AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bangladesh Election 2026: ബംഗ്ലാദേശില്‍ വിജയത്തേരില്‍ ബിഎന്‍പി; താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയാകും

BNP Victory in Bangladesh: 1971ലെ വിമോചനത്തിന് ശേഷം ബംഗ്ലാദേശില്‍ ഉണ്ടാകുന്ന ആദ്യ ഹിന്ദു എംപിയും ഇത്തവണത്തെ തെരഞ്ഞെടുപ്പിലാണ് ഉദയംകൊള്ളുന്നത്. നാഷണലിസ്റ്റ് പാര്‍ട്ടി അംഗമായ ഗയേശ്വര്‍ ചന്ദ്ര റോയ് ആണ് ചരിത്രം രചിച്ചത്.

Bangladesh Election 2026: ബംഗ്ലാദേശില്‍ വിജയത്തേരില്‍ ബിഎന്‍പി; താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയാകും
താരിഖ് റഹ്‌മാന്‍Image Credit source: PTI
Shiji M K
Shiji M K | Updated On: 13 Feb 2026 | 07:52 AM

ധാക്ക: ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് മിന്നും വിജയം. 300 അംഗ പാര്‍ലമെന്റിലേക്ക് 209 സീറ്റുകള്‍ നേടിയാണ് ബിഎന്‍പി എത്തുന്നത്. താരിഖ് റഹ്‌മാന്‍ പ്രധാനമന്ത്രിയാകും. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാഷണലിസ്റ്റ് പാര്‍ട്ടി ബംഗ്ലാദേശില്‍ അധികാരം നേടുന്നത്. രാജ്യത്തെ തെരുവുകളില്‍ ആഹ്ലാദപ്രകടനങ്ങള്‍ ആരംഭിച്ചു.

ഇന്ത്യന്‍ സമയം വ്യാഴാഴ്ച വൈകിട്ട് നാല് മണി വരെയായിരുന്നു ബംഗ്ലാദേശില്‍ വോട്ടെടുപ്പ് നടന്നത്. ബിഎന്‍പിയുടെ എതിരാളിയായി ജമാഅത്തെ ഇസ്ലാമി പാര്‍ട്ടിയും രാജ്യത്ത് കളം നിറഞ്ഞിരുന്നു. വിദ്യാര്‍ഥികള്‍ രൂപീകരിച്ച നാഷണല്‍ സിറ്റിസണ്‍സ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള 10 പാര്‍ട്ടികള്‍ ജമാഅത്തെ ഇസ്ലാമിയോടൊപ്പം ഉണ്ടെങ്കിലും വിജയം ബിഎന്‍പിയെ തേടിയെത്തി.

2024 ഓഗസ്റ്റില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്കൊടുവിലാണ് അവാമി ലീഗ് മേധാവി ഷെയ്ഖ് ഹസീനയ്ക്ക് പ്രധാനമന്ത്രിപദം നഷ്ടമായത്. പ്രക്ഷോഭം ശക്തമായതോടെ ഇവര്‍ ഇന്ത്യയിലേക്ക് കടന്നു. ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. മാത്രമല്ല, പ്രധാനമന്ത്രിപദം അലങ്കരിച്ചവര്‍ മത്സരിക്കാത്ത തെരഞ്ഞെടുപ്പ് എന്നൊരു പ്രത്യേകത കൂടി ഇത്തവണത്തേതിനുണ്ട്.

Also Read: Bangladesh Election 2026: ഷെയ്ഖ് ഹസീനയ്ക്ക് ശേഷം ആദ്യ അങ്കം; ബംഗ്ലാദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്

1971ലെ വിമോചനത്തിന് ശേഷം ബംഗ്ലാദേശില്‍ ഉണ്ടാകുന്ന ആദ്യ ഹിന്ദു എംപിയും ഇത്തവണത്തെ തെരഞ്ഞെടുപ്പിലാണ് ഉദയംകൊള്ളുന്നത്. നാഷണലിസ്റ്റ് പാര്‍ട്ടി അംഗമായ ഗയേശ്വര്‍ ചന്ദ്ര റോയ് ആണ് ചരിത്രം രചിച്ചത്.

അതേസമയം, താരിഖ് റഹ്‌മാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് നേരിട്ട് അഭിനന്ദിച്ചേക്കും. അവാമി ലീഗിന് രാജ്യത്ത് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടാനും സാധ്യതയുണ്ട്. പാര്‍ട്ടി നിരോധിച്ചതിനാല്‍ രാജ്യത്ത് മത്സരിക്കാന്‍ സാധിച്ചിരുന്നില്ല.