Israel-Iran Conflict: സര്‍വ്വതും ഹാക്ക് ചെയ്തു, ഒടുക്കം പദ്ധതി നടപ്പാക്കി; ഖമേനിയ്ക്കായി ഒരുക്കിയത് വമ്പന്‍ പ്ലാന്‍

How Cyber Surveillance Is Shaping the Israel-Iran Conflict: പാസ്ചര്‍ സ്ട്രീറ്റിന് സമീപമുള്ള ഏകദേശം ഒരു ഡസനോളം മൊബൈല്‍ ഫോണ്‍ ടവറുകളും ഇസ്രായേല്‍ തകര്‍ത്തു. ഇത് ഖമേനിയുടെ സുരക്ഷാ സേനയ്ക്ക് മുന്നറിയിപ്പ് ലഭിക്കുന്നതിന് വെല്ലുവിളിയായെന്നും റിപ്പോര്‍ട്ടിലുണ്ട്.

Israel-Iran Conflict: സര്‍വ്വതും ഹാക്ക് ചെയ്തു, ഒടുക്കം പദ്ധതി നടപ്പാക്കി; ഖമേനിയ്ക്കായി ഒരുക്കിയത് വമ്പന്‍ പ്ലാന്‍

ഖമേനിയുടെ മരണത്തെ തുടര്‍ന്ന് കരയുന്ന സ്ത്രീ

Published: 

03 Mar 2026 | 02:26 PM

ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ ആഘോഷാരവങ്ങളും മറ്റ് രാജ്യങ്ങളില്‍ പ്രതിഷേധവും നടക്കുകയാണ്. തങ്ങള്‍ സ്വതന്ത്രരായിരിക്കുന്നു എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടാണ് ലോകമെമ്പാടുമുള്ള ഇറാനികള്‍ നേതാവിന്റെ മരണം ആഘോഷിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ മുഖം കാണിച്ച് സന്തോഷം പ്രകടിപ്പിക്കുന്നവരും ധാരാളം.

ഒന്നും രണ്ടും ദിവസത്തെ ആസൂത്രണത്തിനൊടുവിലല്ല, യുഎസും ഇസ്രായേലും ആയത്തൊള്ള അലി ഖമേനിയ്ക്കായുള്ള കുഴികുഴിച്ചത്, മാസങ്ങളും വര്‍ഷങ്ങളും നീണ്ട ആസൂത്രണം ഇതിന് പിന്നിലുണ്ടായിരുന്നു. ടെഹ്‌റാനിലെ എല്ലാ ട്രാഫിക് ക്യാമറകളും വര്‍ഷങ്ങളായി ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇസ്രായേലും യുഎസും ഖമേനിയ്ക്കായി ആക്രമണത്തിനൊരുങ്ങുമ്പോള്‍ ഒരു ക്യാമറ പ്രത്യേക ആംഗിളില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് ഖമേനിയുടെ ഓഫീസ് കെട്ടിടത്തിലേക്ക് വ്യക്തമായ കാഴ്ച ഇസ്രായേലിന് നല്‍കാന്‍ സഹായിച്ചു.

സുരക്ഷാ ഗാര്‍ഡില്‍ ഉണ്ടായിരുന്നു അംഗങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരവും ഇസ്രായേലിന് ലഭിച്ചിരുന്നു. അവരുടെ പേര്, വിലാസം, ഡ്യൂട്ടി സമയം, ജോലിക്ക് എത്തുന്ന വഴി, ഇതിലുപരി ആരാണ് ഖമേനിയെ സംരക്ഷിക്കാനും യാത്രകള്‍ക്കും സഹായിച്ചിരുന്നത് എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പാറ്റേണ്‍ ഓഫ് ലൈഫ് എന്ന പേരില്‍ ഉണ്ടാക്കിയിരുന്നു.

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഖമേനി ഏത് സമയം ഓഫീസിലെത്തുമെന്നും ആരെല്ലാം കൂടെയുണ്ടാകുമെന്നും ഇസ്രായേലിനും സിഐഎയ്ക്കും കൃത്യമായി നിര്‍ണയിക്കാന്‍ സാധിച്ചത് തത്സമയ ട്രാഫിക്ക് ഡാറ്റ് ട്രാക്ക് ചെയ്തത് വഴിയാണ്. ടെഹ്‌റാനിലെ ഖമേനിയുടെ ഓഫീസില്‍ പ്രത്യേക യോഗം നടക്കുന്നുണ്ടെന്ന് മനസിലാക്കിയ ഇസ്രായേല്‍ ഇന്റലിജന്‍സ് ആക്രമണം അവിടേക്ക് കേന്ദ്രീകരിക്കുകയായിരുന്നു.

Also Read: Israel-Iran Conflict: എന്നോട്‌ മുട്ടാന്‍ ആരുണ്ടെടാ…കിം ഇറങ്ങിയാല്‍ 5 മിനിറ്റില്‍ യുദ്ധം തീരും

പാസ്ചര്‍ സ്ട്രീറ്റിന് സമീപമുള്ള ഏകദേശം ഒരു ഡസനോളം മൊബൈല്‍ ഫോണ്‍ ടവറുകളും ഇസ്രായേല്‍ തകര്‍ത്തു. ഇത് ഖമേനിയുടെ സുരക്ഷാ സേനയ്ക്ക് മുന്നറിയിപ്പ് ലഭിക്കുന്നതിന് വെല്ലുവിളിയായെന്നും റിപ്പോര്‍ട്ടിലുണ്ട്.

എന്നാല്‍ അമേരിക്കന്‍ സേനയ്ക്ക് ആരോ ഒരാള്‍ കൃത്യമായി വിവരങ്ങള്‍ കൈമാറിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഖമേനിയുടെ ജീവനെടുക്കാന്‍ അമേരിക്കയെ സഹായിച്ചത് മനുഷ്യ സ്രോതസാണെന്ന കാര്യം ബ്രിട്ടീഷ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Follow Us
Related Stories
Iran-US Conflict: ഇറാനില്‍ യുഎസ് വ്യോമാക്രമണം; ഹോര്‍മുസ് കടലിടുക്കിന് സമീപം എണ്ണ ടാങ്കറുകള്‍ ലക്ഷ്യമിട്ട് IRGC
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും
യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി