Asian Paints: പെയിൻ്റിന് വില കൂടുന്നു, വീടുപണി പ്രശ്നത്തിലാകും
പശ്ചിമേഷ്യൻ സംഘർഷങ്ങളും മറ്റ് ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും കാരണം പെയിന്റ് നിർമ്മാണത്തിന് ആവശ്യമായ ക്രൂഡ് ഓയിൽ അനുബന്ധ ഉൽപന്നങ്ങളുടെയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും വില ഉയർന്നിരുന്നു. ഇത് കാരണമാണ് പെയിന്റ് വില വർദ്ധിപ്പിക്കുന്നതെന്ന് ഏഷ്യൻ പെയിന്റ്സ് വ്യക്തമാക്കി. പ്രതിസന്ധി കമ്പനിയുടെ ലാഭ വിഹിതത്തെ ബാധിക്കാതിരിക്കാനാണ് ഈ നീക്കം.
വീടുപണിയാനും പുതുക്കി പണിയാനും പ്ലാൻ ഇട്ടവർക്ക് തിരിച്ചടി നൽകി പെയിന്റ് വില കുതിക്കുന്നു. പ്രമുഖ പെയിന്റ് നിർമ്മാണ കമ്പനിയായ ഏഷ്യൻ പെയിന്റ്സ് വീണ്ടും വില വർദ്ധനവ് പ്രഖ്യാപിച്ചു. അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർദ്ധനവിനെ തുടർന്നാണ് പെയിന്റ് വില ഉയർത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് വില വർദ്ധിപ്പിക്കുന്നത്.
ഏഷ്യൻ പെയിന്റ്സ് വിലയിൽ 3-5% വർദ്ധനവാണ് പ്രഖ്യാപിച്ചത്. 2026 മെയ് 5 മുതൽ ഇത് പ്രാബല്യത്തിൽ വരും. രണ്ടാം തവണയാണ് ഏഷ്യൻ പെയിന്റ്സ് വിലവർദ്ധനവ് നടപ്പിലാക്കുന്നത്, നേരത്തെ മാർച്ചിൽ 6-8% വരെ വിലവർദ്ധനവ് പ്രഖ്യാപിച്ചിരുന്നു, ഇത് 2026 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്നു.
പശ്ചിമേഷ്യൻ സംഘർഷങ്ങളും മറ്റ് ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും കാരണം പെയിന്റ് നിർമ്മാണത്തിന് ആവശ്യമായ ക്രൂഡ് ഓയിൽ അനുബന്ധ ഉൽപന്നങ്ങളുടെയും മറ്റ് അസംസ്കൃത വസ്തുക്കളുടെയും വില ഉയർന്നിരുന്നു. ഇത് കാരണമാണ് പെയിന്റ് വില വർദ്ധിപ്പിക്കുന്നതെന്ന് ഏഷ്യൻ പെയിന്റ്സ് വ്യക്തമാക്കി. പ്രതിസന്ധി കമ്പനിയുടെ ലാഭ വിഹിതത്തെ ബാധിക്കാതിരിക്കാനാണ് ഈ നീക്കം.
ALSO READ: ‘ചെറു’നാരങ്ങ അല്ല, വിലയിൽ വലുതാ….വൻ കുതിപ്പ്
അതേസമയം, വീടുപണിയാൻ ആഗ്രഹിക്കുന്നവർക്ക് ഇരുട്ടടി നൽകി ചെങ്കൽ വില ഇന്ന് മുതൽ വർദ്ധിപ്പിക്കുമെന്ന് ചെങ്കൽ വ്യവസായ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. ഒരു കല്ലിന് എട്ട് രൂപ വെച്ചാണ് കൂട്ടുന്നത്. കല്ലൊന്നിന് അഞ്ച് രൂപ, ബാക്കി മൂന്ന് രൂപ ഡ്രൈവർമാർ, തൊഴിലാളികൾ, വാഹനങ്ങൾ എന്നിവയുടെ കൂലി വർധനയാണ്.
കഴിഞ്ഞ ഫെബ്രുവരിയിലും വില കൂട്ടിയിരുന്നു. ഒന്നാം നമ്പർ കല്ലിന് 1000 കല്ലിന് 27000 രൂപയാണ് ഫെബ്രുവരിക്ക് മുമ്പ് വാങ്ങിയിരുന്നത്. ഇത് 1000 കല്ലിന് 30,000 രൂപ എന്ന നിലയിലേക്ക് വർധിപ്പിച്ചു. രണ്ടാം നമ്പർ കല്ലിന് 1000ത്തിന് 25000 രൂപയാണ് വാങ്ങിയിരുന്നത്. ഇത് 27000 രൂപയാക്കിയും കൂട്ടി.