Sabarimala Gold Scam: എസ്‌ഐടി അന്വേഷണത്തില്‍ ഹൈക്കോടതിക്ക് തൃപ്തി; അന്വേഷണത്തിന് ആറാഴ്ച കൂടി സമയം

High Court expresses satisfaction with SIT investigation into Sabarimala gold case: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എസ്‌ഐടി അന്വേഷണത്തില്‍ തൃപ്തിയറിയിച്ച് ഹൈക്കോടതി. അന്വേഷണത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ചു. ഈ മാസം 19ന് വിഷയം വീണ്ടും പരിഗണിക്കും

Sabarimala Gold Scam: എസ്‌ഐടി അന്വേഷണത്തില്‍ ഹൈക്കോടതിക്ക് തൃപ്തി; അന്വേഷണത്തിന് ആറാഴ്ച കൂടി സമയം

Sabarimala

Published: 

05 Jan 2026 | 12:46 PM

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ എസ്‌ഐടി അന്വേഷണത്തില്‍ തൃപ്തിയറിയിച്ച് ഹൈക്കോടതി. എസ്‌ഐടിയുടെ ആവശ്യപ്രകാരം അന്വേഷണത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ചു. ഈ മാസം 19ന് വിഷയം വീണ്ടും പരിഗണിക്കും. എസ്‌ഐടി 19ന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സൂചന. ആവശ്യമെങ്കില്‍ അന്വേഷണസംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ എസ്പിക്ക് ഹൈക്കോടതി അനുമതി നല്‍കി. നേരത്തെ ഡിസംബര്‍ മൂന്നിന് ഹൈക്കോടതി കേസ് പരിഗണിച്ചിരുന്നു. എ പത്മകുമാറിന്റെ അറസ്റ്റിന് ശേഷം അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതില്‍ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു.

അന്വേഷണസംഘം സ്വീകരിച്ച നടപടികള്‍, വിജയകുമാര്‍, പങ്കജ് പണ്ഡാരി, ഗോവര്‍ധന്‍ എന്നിവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, ഡി മണി, മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ എന്നിവ എസ്‌ഐടി ഹൈക്കോടതിക്ക് കൈമാറി.

അന്വേഷണത്തലവന്‍ എസ്പി ശശിധരന്‍ മുദ്രവെച്ച കവറില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ജനുവരി 17 വരെയാണ് അന്വേഷണത്തിന് ആദ്യം സമയപരിധി അനുവദിച്ചിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും, അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നും എസ്‌ഐടി കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ചാണ് അന്വേഷണസംഘത്തില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി എസ്പിക്ക് അനുമതി നല്‍കിയത്.

Also Read: Sabarimala Gold Scam: ‘മകരവിളക്ക് ദിനത്തിൽ ശബരിമലയിൽ സംരക്ഷണ ദീപം തെളിയിക്കണം’; സ്വർണമോഷണത്തിൽ പ്രതിഷേധം ശക്തമാക്കാൻ ബിജെപി

ശങ്കരദാസിന് തിരിച്ചടി

അതേസമയം, അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡംഗം കെപി ശങ്കരദാസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. അതിരൂക്ഷമായ പ്രതികരണമാണ് സുപ്രീംകോടതി നടത്തിയത്. നിങ്ങള്‍ ദൈവത്തെ പോലും വെറുതെവിട്ടില്ലെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.

പ്രായം, ശാരീരിക അവസ്ഥകള്‍ എന്നിവ പരിഗണിച്ച് നടപടികളില്‍ ഇളവ് അനുവദിക്കണമെന്നായിരുന്നു ശങ്കരദാസിന്റെ ആവശ്യം. ബോര്‍ഡംഗങ്ങള്‍ക്ക് ക്രിമിനല്‍ ബാധ്യതയുണ്ടെന്ന ഹൈക്കോടതി പരാമര്‍ശം നീക്കണമെന്നും ശങ്കരദാസ് ആവശ്യപ്പെട്ടിരുന്നു.

Follow Us
Related Stories
Kerala Monsoon 2026: ഇത്തവണ കാലവർഷം കുറയുമോ? എൽ നിനോയിൽ പെട്ട് മൺസൂൺ മഴ, ആദ്യ ഘട്ട പ്രവചനമെത്തി
Rahul Mamoottathil: രാഹുലിന്റെ വീഡിയോകൾ വൈറലാക്കിയത് ഫേക്ക് അക്കൗണ്ടുകളോ? സോഷ്യൽമീഡിയ റീച്ചിൽ സംശയിച്ച് ഇടത് സൈബർ ഹാൻഡിലുകൾ
Rubber Mission: കേരളത്തിലെ റബ്ബർ നഴ്സറികൾക്ക് ഇത് അഭിമാന നിമിഷം. 8.3 കോടി തൈകളുമായി നമ്മുടെ കർഷകർ
Kerala Rain alert: ഇന്ന് വൈകീട്ട് മഴ പെയ്യും ഉറപ്പ്… മധ്യ-തെക്കൻ ജില്ലക്കാർ ശ്രദ്ധിക്കുക
Kerala Assembly Election 2026: കണക്കുകൂട്ടലുകള്‍ കഴിഞ്ഞു; പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കൂടുതല്‍ കുന്ദമംഗലത്ത്, കുറവ് റാന്നിയില്‍
Kerala Lottery Result: അടിച്ചുമോനേ… ഒരു കോടി കിട്ടിയ ആ ഭാ​ഗ്യവാൻ ആര്? ഇന്നത്തെ ലോട്ടറി ഫലമെത്തി
Diabetic Patient Tips: പ്രമേഹമുള്ളവർ ഒഴിവാക്കേണ്ടത് പഞ്ചസാര മാത്രമാണോ?
പ്രമേഹ രോഗികള്‍ക്ക് പായസം കുടിക്കാമോ?
എങ്ങനെ ശരിയായ സണ്‍സ്‌ക്രീന്‍ തിരിച്ചറിയാം?
വിഷുവിന് ചക്ക എരിശ്ശേരി ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ...
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം