IPL 2025: ഒരാഴ്ചയ്ക്കിടെ നാല് ബോംബ് ഭീഷണി; സവായ് മാന്‍ സിങ് സ്‌റ്റേഡിയത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു

Sawai Mansingh stadium: ഐപിഎല്ലിന് പരിഭ്രാന്തി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭീഷണി അയച്ചിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. അതീവ ഗൗരവത്തോടെയാണ് ഇത് കാണുന്നതെന്ന് പൊലീസ് അറിയിച്ചു

IPL 2025: ഒരാഴ്ചയ്ക്കിടെ നാല് ബോംബ് ഭീഷണി; സവായ് മാന്‍ സിങ് സ്‌റ്റേഡിയത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു

മെയ് എട്ടിന് ബോംബ് ഭീഷണിയെ തുടര്‍ഡന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍

Updated On: 

15 May 2025 | 01:44 PM

ജയ്പുര്‍: ഒരാഴ്ചയ്ക്കിടെ നാല് ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ഐപിഎല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കേണ്ട ജയ്പുരിലെ സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. രാജസ്ഥാൻ സ്പോർട്സ് കൗൺസിലിനാണ് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചത്. ‘ഓപ്പറേഷന്‍ സിന്ദൂരി’ന് പ്രതികാരമായി പ്രതികാരം നടത്തുമെന്നും ഇന്ത്യയിലുടനീളം പാകിസ്ഥാന്‍ സ്ലീപ്പര്‍ സെല്ലുകളുണ്ടെന്നുമായിരുന്നു ഭീഷണി സന്ദേശത്തിലുണ്ടായിരുന്നത്. മൂന്ന് മത്സരങ്ങളാണ് ഇനി ഇവിടെ നടക്കേണ്ടത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ടാണെങ്കിലും പഞ്ചാബ് കിങ്‌സിന്റെ മറ്റ് മത്സരങ്ങളും ഇവിടെ നടത്തുന്നുണ്ട്.

മെയ് 18ന് രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും ഇവിടെ ഏറ്റുമുട്ടും. മെയ് 24ന് പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരങ്ങളും ഇവിടെ നടക്കും. മെയ് 26ന് പഞ്ചാബ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തിനും സവായ് മാന്‍സിങ് സ്‌റ്റേഡിയം ആതിഥേയത്വം വഹിക്കും.

“പാകിസ്ഥാനോട് കളിക്കരുത്. ഇന്ത്യയിലുടനീളം ഞങ്ങൾക്ക് വിശ്വസ്തരായ പാകിസ്ഥാൻ സ്ലീപ്പർ സെല്ലുകൾ ഉണ്ടെന്ന്‌ നിങ്ങളുടെ സർക്കാരിനോട് പറയൂ. ഓപ്പറേഷൻ സിന്ദൂരിന് പകരമായി നിങ്ങളുടെ ആശുപത്രി തകർക്കപ്പെടും”-എന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്.

തുടര്‍ന്ന് ജയ്പുര്‍ പൊലീസ് ആശുപത്രിയിലടക്കം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. സ്‌റ്റേഡിയം പരിസരത്ത് പരിശോധന നടത്തുന്നുണ്ട്. അസ്വഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ഭീഷണിക്ക് പിന്നില്‍ ആരാണെന്നും കണ്ടെത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.

ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ സൈബർ ക്രൈം വിദഗ്ധര്‍ ശ്രമിക്കുന്നുണ്ട്. ഐപി അഡ്രസ് കണ്ടെത്താതിരിക്കാന്‍ വിപിഎന്‍ ഉപയോഗിച്ചാണ് ഭീഷണി സന്ദേശം അയച്ചതെന്ന് പൊലീസ് സംശയിക്കുന്നു. മെയ് 8, 12, 13 തീയതികളിലും ഭീഷണി ലഭിച്ചിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Read Also: IPL 2025: ബിസിസിഐ വിചാരിച്ചാല്‍ ഏത് കൊലകൊമ്പനും വീഴും; വിദേശ താരങ്ങള്‍ മടങ്ങിയെത്തുന്നു; ദക്ഷിണാഫ്രിക്കയും വഴങ്ങി?

ഐപിഎല്ലിന് പരിഭ്രാന്തി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭീഷണി അയച്ചിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. അതീവ ഗൗരവത്തോടെയാണ് ഇത് കാണുന്നതെന്ന് പൊലീസ് അറിയിച്ചു. കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ സഹായം പൊലീസ് തേടി.

Related Stories
Virat Kohli: മണിക്കൂറുകൾ നീണ്ട നിരാശയ്ക്ക് വിരാമം; ഇൻസ്റ്റാഗ്രാമിൽ തിരിച്ചെത്തി വിരാട് കോലി
Kerala Blasters: ബ്ലാസ്റ്റേഴ്സിലേക്ക് വിദേശതാരങ്ങളുടെ ഒഴുക്ക്; സ്പാനിഷ് സ്ട്രൈക്കർ ടീമിലെത്തി
Kerala Blasters: ഒരാഴ്ച കൊണ്ട് സംഭവിച്ചത് വലിയ മാറ്റങ്ങള്‍; കേരള ബ്ലാസ്റ്റേഴ്‌സ് ‘ചാര്‍ജാ’യി; ഒരുക്കങ്ങൾ ഇന്ന് മുതല്‍
Kerala Blasters: കൊഴിഞ്ഞുപോക്ക് മാത്രമല്ല, വരവുമുണ്ട്; ജർമ്മൻ യുവതാരം ബ്ലാസ്റ്റേഴ്സിലെത്തി
Pro Wrestling League 2026: ഇടവേളയ്ക്ക് ശേഷമെത്തിയ പ്രോ ഗുസ്തി ലീഗ് അരങ്ങ് തകർക്കുന്നു; ടൂർണമെൻ്റ് അവസാനഘട്ടത്തിലേക്ക്
Saina Nehwal: ‘ഇത് മതി, ഇനി സാധിക്കില്ല’; സൈന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ നിന്ന് വിരമിച്ചതിന് പിന്നില്‍
ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്