AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് പുറത്തേക്കോ? ജാമ്യഹർജിയിൽ വിശദമായ വാദം ഇന്ന്

Tantri Kandararu Rajeevaru's bail plea Consider today: ജാമ്യഹർജികളെ എതിർത്ത് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എല്ലാം നടന്നതും തന്ത്രിയുടെ അറിവോട് കൂടിയാണെന്നും അദ്ദേഹത്തിന് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര് പുറത്തേക്കോ? ജാമ്യഹർജിയിൽ വിശദമായ വാദം ഇന്ന്
തന്ത്രി കണ്ഠരര് രാജീവ‍‍ര്Image Credit source: social media
Nithya Vinu
Nithya Vinu | Updated On: 09 Feb 2026 | 07:09 AM

കൊല്ലം: സ്വർണകൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവ‍‍ർക്ക് ഇന്ന് നിർണായകം. ജാമ്യഹ‍ർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിശദമായ വാദം കേൾക്കും. ഇരുജാമ്യഹർജികളിലും വാദം കേൾക്കുന്ന കോടതി എസ്ഐടി റിപ്പോർട്ട് കൂടി പരി​ഗണിച്ചാകും തീരുമാനമെടുക്കുന്നത്. ശബരിമലയിലെ ആചാരപരമായ കാര്യങ്ങളിൽ മാത്രമേ തനിക്ക് ഉത്തരവാദിത്തമുള്ളുവെന്നാണ് ജാമ്യഹർജിയിലെ പ്രധാനവാദം. സ്വർക്കൊള്ളയുമായി ബന്ധപ്പെട്ട തനിക്ക് യാതൊരു പങ്കുമില്ലെന്നും പറയുന്നു.

നിലവിൽ ദ്വാരപാക കേസിലും കട്ടിളപ്പാളിക്കേസിലും തന്ത്രി പ്രതിയാണ്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി വരെ ജയിൽമോചിതനായ സാഹചര്യത്തിലാണ് തന്ത്രിയുടെ ജാമ്യാപേക്ഷകളും വിജിലൻസ് കോടതി പരി​ഗണിക്കുന്നത്. കഴിഞ്ഞ തവണ ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഓണ്‍ലൈനായിട്ടാണ് തന്ത്രിയെ കോടതിയില്‍ ഹാജരാക്കിയത്. തന്ത്രിയുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പതിനാല് ദിവസത്തേക്ക് കൂടി റിമാൻഡ് കൂട്ടുകയായിരുന്നു.

അതേസമയം, ജാമ്യഹർജികളെ എതിർത്ത് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എല്ലാം നടന്നതും തന്ത്രിയുടെ അറിവോട് കൂടിയാണെന്നും അദ്ദേഹത്തിന് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കോടതി നിർദേശപ്രകാരമുള്ള ചികിത്സ നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ശബരിമല സ്വർണകൊള്ള; അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നു, പോറ്റിയുമായി എന്ത് ബന്ധം?

റിമാൻഡിലായി തൊണ്ണൂറ് ദിവസം പൂർത്തിയായതിനെ തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ ജയില്‍ മോചിതനാകുന്ന നാലാമത്തെ ആളാണ്  പോറ്റി. മുരാരി ബാബു, എസ് ശ്രീകുമാര്‍, എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാര്‍ എന്നിവരാണ് നേരത്തെ ജയില്‍ മോചിതരായവര്‍. അതേസമയം കട്ടിളപ്പാളി കേസിലെ പ്രതിയായ എൻ വാസുവിന്റെ റിമാൻഡ് കാലാവധി തൊണ്ണൂറ് ദിവസം പിന്നിട്ടു. സ്വാഭാവിക ജാമ്യം തേടി അപേക്ഷ ഇന്ന് സമർപ്പിക്കും.