Whatsapp Group: മല്ലു ഹിന്ദു ഓഫീസേഴ്സ്, ഹിന്ദു ഐഎഎസ് ഉദ്യോഗസ്‌ഥരുടെ ഗ്രൂപ്പ് തുടങ്ങിയിട്ടില്ല; ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കെ.ഗോപാലകൃഷ്ണൻ

Mallu Hindu IAS Officers Whatsapp Group: സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം അംഗങ്ങളായ ഗ്രൂപ്പിൽ ജൂനിയർ ഓഫീസർമാരും ഉണ്ടായിരുന്നു. ഗ്രൂപ്പിൽ ചേർത്ത അംഗങ്ങളിൽ ചിലർ ഗ്രൂപ്പിന്റെ ആശങ്ക വ്യവസായ വകുപ്പ് ഡയറക്ടറെ അറിയിച്ചതോടെ അതിവേഗം ഗ്രൂപ്പ് ഡിലീറ്റായി.

Whatsapp Group: മല്ലു ഹിന്ദു ഓഫീസേഴ്സ്, ഹിന്ദു ഐഎഎസ് ഉദ്യോഗസ്‌ഥരുടെ ഗ്രൂപ്പ് തുടങ്ങിയിട്ടില്ല; ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കെ.ഗോപാലകൃഷ്ണൻ

Hindu IAS officers Whatsapp Group (Image Credits: Social Media)

Published: 

03 Nov 2024 | 08:34 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെ ചൊല്ലി വിവാദം. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിൻ ആയിട്ടുള്ള ഗ്രൂപ്പ് മണിക്കൂറുകൾക്ക് അകം ഡിലീറ്റ് ചെയ്തു. തന്റെ ഫോൺ ഹാക്ക് ചെയ്തതാണെന്നും സെെബർ പൊലീസിൽ പരാതി നൽകിയെന്നും കെ ഗോപാലകൃഷ്ണൻ ഐഎഎസ് വ്യക്തമാക്കി. 11 അംഗങ്ങളാണ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ദീപാവലി ആശംസ അറിയിക്കാൻ വേണ്ടിയാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത്.

ഐഎഎസ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനായിരുന്നു അഡ്മിൻ. ഗ്രൂപ്പിന്റെ പേര് മല്ലു ഹിന്ദു ഓഫീസേഴ്സ്. സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം അംഗങ്ങളായ ഗ്രൂപ്പിൽ ജൂനിയർ ഓഫീസർമാരും ഉണ്ടായിരുന്നു. ഗ്രൂപ്പിൽ ചേർത്ത അംഗങ്ങളിൽ ചിലർ ഗ്രൂപ്പിന്റെ ആശങ്ക വ്യവസായ വകുപ്പ് ഡയറക്ടറെ അറിയിച്ചതോടെ അതിവേഗം ഗ്രൂപ്പ് ഡിലീറ്റായി.

അതിന് ശേഷം ഗ്രൂപ്പിൽ അംഗങ്ങളായി ചേർക്കപ്പെട്ടവർക്ക് കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ സന്ദേശങ്ങളെത്തി. തന്റെ ഫോൺ ആരോ ഹാക്ക് ചെയ്തു. ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് 11 വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി എന്നായിരുന്നു സന്ദേശം. ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തെന്നും ഫോൺ മാറ്റുമെന്നും സഹപ്രവർത്തകർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഭവത്തെ കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിലും സമാന വിശദീകരണമാണ് വ്യവസായ വകുപ്പ് ഡയറക്ടർ നൽകിയത്. ഹാക്ക് ചെയ്തതിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു.

അതേസമയം, ഗ്രൂപ്പിന്റെ പേരിൽ ഉയരുന്നത് പലതരത്തിലുള്ള ചോദ്യങ്ങളാണ്. ഗ്രൂപ്പിൽ അംഗങ്ങളാക്കിയവർ ഹിന്ദുമത വിഭാഗത്തിൽപ്പെട്ടവർ മാത്രമായതിനാൽ എല്ലാവരിലും സംശയങ്ങളുണ്ടാക്കുന്നു. ഹാക്കിംഗ് എങ്കിൽ വിഷയം അതീവ ഗുരുതരമാണ്. ഉന്നത ഉദ്യോഗസ്ഥന്റെ ഫോൺ ഹാക്ക് ചെയ്ത് സാമുദായിക സ്പർദ്ധ ഉണ്ടാകും വിധം ഗ്രൂപ്പ് ഉണ്ടാക്കിയത് ആരാണെന്ന് കണ്ടെത്തണം. സെെബർ സെല്ലിന്റെ അന്വേഷണം പൂർത്തിയായാൽ മാത്രമേ വിഷയത്തിൽ വ്യക്തത വരൂ.

കോവിഡ് മഹാമരി കാലത്തും മലപ്പുറം ജില്ലാ കളക്ടറായിരുന്ന കെ. ഗോപാലകൃഷ്ണൻ വിവാദത്തിൽ അകപ്പെട്ടിരുന്നു. മെഡിക്കൽ ഉപകരണങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി പൊതുജനങ്ങളിൽ നിന്ന് ധനസമാഹരണം നടത്താൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോട് അഭ്യർഥിച്ചതാണ് വിവാദത്തിന് കാരണമായത്. ജില്ലയിൽ മതിയായ ചികിത്സാ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാണക്കാട്ടെത്തിയത്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാഗ്യം കനിഞ്ഞോ? ഭാഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍