Kerala Fuel Regulations: എറണാകുളത്ത് ഇന്ധനക്ഷാമമില്ല, കാനുകളിൽ ഇന്ധനം വാങ്ങുന്നവർക്കായി പുതിയ നിയമങ്ങൾ
No Fuel Shortage in Ernakulam: കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് പ്രതിദിനം 200 ലിറ്ററിൽ കൂടുതൽ ഇന്ധനം വാങ്ങുന്ന ബൾക്ക് കൺസ്യൂമേഴ്സിന് മാത്രമാണ് നിയന്ത്രണമുള്ളത്. ചെറുകിട ആവശ്യക്കാർക്കോ വ്യക്തികൾക്കോ വാഹനങ്ങൾക്കോ പ്രതിദിനം 200 ലിറ്റർ വരെ ഇന്ധനം വാങ്ങുന്നതിന് യാതൊരുവിധ വിലക്കുമില്ല.
കൊച്ചി: എറണാകുളം ജില്ലയിൽ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് യാതൊരുവിധ ക്ഷാമവുമില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില ആശയക്കുഴപ്പങ്ങളാണ് നിലവിലെ താത്കാലിക പ്രതിസന്ധിക്ക് കാരണം.
ക്യാനുകളിൽ ഡീസൽ ലഭിക്കുന്നില്ലെന്ന ബേക്കറി-ഹോട്ടൽ അസോസിയേഷനുകൾ, ചെറുകിട നിർമാണ മേഖലയിലെ ജെസിബി-ഹിറ്റാച്ചി ഉടമകൾ, ആശുപത്രി പ്രതിനിധികൾ, ഫിഷറീസ് ബോട്ട് ഓണേഴ്സ് എന്നിവരുടെ പരാതികളെ തുടർന്ന് വിളിച്ചുചേർത്ത യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു കളക്ടർ. പുതിയ നിയമങ്ങളും പരിഹാരങ്ങളും താഴെ പറയുന്നവയാണ്
ഇന്ധന വിതരണത്തിലെ പുതിയ നിയന്ത്രണങ്ങൾ
കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് പ്രതിദിനം 200 ലിറ്ററിൽ കൂടുതൽ ഇന്ധനം വാങ്ങുന്ന ബൾക്ക് കൺസ്യൂമേഴ്സിന് മാത്രമാണ് നിയന്ത്രണമുള്ളത്. ചെറുകിട ആവശ്യക്കാർക്കോ വ്യക്തികൾക്കോ വാഹനങ്ങൾക്കോ പ്രതിദിനം 200 ലിറ്റർ വരെ ഇന്ധനം വാങ്ങുന്നതിന് യാതൊരുവിധ വിലക്കുമില്ല. പ്ലാസ്റ്റിക് കുപ്പികളിലോ സാധാരണ ക്യാനുകളിലോ ഇന്ധനം നൽകില്ല. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (PESO) അംഗീകരിച്ച പ്രത്യേക കണ്ടെയ്നറുകളിൽ മാത്രമേ ഇന്ധനം കൊണ്ടുപോകാൻ അനുവദിക്കൂ.
ALSO READ:പ്രിയമോടെ പ്രിയദർശിനി! സൗജന്യ യാത്ര ആദ്യ ദിനം പ്രയോജനപ്പെടുത്തിയത് 13 ലക്ഷത്തിലധികം സ്ത്രീകള്‍
കളക്ടർ പ്രഖ്യാപിച്ച ഔദ്യോഗിക പരിഹാരങ്ങൾ
- പ്ലാസ്റ്റിക് കുപ്പികളിലും സാധാരണ ക്യാനുകളിലും ഇന്ധനം നൽകുന്നത് സുരക്ഷാ ഭീഷണിയായതിനാൽ പെസോ (PESO) അംഗീകൃത കണ്ടെയ്നറുകൾ നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ ഇത്തരം ക്യാനുകളുടെ ക്ഷാമം പരിഹരിക്കാൻ പെട്രോൾ പമ്പുകളിൽ തന്നെ ഇവ നേരിട്ട് വിതരണം ചെയ്യാൻ ഓയിൽ കമ്പനികൾക്ക് കളക്ടർ കർശന നിർദ്ദേശം
- അടുത്ത മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ പമ്പുകളിൽ ആവശ്യത്തിന് അംഗീകൃത ക്യാനുകൾ ലഭ്യമാക്കും. ഇതോടെ ചെറുകിട ആവശ്യക്കാർക്കും നിർമാണ-മത്സ്യബന്ധന മേഖലയിലുള്ളവർക്കുമുള്ള ഇന്ധന വിതരണം പൂർണ്ണമായും സാധാരണ നിലയിലാകും.
- ജില്ലയിൽ പെട്രോളിനും ഡീസലിനും യാതൊരുവിധ ക്ഷാമവുമില്ല. സോഷ്യൽ മീഡിയ വഴിയും മറ്റും പ്രചരിക്കുന്ന ഇന്ധനക്ഷാമ വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കളക്ടർ വ്യക്തമാക്കി.
English Summary
To clear up local confusion regarding the new central safety norms, the Ernakulam District Collector clarified that there is absolutely no fuel shortage in the district. While daily purchases under 200 liters remain unaffected, the temporary disruption will be resolved within three to four days by making PESO-approved safety containers directly available at petrol pumps.