7th Pay Commission: സംസ്ഥാന ജീവനക്കാർക്ക് ഓണസമ്മാനം തീർന്നിട്ടില്ല, നവംബറിലെ ശമ്പളത്തിൽ വൻ സർപ്രൈസ്
7th Pay Commission: ക്ഷാമബത്ത സർക്കാർ ജീവനക്കാരുടെ നിയമപരമായ അവകാശമാണെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ അത് തടഞ്ഞു വയ്ക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പ്രതീകാത്മക ചിത്രം
സംസ്ഥാന ജീവനക്കാർക്ക് വീണ്ടുമൊരു സന്തോഷ വാർത്ത. തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്തയും പെൻഷൻകാർക്ക് ഒരു ഗഡു ക്ഷാമാശ്വാസവും അനുവദിച്ചേക്കുമെന്ന് വിവരം. 2023 ജനുവരിയിലെ 4% ക്ഷാമബത്ത അനുവദിക്കാനാണ് ആലോചിക്കുന്നത്. ഓണത്തിന് മുമ്പ് സെപ്റ്റംബറിൽ ഒരു ഗഡു അനുവദിച്ചതിന് പുറമേയാണിത്.
നവംബറിൽ നൽകുന്ന ശമ്പളത്തോടൊപ്പം ക്ഷാമബത്തയും പെൻഷൻകാർക്ക് 4 ശതമാനം ക്ഷാമാശ്വാസവും നൽകുമെന്നാണ് വിവരം. അഞ്ച് ഗഡുവിലായി ആകെ 15% ഡിഎ ആണ് കുടിശ്ശികയായി ഉള്ളത്. ക്ഷാമബത്ത കുടിശ്ശികയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് നിലവിലെ തീരുമാനം.
ALSO READ: കണ്ണ് തള്ളുന്ന ശമ്പളമോ? ; ഏത് മാസം മുതൽ ജീവനക്കാർക്ക്
കൂടാതെ ക്ഷാമബത്ത സർക്കാർ ജീവനക്കാരുടെ നിയമപരമായ അവകാശമാണെന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ അത് തടഞ്ഞു വയ്ക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കോടതിയെ അറിയിച്ചെങ്കിലും ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കാൻ അതൊരു കാരണമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
സമാനമായ കേസിൽ പശ്ചിമബംഗാൾ സർക്കാരിനോട് 25 ശതമാനം ക്ഷാമബത്ത കുടിശ്ശിക നൽണമെന്ന സുപ്രീം കോടതി ഉത്തരവും ഹൈക്കോടതി വിധിയിൽ പരാമർശിച്ചു. ഒരു മാസത്തിനകം ഡിഎ കുടിശ്ശിക വിതരണം ചെയ്യുന്നത് സംബന്ധിച്ച് വ്യക്തമായ രൂപരേഖയും സമയക്രമവും ഉൾപ്പെടെ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സെപ്തംബർ 22ന് കേസ് വീണ്ടും പരിഗണിക്കും. അതിന് സർക്കാർ തീരുമാനം പ്രഖ്യാപിച്ചേക്കും.