉടമസ്ഥനും അദ്ദേഹത്തിന്റെ ബന്ധുവുമാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

കുരുക്കത്തൂരിൽ വാടകയ്ക്ക് എടുത്ത ഒരു വീട് കേന്ദ്രീകരിച്ചായിരുന്നു പടക്ക നിർമ്മാണം നടന്നിരുന്നത്. വിഷു വിപണി ലക്ഷ്യമിട്ട് വൻതോതിൽ പടക്കങ്ങൾ ഇവിടെ നിർമ്മിച്ചു വരികയായിരുന്നു. നിർമ്മാണത്തിനിടെ മരുന്നിന് തീപിടിച്ചതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്ന് സംശയിക്കുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീട് പൂർണ്ണമായും തകരുകയും സമീപത്തെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

Also Read – വോട്ടിനായി ബിജെപി വിഷുക്കിറ്റ് നൽകിയെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം, സൂപ്പർമാർക്കറ്റ് അടപ്പിച്ചു

ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ തന്നെ അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി. പരിക്കേറ്റ ആറുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിച്ചിരുന്ന അനധികൃത പടക്ക നിർമ്മാണ കേന്ദ്രമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു. ജനവാസ മേഖലയിൽ ഇത്തരത്തിൽ സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി വരികയാണ്. വരും ദിവസങ്ങളിൽ ജില്ലയിലെ സമാനമായ കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Follow Us