West Asia Conflict: വാതകത്തിന് പിന്നാലെ ഇന്റർനെറ്റും തടസ്സപ്പെടുമോ? ഭീഷണി മുഴക്കി ഇറാൻ

Iran Threatens Undersea Cables: 2024 ലും 2025 ലും ചെങ്കടലിലെ സമുദ്രാന്തര കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഹൂതി വിമതരാണ് ഇതിന് പിന്നിൽ. യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ആമസോൺ വെബ് സർവീസസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ മുമ്പ് ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്.

West Asia Conflict: വാതകത്തിന് പിന്നാലെ ഇന്റർനെറ്റും തടസ്സപ്പെടുമോ? ഭീഷണി മുഴക്കി ഇറാൻ

പ്രതീകാത്മക ചിത്രം

Updated On: 

23 Apr 2026 | 11:11 AM

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഭീഷണി മുഴക്കി ഇറാൻ. ഇസ്രായേലിനെയും പാശ്ചാത്യ രാജ്യങ്ങളെയും സമ്മർദ്ദത്തിലാക്കാൻ ഇന്റർനെറ്റ് വിതരണ സംവിധാനങ്ങളെ തകർക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ രം​ഗത്തെത്തി. ഗൾഫ് മേഖലയിലൂടെ കടന്നുപോകുന്ന കടലടിയിലെ ഫൈബർ ഒപ്റ്റിക് കേബിളുകൾ തകർക്കുമെന്നാണ് ഭീഷണി. വെടിനിർത്തൽ കരാർ നീട്ടുകയും സമാധാന ചർച്ചകൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുന്നതിനിടെയാണ് പുതിയ നീക്കം.

ലോകത്തിലെ ഇന്റർനെറ്റ് ട്രാഫിക്കിന്റെ വലിയൊരു ഭാ​ഗവും കടന്നുപോകുന്ന പേർഷ്യൻ ഗൾഫിലെ സമുദ്രാന്തർ കേബിളുകളാണ് ഇറാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് തകർത്താൽ ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഡിജിറ്റൽ ബന്ധത്തിന് തകരാർ സംഭവിക്കും. ആ​ഗോളതലത്തിൽ എണ്ണ, വാതക വിതരണം രൂക്ഷമാവുകയാണ്. ഇതിനിടെ ഇന്റർനെറ്റ് കണക്ഷനും തകരാറിലായാൽ പ്രതിസന്ധി ​ഗുരുതരമാകും.

സമുദ്രത്തിനടിയിലെ കേബിളുകളുടെ പ്രാധാന്യം

ഹോർമുസ് കടലിടുക്ക് ഇന്ധന ഗതാഗതത്തിനൊപ്പം ഡാറ്റാ ഗതാഗതത്തിനും നിർണായകമാണ്. FALCON, AAE-1, TGN-Gulf, SEA-ME-WE തുടങ്ങി നിരവധി സമുദ്രാന്തര കേബിൾ സംവിധാനങ്ങൾ ഹോ‍ർമുസ് കടലിടുക്കിലൂടെയാണ് കടന്ന് പോകുന്നത്. ലോകത്തിലെ ഏകദേശം 99% അന്താരാഷ്ട്ര ഇന്റർനെറ്റ് ട്രാഫിക് സമുദ്രത്തിനടിയിലുള്ള ഫൈബർ കേബിളുകളിലൂടെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇറാൻ ഇത്തരമൊരു നീക്കം നടത്തുന്നത് സംഘർഷങ്ങൾ രൂക്ഷമാകാൻ കാരണമാകും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇന്റർനെറ്റ് വേഗത കുറയാനും സാമ്പത്തിക ഇടപാടുകൾ തടസ്സപ്പെടാനും ഇത് വഴിയൊരുക്കും.

ALSO READ: ഇറാനില്‍ വെടിനിര്‍ത്തല്‍ നീട്ടി ട്രംപ്, ഹോര്‍മുസില്‍ ഉപരോധം തുടരും

2024 ലും 2025 ലും ചെങ്കടലിലെ സമുദ്രാന്തര കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. ഹൂതി വിമതരാണ് ഇതിന് പിന്നിൽ. യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ആമസോൺ വെബ് സർവീസസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ മുമ്പ് ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. കൂടാതെ, ക്ലൗഡ്, ഡാറ്റാ സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വെടിനിർത്തൽ കരാർ

സംഘർഷങ്ങൾ തുടരുന്നതിനിടെ വെടിനിർത്തൽ കാലാവധി ദീർഘിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചിരുന്നു. രണ്ടാം ഘട്ട സമാധാന ചർച്ചയ്ത്ത് ഇറാൻ തയ്യാറാവാത്തതിന് പിന്നാലെയാണ് പ്രഖ്യാപനം. ചർച്ചയ്ക്കെത്താനും സമാധാനത്തിനുമായി കൂടുതൽ സമയം അനുവദിക്കുകയാണെന്ന് അറിയിച്ചാണ് കാലാവധി ദീർഘിപ്പിച്ചത്. അതേസമയം, ഹോർമുസിൽ ഉപരോധം തുടരുമെന്നും വ്യക്തമാക്കി. സമാധാന ചർച്ചയ്ക്കുള്ള മേശയെ ട്രംപ് കീഴടങ്ങൽ മേശയാക്കാൻ നാടകം കളിക്കുന്നുവെന്നാണ് ഇറാൻ ആരോപിക്കുന്നത്.

Follow Us
Related Stories
Dubai Flights Cancelled: മിഡിൽ ഈസ്റ്റ് സംഘർഷം: ദുബായിലേക്കുള്ള നിരവധി അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി
H-1B Visa: യുഎസ് H-1B വിസ ഫീസ് നിയമം റദ്ദാക്കി കോടതി; ഇന്ത്യക്കാര്‍ക്ക് നേട്ടം, ട്രംപിന് കനത്ത തിരിച്ചടി
Ebola travel restrictions: എബോള പ്രതിരോധം ശക്തമാക്കി യു.എ.ഇ: വിസകൾക്ക് വിലക്ക്, പുതിയ യാത്രാ നിയന്ത്രണങ്ങളുമായി എമിറേറ്റ്‌സും ഫ്ലൈദുബായും
Ebola travel advisory: എബോള‌ ആശങ്ക വേണ്ടെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം; യാത്രക്കാർക്ക് കർശന നിർദേശങ്ങൾ ഇതാ
Israel-Iran Attack: ഇറാനില്‍ ഇസ്രായേലിന്റെ മിസൈല്‍ മഴ; ട്രംപിന്റെ സമാധാന കരാര്‍ പൊളിയും, പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്
Philippines Earthquake: ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ് നൽകി
ഫിഫ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടര്‍
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം
പുതിയ ATM തട്ടിപ്പ് കണ്ടോ, ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം പോകും
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം