Kochi Ship Accident: ഇനി മത്തിയും ചെമ്മീനും കഴിക്കാൻ പറ്റുമോ?
Kochi coast ship sinking issue: മത്സ്യങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. ചെറിയ മലിനീകരണം ഉണ്ടായാൽ തന്നെ ആ സ്ഥലങ്ങളിൽ നിന്നും ഉപരിതല മത്സ്യങ്ങൾ മാറിപ്പോകാറുണ്ട്. ഉപരിതലത്തിൽ കാണപ്പെടുന്ന മത്തി, അയല പോലുള്ള മത്സ്യങ്ങളെ ബാധിക്കും.

കൊച്ചി തീരത്തുനിന്ന് ഏകദേശം 38 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ട് കപ്പൽ മുങ്ങിയതോടെ കടലിലെ മത്സ്യ സമ്പത്തിന് ഭീഷണിയായിരിക്കുകയാണ്. ഇത് മത്സ്യം കഴിക്കുന്നവരേ പ്രധാനമായും ബാധിക്കുന്നത്.

മത്സ്യങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. ചെറിയ മലിനീകരണം ഉണ്ടായാൽ തന്നെ ആ സ്ഥലങ്ങളിൽ നിന്നും ഉപരിതല മത്സ്യങ്ങൾ മാറിപ്പോകാറുണ്ട്. ഉപരിതലത്തിൽ കാണപ്പെടുന്ന മത്തി, അയല പോലുള്ള മത്സ്യങ്ങളെ ബാധിക്കും.

മത്സ്യങ്ങൾ ആഹാരമാക്കുന്ന പ്ലവകങ്ങളും മറ്റും ജലത്തിന്റെ ഉപരിതലത്തിലാണുള്ളത്. ഇന്ധനം ഉപരിതലത്തിലുണ്ടെങ്കിൽ ഇവയിൽ പറ്റിപിടിക്കും. ഇത് കാലങ്ങൾ കഴിഞ്ഞാലും അവിടെക്കാണും. ദിവസങ്ങൾക്ക് ശേഷം തിരികെയെത്തുന്ന മത്സ്യങ്ങൾ പ്ലവകങ്ങൾ ഭക്ഷിക്കുകയും അത് അവയുടെ ശരീരത്തിലൂടെ കഴിക്കുന്ന മനുഷ്യരിലേക്ക് എത്തുകയും ചെയ്യും.

ആഴ്ച്ചകൾ കഴിയുമ്പോൾ എണ്ണയുടെ അംശങ്ങളും കാർബണേറ്റും അടിത്തട്ടിലെത്തും. അടിത്തട്ടിൽ അടിയുന്ന ഇത് അവിടെയുള്ള കക്ക, ചെമ്മീൻ എന്നിവയെ സാരമായി ബാധിക്കും.

ചുരുക്കിപ്പറഞ്ഞാൽ ഇനി കടൽമീനുകൾ കഴിക്കുന്നതിനു മുമ്പ് ഒരു ശ്രദ്ധിക്കുന്നത് നല്ലതാണെന്നു സാരം. പക്ഷെ ഇതൊന്നും വലിയ ഫലമുണ്ടാക്കില്ലെന്നും വാദിക്കുന്നവരുണ്ട്.