SIR Kerala: കേരളത്തിലും എസ്‌ഐആർ, അടിസ്ഥാനം ആധാർ, തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമിത്?

SIR Implemented in Kerala: ഡിസംബർ 9 ന് പ്രാഥമിക പട്ടിക പ്രസിദ്ധീകരിക്കും. 2026 ഫെബ്രുവരി 7 ന് അന്തിമ പട്ടികയുമെത്തും. ഈ അന്തിമപട്ടികയായിരിക്കും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുക.

SIR Kerala: കേരളത്തിലും എസ്‌ഐആർ, അടിസ്ഥാനം ആധാർ, തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമിത്?

SIR Kerala

Published: 

28 Oct 2025 | 05:21 PM

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, കേരളം ഉൾപ്പെടെ ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർപട്ടികയുടെ പ്രത്യേക പരിഷ്‌കരണം (Special Intensive Revision – SIR) ഒക്ടോബർ 28 മുതൽ ആരംഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. കേരളത്തിൽ തൊട്ടടുത്ത് തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരാനിരിക്കെ ഈ നടപടി എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്ക ഭരണ-പ്രതിപക്ഷ ഭേദമെന്യേ ഉദ്യോഗസ്ഥർക്കുണ്ട്.

 

എസ്.െഎ.ആറിന്റെ ലക്ഷ്യങ്ങൾ

 

നുഴഞ്ഞുകയറ്റക്കാർ, ഒന്നിലധികം വോട്ടർമാർ, സ്ഥലം മാറിയവർ, മരിച്ചവർ എന്നിവരെ പട്ടികയിൽ നിന്ന് ഒഴിവാക്കി കുറ്റമറ്റ വോട്ടർപട്ടിക തയ്യാറാക്കുക എന്നതാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. നിലവിൽ കേരളത്തിൽ 2.785 കോടി വോട്ടർമാരുണ്ട്. നവംബർ 4 മുതൽ ഡിസംബർ 4 വരെയാണ് വീടുകളിലെ വിവരശേഖരണം. ഡിസംബർ 9 ന് പ്രാഥമിക പട്ടിക പ്രസിദ്ധീകരിക്കും. 2026 ഫെബ്രുവരി 7 ന് അന്തിമ പട്ടികയുമെത്തും. ഈ അന്തിമപട്ടികയായിരിക്കും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുക.

 

Also read – ശമ്പളം കൂടും, കിട്ടാൻ കുറഞ്ഞത് 3 വർഷം, ലക്ഷങ്ങൾ അരിയർ ലഭിക്കാം

 

ആധാർ വിവാദവും കേരളത്തിലെ പ്രത്യാഘാതവും

 

ആദ്യഘട്ടത്തിൽ ബിഹാറിൽ നടപ്പാക്കിയ SIR വൻ വിവാദമായിരുന്നു. പൗരത്വം തെളിയിക്കുന്ന 11 രേഖകളിൽ ആധാർ, റേഷൻ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് ആയിരക്കണക്കിന് പൗരന്മാരെ ഒഴിവാക്കുമെന്ന ആശങ്കയുയർത്തി.

തുടർന്ന് വിഷയം സുപ്രീം കോടതിയിലെത്തുകയും ആധാർ SIR-നുള്ള തിരിച്ചറിയൽ രേഖയായി പരിഗണിക്കാമെന്ന് കോടതി നിർദ്ദേശിക്കുകയും ചെയ്തു. ആധാർ പൗരത്വ രേഖയല്ലെങ്കിലും തിരിച്ചറിയൽ രേഖയായി രണ്ടാം ഘട്ടത്തിൽ പരിഗണിക്കാൻ കമ്മീഷൻ നിർബന്ധിതരായി. 2002-ലെ അവസാന SIR പട്ടികയിൽ ഉൾപ്പെട്ടവർക്ക് അടിസ്ഥാന വിവരങ്ങൾ നൽകിയാൽ മതിയാകും. എന്നാൽ 1987 ജൂലായ് ഒന്നിന് ശേഷം ജനിച്ചവരും 2002-ലെ പട്ടികയിൽ പേരില്ലാത്തവരും ആധാർ ഉൾപ്പെടെയുള്ള 12 രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കേണ്ടി വരും.

രേഖകൾ ഹാജരാക്കാൻ കഴിയാത്തവർക്ക് ബിഹാറിൽ സംഭവിച്ചതുപോലെ വോട്ടർ പട്ടികയിൽ നിന്നും പുറത്താകേണ്ട സാഹചര്യം കേരളത്തിലും ഉണ്ടാകുമോ എന്നതാണ് പ്രധാന ആശങ്ക. SIR നടപടി തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറും ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷൻ അംഗീകരിച്ചില്ല. ഒരേ ഉദ്യോഗസ്ഥർ തന്നെ രണ്ട് ജോലികളും ചെയ്യേണ്ടിവരുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

Related Stories
Medisep Phase 2: അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ, മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ
Crime News: വിവാഹത്തെ എതിർത്തു; ടെക്സ്റ്റൈൽസ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മകന്റെ കാമുകി
Christmas New Year Bumper 2026: 20 കോടിയിലേക്ക് ഇനി 3 ദിവസം മാത്രം, റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്- പുതുവത്സര ബമ്പർ
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ