Nithin Raj Death: ജീവനെടുത്തത് ലോൺ ആപ്പോ? ഡോ എം കെ റാമിനെ പുറത്താക്കുമെന്ന് അധികൃതർ

Nithin Raj Death Updates: അധ്യാപകനായ എം കെ റാമിൽ നിന്ന് മാനസിക പീഢനം അനുഭവിച്ചിരുന്നതായി വിദ്യാർഥികൾ വെളിപ്പെടുത്തിയിരുന്നു. കേസിൽ പ്രതി ചേർത്തെങ്കിലും ഒളിവിൽ പോയ റാമിനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണി മരണത്തിന് കാരണമായിട്ടുണ്ടെന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘം.

Nithin Raj Death: ജീവനെടുത്തത് ലോൺ ആപ്പോ? ഡോ എം കെ റാമിനെ പുറത്താക്കുമെന്ന് അധികൃതർ

നിതിൻ രാജ്

Updated On: 

15 Apr 2026 | 06:40 AM

കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. നിതിൻ ആത്മഹത്യ ചെയ്തതാണെന്നും എന്നാൽ അതിലേക്ക് നയിച്ച സഹാചര്യമാണ് അന്വേഷിക്കുന്നതെന്ന് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോളേജിൽ അധ്യാപകനായ എം കെ റാമിൽ നിന്ന് മാനസിക പീഢനം അനുഭവിച്ചിരുന്നതായി വിദ്യാർഥികൾ വെളിപ്പെടുത്തിയിരുന്നു. കേസിൽ പ്രതി ചേർത്തെങ്കിലും ഒളിവിൽ പോയ റാമിനെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

അതേസമയം, ആശുപത്രി കെട്ടിടത്തിൽ നിന്ന് പെട്ടെന്ന് ചാടിമാരിക്കാൻ ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണി കാരണമായിട്ടുണ്ടെന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘം. പ്രിൻസിപ്പലിന്റെ മുറിയിലെയും കോളേജിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇത്തരമൊരു നി​ഗമനത്തിലെത്തിയത്. ഏപ്രിൽ ഒമ്പതിന് ഇൻസ്റ്റ പേ ആപ്പിൽ നിന്ന് നിതിന്റെ ഫോണിലേക്ക് 98 കോളുകളും 9 വാട്സാപ് മെസേജുകളും വന്നിട്ടുണ്ട്. കൂടാതെ, അധ്യാപികയായ ലത ശശിധരന് 26 ഫോൺ കോളുകളും 9 മെസേജുകളും വന്നു.

നിതിന്റെ അമ്മയുടെ പേരും ലത എന്നാണ്. നിതിന്റെ കോൺടാക്ട് ലിസ്റ്റ് കൈയിലുള്ള വായ്പ ഏജൻസി നിതിന്റെ അമ്മയെന്ന് തെറ്റിദ്ധരിച്ചാകും അധ്യാപികയ്ക്ക് മെസേജുകൾ അയച്ചത്. തന്നെ ഒഴിവാക്കണമെന്ന് അധ്യാപിക ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലോൺ അടയ്ക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പത്താം തീയതി അധ്യാപിക പ്രിൻസിപ്പലിന് പരാതി നൽകി. തുടർന്ന് നിതിനെ വിളിപ്പിച്ചു.

ALSO READ: വിദ്യാർത്ഥി രോഷത്തിന് മുന്നിൽ വഴങ്ങി കോളേജ്; നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകനെ പുറത്താക്കും

സൈബർ സെല്ലിൽ പരാതി നൽകണമെന്നും അതിന് ഫോൺ നൽകണമെന്നും പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. എന്നാൽ വായ്പ അടയ്ക്കാൻ പണം കണ്ടെത്താമെന്ന് പറഞ്ഞാണ് നിതിൻ പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ഇറങ്ങിയത്. എന്നാൽ കുറച്ച് സമയം കഴിഞ്ഞ് നിതിനെ ചാടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് കോളേജ് അധികൃതർ പറയുന്നത്.

അതേസമയം, ഡോ. എം കെ റാമിനെ പുറത്താക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാ​ഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സം​ഗീത എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.

Follow Us
Related Stories
Pravasi Bhadratha: പ്രവാസിയാണോ? നാട്ടിൽ സംരംഭം തുടങ്ങാൻ പണം പ്രശ്നമാകില്ല
Mohanlal Vishukaineettam: കുട്ടനാടിന് ലാലേട്ടന്റെ വിഷുക്കൈനീട്ടം; ശാന്തിതീർത്ഥം പദ്ധതിയിലൂടെ ഇനി ശുദ്ധജലം കൈയെത്തും ദൂരത്ത്
Kerala Rain Alert: എല്ലാ ജില്ലക്കാർക്കും മഴ പ്രതീക്ഷിക്കാം…. പക്ഷെ ചൂട് കുറയുമോ?
Vishu 2026: മനസ്സിലുണ്ടാകട്ടെ ​ഗ്രാമത്തിൻ വിശുദ്ധിയും കൊന്നപ്പൂക്കളും….പൊൻകണിയും കൈനീട്ടവുമായി വിഷുപ്പുലരി ആഘോഷിച്ച് മലയാളികൾ
Narendra Modi: പ്രധാനമന്ത്രിയുടെ വരവ്, തിരുവനന്തപുരത്ത് ഇന്നും ഗതാഗത നിയന്ത്രണം; ഇതുവഴി പോകരുത്‌
Vishu at Gulf: പ്രതിസന്ധികൾക്കിടയിലും പ്രവാസികൾക്ക് സമൃദ്ധമായ വിഷു; നെടുമ്പാശേരിയിൽ നിന്ന് പറന്നത് 1650 ടൺ പച്ചക്കറികൾ
40 വയസിന് മുകളില്‍ പ്രായമുണ്ടോ? നിങ്ങള്‍ ഇവ കഴിച്ചേ പറ്റൂ
വിഷു സദ്യ കഴിച്ച ശേഷം മയക്കം വന്നോ! മാറ്റാൻ ചെയ്യേണ്ടത്
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി