Nilambur By Election 2025: മഴ പോലും വകവെക്കാതെ അണികൾ; നിലമ്പൂരിൽ കൊട്ടിക്കലാശം, വിട്ടുനിന്ന് പിവി അൻവർ

Kottikkalasham In Nilambur By Election 2025: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം അവസാനിച്ചു. വൈകുന്നേരം ആറ് മണിയോടെയാണ് കൊട്ടിക്കലാശം നടന്നത്.

Nilambur By Election 2025: മഴ പോലും വകവെക്കാതെ അണികൾ; നിലമ്പൂരിൽ കൊട്ടിക്കലാശം, വിട്ടുനിന്ന് പിവി അൻവർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്

Published: 

17 Jun 2025 | 07:32 PM

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. വൈകുന്നേരത്തോടെ മൂന്ന് മുന്നണികളും നിലമ്പൂർ ടൗണിൽ കൊട്ടിക്കലാശം നടത്തി. കനത്ത മഴ പോലും വകവെക്കാതെയാണ് അണികൾ ആവേശത്തിൽ പങ്കുചേർന്നത്. പിവി അൻവർ കൊട്ടിക്കലാശത്തിൽ നിന്ന് ഒഴിഞ്ഞുനിന്നു. അദ്ദേഹം വീടുകൾ കയറിയിറങ്ങി വോട്ടഭ്യർത്ഥിക്കുകയായിരുന്നു. ഈ മാസം 19നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക.

മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്. ആര്യാടൻ ഷൗക്കത്തിലൂടെ ഇത്തവണ നിലമ്പൂർ തിരികെപിടിക്കാമെന്നാണ് യുഡിഎഫിൻ്റെ കണക്കുകൂട്ടൽ. ആര്യാടൻ മുഹമ്മദിൻ്റെ കോട്ടയായിരുന്ന നിലമ്പൂർ മകനെയും സ്നേഹിക്കുമെന്ന് യുഡിഎഫ് കരുതുന്നത്. പ്രിയങ്ക ഗാന്ധിയെ അടക്കം കളത്തിലിറക്കിയുള്ള പ്രചാരണത്തിൻ്റെ ഫലം കാണാനാവുമെന്നും മുന്നണി പ്രതീക്ഷിക്കുന്നു. സംസ്ഥാനത്താകെയുള്ള ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ കഴിയുമെന്നും പതിനയ്യായിരം വോട്ടിൻ്റെയെങ്കിലും ഭൂരിപക്ഷം ലഭിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പ്രതീക്ഷിക്കുന്നുണ്ട്.

യുഡിഎഫിൻ്റെ വെല്ലുവിളി സ്വീകരിച്ച് എം സ്വരാജ് എന്ന കരുത്തനായ സ്ഥാനാർത്ഥിയെയാണ് ഇടതുമുന്നണി രംഗത്തിറക്കിയത്. സ്വരാജിന് പൊതുജനമധ്യത്തിൽ നിന്ന് ലഭിച്ച പിന്തുണയിൽ മുന്നണി പ്രതീക്ഷവെക്കുന്നുണ്ട്. മുഖ്യമന്ത്രിയടക്കമുള്ളവർ മണ്ഡലത്തിൽ പ്രചാരണത്തിന് സജീവമായിരുന്നു. അതുകൊണ്ട് തന്നെ സ്വരാജിലൂടെ മണ്ഡലം പിടിയ്ക്കാമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ. ഈ ആവേശം കൊട്ടിക്കലാശത്തിലും കാണാനായി.

Also Read: Nilambur By Election 2025: നിലമ്പൂരില്‍ പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍; ഇന്ന് കൊട്ടിക്കലാശം

പുതിയ അധ്യക്ഷന് കീഴിൽ ബിജെപിയുടെ ആദ്യ തിരഞ്ഞെടുപ്പാണിത്. മറ്റ് മുന്നണികൾ പോലെ വിജയസാധ്യതയില്ലെങ്കിലും മറ്റ് വിജയഫലങ്ങളിൽ തങ്ങളുടെ വോട്ടുകൾക്ക് നിർണായക സ്ഥാനമുണ്ടെന്ന് ബിജെപി മനസിലാക്കുന്നുണ്ട്. രാഷ്ട്രീയക്കളമില്ലെങ്കിലും വീണ്ടും നിലമ്പൂർ കീഴടക്കാമെന്ന ആത്മവിശ്വാസമാണ് പിവി അൻവറിനുള്ളത്. തൃണമൂൽ ദേശീയ നേതാവും ക്രിക്കറ്റ് താരവുമായ യൂസുഫ് പഠാൻ അടക്കമുള്ളവർ അൻവറിനായി മണ്ഡലത്തിലെത്തിയിരുന്നു.

വൈകുന്നേരം ആറ് മണിക്ക് ശേഷം നിലമ്പൂരിന് പുറത്തുനിന്നെത്തിയ രാഷ്ട്രീയപ്രവർത്തകർ പുറത്തുപോകണമെന്ന് നിർദ്ദേശമുണ്ട്. അനധികൃതമായി സംഘം ചേരുന്നതിനും പൊതുയോഗം സംഘടിപ്പിക്കുന്നതിനുമൊക്കെ ഇനി വിലക്കാണ്. മൈക്കിലൂടെയുള്ള അനൗണ്‍സ്‌മെൻ്റും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമ അറിയിപ്പുകളും പരസ്യങ്ങളും അനുവദിക്കില്ല.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍
ഇടറോഡിൽ അതിവേഗത്തിലെത്തിയ കാർ നേരെ ഓട്ടോയുടെ മുകളിലേക്ക്