AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kuwait Army: കുവൈറ്റ് സൈന്യത്തിൽ വനിതകൾക്കും ചേരാം; നിർദ്ദേശങ്ങൾ അറിയാം

Female Volunteers ​In Kuwait Army: ശാസ്ത്ര വിഷയങ്ങളിലോ ആർട്‌സ് വിഷയങ്ങളിലോ പതിനൊന്നാം ക്ലാസ് പൂർത്തിയാക്കിയ സ്ത്രീകൾക്കാണ് അപേക്ഷിക്കാനുള്ള യോ​ഗ്യത. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വേണം അപേക്ഷ സമർപ്പിക്കാൻ. സൈന്യത്തിൽ ചേരാൻ താല്പര്യമുള്ള സ്ത്രീകൾക്ക് ഞായറാഴ്ച മുതൽ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്.

Kuwait Army: കുവൈറ്റ് സൈന്യത്തിൽ വനിതകൾക്കും ചേരാം; നിർദ്ദേശങ്ങൾ അറിയാം
Kuwait ArmyImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 02 May 2025 10:37 AM

കുവൈറ്റ് സൈന്യത്തിൽ ഇനി മുതൽ സ്ത്രീകൾക്കും ജോലി ചെയ്യാം. കുവൈറ്റ് സൈന്യത്തെ ആധുനികവൽക്കരിക്കുന്നതിൻ്റെ‌ ഭാ​ഗമായാണ് സ്ത്രീകളെ സായുധ സേനയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. സൈന്യത്തിൽ ചേരാൻ താല്പര്യമുള്ള സ്ത്രീകൾക്ക് ഞായറാഴ്ച മുതൽ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്.

ശാസ്ത്ര വിഷയങ്ങളിലോ ആർട്‌സ് വിഷയങ്ങളിലോ പതിനൊന്നാം ക്ലാസ് പൂർത്തിയാക്കിയ സ്ത്രീകൾക്കാണ് അപേക്ഷിക്കാനുള്ള യോ​ഗ്യത. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വേണം അപേക്ഷ സമർപ്പിക്കാൻ. രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന എല്ലാ യോഗ്യരായ ഉദ്യോഗാർത്ഥികൾക്കും ഈ അവസരത്തിൽ പങ്കുചേരാമെന്ന് അധികൃതർ അറിയിച്ചു.

മെയ് നാല് മുതൽ മൂന്ന് ദിവസത്തേക്ക് മാത്രമെ അപേക്ഷ സമർപ്പിക്കാൻ സാധിക്കു. അപേക്ഷിക്കാൻ ഉള്ള രജിസ്‌ട്രേഷൻ വിൻഡോ വെബ്ബ്‌സൈറ്റിൽ ഈ ദിവസങ്ങളിൽ ലഭ്യമായിരിക്കും. പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://vc.kuwaitarmy.gov.kw-se ലൂടെയാണ് സ്ത്രീകൾ അപേക്ഷ നൽകേണ്ടത്.

വിവിധ സൈനിക മേഖലകളിൽ രാജ്യത്തിന് ഉതകുന്ന അർത്ഥവത്തായ സംഭാവനകൾ നൽകാൻ കുവൈറ്റിലെ സ്ത്രീകൾക്ക് കഴിവുണ്ടെന്ന് നേരത്തെ സൈനിക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജനറൽ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ പൈലറ്റ് സബാഹ് ജാബർ അൽ-അഹ്‌മദ് അൽ-സബാഹ് പറഞ്ഞിരുന്നു.

2021 ഒക്ടോബറിൽ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ഷെയ്ഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹ്, രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കുവൈറ്റ് സ്ത്രീകളെ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ അനുവദിച്ചത്. എന്നാൽ അദ്ദേഹത്തിൻ്റെ ഈ തീരുമാനം പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് സൈന്യത്തിലെ മെഡിക്കൽ, സപ്പോർട്ട് സേവനങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ സ്‌പെഷ്യലൈസേഷനുകളിൽ മാത്രമായി വനിതകളെ പരിമിതപ്പെടുത്തുകയായിരുന്നു.