Great Wall Of China: വന്‍മതിലില്‍ അശ്ലീല ഫോട്ടോഷൂട്ട്; ജാപ്പനീസ് വിനോദസഞ്ചാരികളെ നാടുകടത്തി ചൈന

Great Wall Of China photoshoot controversy: ജാപ്പനീസ്‌ വിനോദസഞ്ചാരികളെ ചൈനീസ്‌ സുരക്ഷാ ഉദ്യോഗസ്ഥരാണ് തടഞ്ഞുവച്ചത്. തുടര്‍ന്ന് രണ്ടാഴ്ചയോളം ഇവര്‍ കസ്റ്റഡിയിലായിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു. പൊതുസ്ഥലത്ത് ഇത്തരത്തില്‍ നഗ്നത പ്രദര്‍ശനം നടത്തുന്നത് ചൈനയില്‍ നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു

Great Wall Of China: വന്‍മതിലില്‍ അശ്ലീല ഫോട്ടോഷൂട്ട്; ജാപ്പനീസ് വിനോദസഞ്ചാരികളെ നാടുകടത്തി ചൈന

ചൈനയിലെ വന്‍മതില്‍

Updated On: 

15 Mar 2025 | 10:30 AM

ന്‍മതിലില്‍ അശ്ലീല ഫോട്ടോഷൂട്ട് നടത്തിയ രണ്ട് ജാപ്പനീസ് വിനോദസഞ്ചാരികളെ ചൈന നാടുകടത്തിയതായി റിപ്പോര്‍ട്ട്. 20 വയസുള്ള രണ്ട് പേര്‍ക്കെതിരെയാണ് നടപടി. യുവാവാണ് നഗ്നതാപ്രദര്‍ശനം നടത്തിയത്. ഒപ്പമുണ്ടായിരുന്ന യുവതി ചിത്രം പകര്‍ത്തി. ഇതോടെ സംഭവം വിവാദമായി. ജനുവരി മൂന്നിന് വന്‍മതിലില്‍ പ്രാദേശിക അധികൃതര്‍ തങ്ങളുടെ രണ്ട്‌ പൗരന്മാരെ തടഞ്ഞുവച്ചതായി ചൈനയിലെ ജപ്പാന്‍ എംബസി സ്ഥിരീകരിച്ചതായി ജാപ്പനീസ്‌ വിദേശകാര്യമന്ത്രാലയം അറിയിച്ചു. തുടര്‍ന്ന് ഇവരെ ജപ്പാനിലേക്ക് അയക്കുകയായിരുന്നു.

വിനോദസഞ്ചാരികളെ സുരക്ഷാ ഉദ്യോഗസ്ഥരാണ് തടഞ്ഞുവച്ചത്. തുടര്‍ന്ന് രണ്ടാഴ്ചയോളം ഇവര്‍ ചൈനയുടെ കസ്റ്റഡിയിലായിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു. പൊതുസ്ഥലത്ത് ഇത്തരത്തില്‍ നഗ്നത പ്രദര്‍ശനം നടത്തുന്നത് ചൈനയില്‍ നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തങ്ങള്‍ തമാശയ്ക്ക് ചെയ്തതാണെന്ന് വിനോദസഞ്ചാരികള്‍ ജാപ്പനീസ് എംബസിയെ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. സംഭവം ചൈനയില്‍ വലിയ ചര്‍ച്ചയായി. ഈ സംഭവവുമായി ബന്ധപ്പെട്ട ഹാഷ്ടാഗ് ചൈനയിലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോയില്‍ ട്രെന്‍ഡിങായിരുന്നു. ജാപ്പനീസ് വിനോദസഞ്ചാരികളുടെ പ്രവൃത്തിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ജാപ്പനീസ് സഞ്ചാരികളെ വിലക്കണമെന്ന് ആവശ്യപ്പെട്ടവരുമുണ്ട്. വന്‍മതിലില്‍ നടന്നത്‌ ലജ്ജാകരമായ കാര്യങ്ങളെന്നായിരുന്നു ചൈനീസ് നടൻ ചെൻ യിതിയന്റെ ഒരു കമന്റ്.

Read Also : Great Wall of China: ചൈന വൻമതിലിന് കണക്കാക്കിയതിനേക്കാൾ 300 വർഷം പഴക്കമുണ്ടോ? വിശ്വാസിക്കാനാവാതെ ലോകം

ചൈനയ്‌ക്കെതിരെ തായ്‌വാന്‍ പ്രസിഡന്റ്‌

അതേസമയം, ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തായ്‌വാന്‍ പ്രസിഡന്റ്‌ രംഗത്തെത്തി. ചൈന-തായ്‌വാന്‍ ബന്ധം വഷളാകുന്നതിനിടെയാണ് വിമര്‍ശനം. ചൈനയെ ‘വിദേശ ശത്രുശക്തി’ എന്നാണ്‌ തായ്‌വാൻ നേതാവ് ലായ് ചിങ് ടെ വിശേഷിപ്പിച്ചത്. കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയല്ലാതെ തായ്‌വാന് മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

സൈനിക കോടതി സംവിധാനം പുനഃസ്ഥാപിക്കുക, ചൈന, ഹോങ്കോംഗ്, മക്കാവു എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് താമസ മാനദണ്ഡങ്ങൾ കർശനമാക്കുക എന്നിവയുൾപ്പെടെ നിരവധി നടപടികള്‍ അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ ലായിയെ ‘സമാധാനം നശിപ്പിക്കുന്നവന്‍’ എന്നാണ് ചൈന വിളിച്ചത്. ലായി പ്രതിസന്ധികളുടെ സൃഷ്ടാവാണെന്നും ചൈന വിമര്‍ശിച്ചതായാണ് റിപ്പോര്‍ട്ട്.

Follow Us
Related Stories
Modi-Macron Meeting: ‘നീസിലെ ധുരന്ധര്‍മാര്‍’; മോദിക്കൊപ്പം വൈറല്‍ പോസ്റ്റിട്ട് മാക്രോണ്‍, ചര്‍ച്ചകളും ഗംഭീരം
Narendra Modi: പ്രധാനമന്ത്രി സ്ലോവാക്യയില്‍; 1993ന് ശേഷം ഇതാദ്യം, വ്യാപാര കരാറിന് സാധ്യത
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്