KSU-SFI Clash: കാലിക്കറ്റ് സർവ്വകലാശാല കലോത്സവത്തിനിടെ കെഎസ് യു-എസ്എഫ്ഐ സംഘർഷം; കലോത്സവം നിർത്തിവെച്ചു

SFI-KSU Clash During Calicut University: സംഭവത്തെ തുടർന്ന് കലോത്സവം നിർത്തിവച്ചു. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. മാള ഹോളി ഗ്രേസ് കോളജിൽ വച്ച് നടക്കുന്ന യൂണിവേഴ്സിറ്റി കലോത്സവത്തിനിടെയാണ് സംഘർഷം.

KSU-SFI Clash: കാലിക്കറ്റ് സർവ്വകലാശാല കലോത്സവത്തിനിടെ കെഎസ് യു-എസ്എഫ്ഐ സംഘർഷം; കലോത്സവം നിർത്തിവെച്ചു

Ksu Sfi Clash

Published: 

28 Jan 2025 | 07:22 AM

തൃശൂർ: തൃശൂർ മാളയിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിനിടെ കെഎസ് യു-എസ്എഫ്ഐ സംഘർഷം. സംഭവത്തെ തുടർന്ന് കലോത്സവം നിർത്തിവച്ചു. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. മാള ഹോളി ഗ്രേസ് കോളജിൽ വച്ച് നടക്കുന്ന യൂണിവേഴ്സിറ്റി കലോത്സവത്തിനിടെയാണ് സംഘർഷം.

കെഎസ്‌യും ജില്ല അധ്യക്ഷൻ ​ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ചെന്നാണ് എസ്എഫ്ഐയുടെ ആരോപണം. എന്നാൽ എസ്എഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‍യുവും ആരോപിക്കുന്നു. കലോത്സവത്തിനിടെയുണ്ടായ ജഡ്ജ്മെന്റിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. സ്ഥലത്ത് പോലീസ് എത്തി ലാത്തിവീശിയതോടെയാണ് സംഘർഷം അയഞ്ഞത്.

Also Read:കാസര്‍കോട് നിധി തേടി കിണറില്‍ ഇറങ്ങിയവര്‍ കുടുങ്ങി; പിടിയിലായവരില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും

മത്സരത്തെ ചൊല്ലി മത്സരാർത്ഥികളും സംഘാടകരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതാണ് പിന്നീട് വിദ്യാർത്ഥി സംഘടനകൾ ഏറ്റെടുത്ത് സംഘർഷത്തിന് വഴിവച്ചത്. മത്സരങ്ങളും ഫലപ്രഖ്യാപനവും ചോദ്യം ചെയ്തതാണ് കാരണം. കമ്പി വടിയും , കല്ലുകളും ഉപയോ​ഗിച്ചായിരുന്നു സംഘർഷം. അക്രമത്തിൽ പരിക്കേറ്റ കെഎസ്‍യു വിദ്യാർത്ഥികളുമായി പോയ ആംബുലൻസ് സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്നും ആരോപണം ഉണ്ട്.

കെഎസ്‍യു ജില്ല അധ്യക്ഷൻ ഗോകുൽ അടക്കം പത്തോളം പേരുമായി പോയ ആംബുലൻസാണ് സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചത്.മുരിങ്ങൂർ നയാഗ്ര പെട്രോൾ പമ്പിന് സമീപത്ത് വച്ചാണ് ഇവർ കല്ല് , വടി വാൾ എന്നിവ ഉപയോ​ഗിച്ച് അക്രമം നടത്തിയതെന്നാണ് ആരോപണം. ഇവരെ കമ്പി വടി കൊണ്ട് കുത്തിയതിനെ തുടർന്ന് കൊരട്ടി പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കുകയായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിന് തുടക്കം കുറിച്ചത്. അഞ്ചു ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന കലോത്സവമാണ് സംഘർശത്തെ തുടർന്ന് നിർത്തിവച്ചത്. 29,30,31 തീയ്യതികളിൽ 5 വേദികളിലായി സ്റ്റേജ് ഇനങ്ങൾ നടക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം നാളെയാണ് നടത്തപ്പെടാൻ നിന്നത്. ഷാഫി പറമ്പിൽ എംപിയാണ് ഉദ്ഘാടകൻ. നടൻ ആസിഫ് അലി മുഖ്യ അതിഥിയായി എത്താനിരുന്നു. 31നാണ് സമാപന സമ്മേളനം.

Related Stories
Weather Update Kerala: മലയോരം തണുത്തു വിറയ്ക്കുന്നു, കളമൊഴിഞ്ഞിട്ടില്ല മഴ, മുന്നറിയിപ്പുകൾ ഇങ്ങനെ
Rahul Easwar: രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ അതിജീവിതമാർ അല്ല പരാതിക്കാർ എന്ന് പറയണം; രാഹുൽ ഈശ്വർ
ഈഴവ വോട്ടുകളില്‍ കണ്ണുവച്ച് ബിജെപി; പത്മഭൂഷണ് പിന്നില്‍ ‘യുപി മോഡല്‍’ തന്ത്രം?
Malappuram Highway Toll: തുടങ്ങി മലപ്പുറത്തും ടോൾ പിരിവ്, ഫാസ്റ്റ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് നിരക്കിന്റെ 125 മടങ്ങ് നൽകണം
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ